Sunday, December 17, 2023

നിയമം ലംഘിക്കാത്ത ബൈക്കിന് നിരന്തരം പിഴ; ഒടുവിൽ കാരണം കണ്ടെത്തി

 മലപ്പുറം: നിയമം ലംഘിക്കാത്ത ബൈക്കിന് നിരന്തരം പിഴ വരുന്നതുമായി ബന്ധപ്പെട്ട് യുവാവ് പരാതി നൽകിയത് പിന്നാലെ കാരണം കണ്ടെത്തി പൊലീസ്. ഇടുക്കി സ്വദേശിയായ യുവാവിന്റെ ബൈക്ക് മലപ്പുറം വണ്ടൂരിലെ AI ക്യാമറയിലും പതിഞ്ഞിരുന്നു. എന്നാൽ യുവാവ് മലപ്പുറത്ത് പോയിരുന്നുമില്ല. ആദ്യം AI ക്യാമറയുടെ പിഴവാണെന്ന് കരുതിയെങ്കിലും പിന്നീടാണ് സത്യം പുറത്ത് വന്നത്.

മലപ്പുറം പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ഈ കഥ പങ്കുവച്ചിരിക്കുന്നത്.

പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ :

ഇവിടെ വില്ലനല്ല, ‘ ഹീറോ’ യാണ് എ ഐ ക്യാമറ.

_മലപ്പുറം ജില്ലയിലെ ചേലാമ്പ്രയിൽ ജോലി നോക്കുന്ന ഇടുക്കി സ്വദേശിയുടെ പരാതി ലഭിക്കുന്നതോടെയാണ് കഥ ആരംഭിക്കുന്നത്. അദ്ദേഹത്തിന്റെ പേരിലുള്ള ബൈക്കിന് തുടർച്ചയായി എ ഐ ക്യാമറ പിഴ ചുമത്തുന്നുവെന്നാണ് പരാതി._ _പക്ഷെ ആ ക്യാമറ പരിധികളിലോ, ഫൈൻ അടിച്ചിരിക്കുന്ന സമയത്തോ അദ്ദേഹം ബൈക്കുമായി അങ്ങോട്ടേക്കൊന്നും പോയിട്ടുമില്ലത്രേ._ _എന്താല്ലേ ?_

_ഇക്കാര്യത്തിൽ ആർ ടി ഓഫീസിൽ അടക്കം ബന്ധപ്പെട്ട അദ്ദേഹത്തിന്റെ പരാതി ഒടുവിൽ ഇമെയിൽ വഴി ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിലുമെത്തി._ _പിന്നീടങ്ങോട്ട് കാര്യങ്ങൾ ശരവേഗത്തിലായിരുന്നു. അദ്ദേഹത്തിന് ലഭിച്ച മുഴുവൻ ഫൈനുകളും പരിശോധിച്ചതിൽ ഒരു ഫൈൻ മാത്രം പരാതിക്കാരന്റെ വാഹനത്തിനു ലഭിച്ചതാണെന്നും, അത് അദ്ദേഹം നേരിട്ട് അടച്ചിട്ടുണ്ടെന്നും മനസ്സിലാക്കാൻ കഴിഞ്ഞു. എങ്കിൽ പിന്നെ മറ്റു ഫൈനുകൾ എങ്ങനെ അദ്ദേഹത്തിന്റെ വിലാസത്തിലേക്ക് എത്തി ?_

_ഫൈനുകളിൽ ഒരെണ്ണം വണ്ടൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നായതിനാൽ എ ഐ ക്യാമറ പകർത്തിയ ചിത്രം സഹിതം സ്റ്റേഷൻ പരിധിയിൽ അന്വേഷണം ആരംഭിച്ചു. പരാതിക്കാരന്റെ വാഹനത്തിന്റെ എൻജിൻ നമ്പറും, ചെയ്‌സിസ് നമ്പറും അടക്കം എടുത്തായിരുന്നു അന്വേഷണം തുടർന്നത്._ _ഒടുവിൽ പരാതിക്കാരന്റെ ബൈക്കിന്റെ ‘ ഇരട്ട ‘ സഹോദരനും ഉടമയും കസ്റ്റഡിയിലായി. എൻജിൻ നമ്പറും, ചെയ്‌സിസ് നമ്പറും പരിശോധിച്ചതിൽ വണ്ടി വേറെയാണെന്നും, പരാതിക്കാരന്റെ വാഹനത്തിന്റെ നമ്പർ ഉപയോഗിച്ച് ഓടുകയായിരുന്നെന്നും മനസ്സിലാക്കാനായി. ഇടുക്കിയിൽ നിന്നും OLX വഴി വാങ്ങിയ ബൈക്ക് ആയിരുന്നു കഥയിലെ വില്ലൻ._

_പരാതിക്കാരൻ ഇടുക്കിയിൽ ഒരാൾക്ക് വാഹനത്തിന്റെ RC ബുക്ക് പണയം വെച്ചിരുന്നു. പണയം വാങ്ങിയ വ്യക്തി ഇതേ RC ഉപയോഗിച്ച്, മറ്റൊരു വാഹനം നമ്പർ മാറ്റി OLX വഴി വിൽക്കുകയായിരുന്നു. വാങ്ങിയ ആളാകട്ടെ, വാഹനത്തിന്റെ രേഖകൾ പരിശോധിക്കാതെയും, വാഹനം സ്വന്തം പേരിലാക്കാതെയും വാഹനമുപയോഗിച്ചു തുടർച്ചയായി നിയമലംഘനങ്ങൾ നടത്തികൊണ്ടേയിരുന്നു. തുടരന്വേഷണത്തിനായി പരാതി ഇടുക്കിയിലേക്ക് കൈമാറിയിട്ടുണ്ട്. ഇനി നിങ്ങൾ പറയൂ .. ക്യാമറ വില്ലൻ ആണോ ?_

_ഗുണപാഠം : 1 . വാഹനം വിൽക്കുമ്പോഴും വാങ്ങുമ്പോഴും RC ബുക്കിലെ പേരും വിലാസവും മാറ്റാൻ ശ്രദ്ധിക്കണം._

_2 . വാഹനത്തിന്റെ രേഖകൾ മറ്റൊരാൾക്ക് കൈമാറരുത്._


Thursday, December 7, 2023

ക്യു നില്‍ക്കാതെ ഡോക്ടറെ കാണാം, 600 ഇടങ്ങളില്‍ ഇ ഹെല്‍ത്ത് സംവിധാനം സജ്ജം !!

തിരുവനന്തപുരം: സംസ്ഥാനത്തെ 600 ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ ഹെല്‍ത്ത് സംവിധാനം സജ്ജമായതായി മന്ത്രി വീണ ജോര്‍ജ്.  393 ആശുപത്രികളിലും ഇ ഹെല്‍ത്ത് സംവിധാനം സജ്ജമാക്കിയത് ഈ സര്‍ക്കാരിന്റെ കാലത്താണ്. 

16 മെഡിക്കല്‍ കോളജുകളും അനുബന്ധ ആശുപത്രികളും കൂടാതെ 18 ജില്ല, ജനറല്‍ ആശുപത്രികള്‍, 22 താലൂക്ക് ആശുപത്രികള്‍, 27 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 453 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 49 അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍, 10 സ്‌പെഷ്യാലിറ്റി ആശുപത്രികള്‍, രണ്ട് പബ്ലിക് ഹെല്‍ത്ത് ലാബ്, മൂന്ന് മറ്റ് ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലാണ് ഇ ഹെല്‍ത്ത് നടപ്പിലാക്കിയത്. 130 ആരോഗ്യ കേന്ദ്രങ്ങളില്‍ കൂടി ഇ ഹെല്‍ത്ത് പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണെന്നും മന്ത്രി അറിയിച്ചു. 

ആരോഗ്യ മേഖലയില്‍ ഡിജിറ്റല്‍ ഹെല്‍ത്ത് നടപ്പിലാക്കുന്നതിനായി വലിയ പ്രയത്‌നമാണ് നടത്തി വരുന്നത്. ആരോഗ്യ സ്ഥാപനങ്ങളെ ആധുനികവത്ക്കരിക്കാന്‍ 7.85 കോടി രൂപയുടെ ഭരണാനുമതി അടുത്തിടെ നല്‍കിയിരുന്നു. ഇ ഹെല്‍ത്തിലൂടെ ഓണ്‍ലൈന്‍ ഒപി ടിക്കറ്റും പേപ്പര്‍ രഹിത ആശുപത്രി സേവനങ്ങളും യാഥാര്‍ത്ഥ്യമാക്കി. ജീവിതശൈലീ രോഗനിര്‍ണയത്തിന് ശൈലീ ആപ്പ് ആവിഷ്‌ക്കരിച്ചതായും മന്ത്രി വ്യക്തമാക്കി. 

ഇ ഹെല്‍ത്ത് വഴിയുള്ള സേവനങ്ങള്‍ ലഭിക്കുവാന്‍ ആദ്യമായി തിരിച്ചറിയില്‍ നമ്പര്‍ സൃഷ്ടിക്കണം. ഇതിനായി https://ehealth.kerala.gov.in എന്ന പോര്‍ട്ടലില്‍ കയറി രജിസ്റ്റര്‍ ലിങ്ക് ക്ലിക്ക് ചെയ്യണം. അതില്‍ ആധാര്‍ നമ്പര്‍ നല്‍കുക. തുടര്‍ന്ന് ആധാര്‍ രജിസ്റ്റര്‍ ചെയ്ത നമ്പരില്‍ ഒടിപി വരും. ഈ ഒടിപി നല്‍കുമ്പോള്‍ ഓണ്‍ലൈന്‍ വ്യക്തിഗത ആരോഗ്യ തിരിച്ചറിയല്‍ നമ്പര്‍ ലഭ്യമാകും. ഇത് പോര്‍ട്ടല്‍ വഴി ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

ആദ്യതവണ ലോഗിന്‍ ചെയ്യുമ്പോള്‍ ഇത്തരത്തിലുള്ള 16 അക്ക വ്യക്തിഗത ആരോഗ്യ തിരിച്ചറിയല്‍ നമ്പറും പാസ് വേര്‍ഡും മൊബൈലില്‍ മെസേജായി ലഭിക്കും. ഈ തിരിച്ചറിയല്‍ നമ്പറും പാസ് വേര്‍ഡും ഉപയോഗിച്ച് ആശുപത്രികളിലേക്കുള്ള നിശ്ചിത തീയതിയിലും സമയത്തുമുള്ള അപ്പോയ്‌മെന്റ് എടുക്കാന്‍ സാധിക്കും..

എങ്ങനെ അപ്പോയ്‌മെന്റെടുക്കാം?

ഒരു വ്യക്തിക്ക് ലഭിച്ച തിരിച്ചറിയല്‍ നമ്പരും പാസ് വേര്‍ഡും ഉപയോഗിച്ച് പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത ശേഷം ന്യൂ അപ്പോയ്‌മെന്റ് ക്ലിക്ക് ചെയ്യുക. റെഫറല്‍ ആണെങ്കില്‍ ആ വിവരം രേഖപെടുത്തിയ ശേഷം ആശുപത്രി വിവരങ്ങളും ഡിപ്പാര്‍ട്ട്‌മെന്റും തെരഞ്ഞെടുക്കുക. തുടര്‍ന്ന് അപ്പോയ്‌മെന്റ് വേണ്ട തീയതി തെരഞ്ഞെടുക്കുമ്പോള്‍ ആ ദിവസത്തില്‍ ലഭ്യമായ ടോക്കണുകള്‍ ദൃശ്യമാകും.

രോഗികള്‍ അവര്‍ക്ക് സൗകര്യപ്രദമായ സമയമനുസരിച്ചുള്ള ടോക്കണ്‍ എടുക്കാവുന്നതാണ്. തുടര്‍ന്ന് ടോക്കണ്‍ പ്രിന്റും എടുക്കാവുന്നതാണ്. റ്റൊന്റി ഫോർ ടോക്കണ്‍ വിവരങ്ങള്‍ എസ്.എം.എസ്. ആയും ലഭിക്കുന്നതാണ്. ഇത് ആശുപത്രിയില്‍ കാണിച്ചാല്‍ മതിയാകും. പോര്‍ട്ടല്‍ വഴി അവരുടെ ചികിത്സാവിവരങ്ങള്‍, ലാബ് റിസള്‍ട്ട്, പ്രിസ്‌ക്രിപ്ഷന്‍ എന്നിവ ലഭ്യമാവുന്നതാണ്. സംശയങ്ങള്‍ക്ക് ദിശ 104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളില്‍ വിളിക്കാം.

ബി.പി.എൽ വിഭാഗത്തിലെ വയോജനങ്ങൾക്ക് സൗജന്യ ഗ്ലൂക്കോ മീറ്ററിന് ഓൺലൈനായി അപേക്ഷിക്കാം .

വയോജനങ്ങൾക്ക് സൗജന്യമായി ഗ്ലൂൂക്കോ മീറ്റര്‍ വിതരണം ചെയ്യുന്നു. സാമൂഹിക നീതി വകുപ്പ് നടപ്പാക്കി വരുന്ന 'വയോമധുരം' പദ്ധതി പ്രകാരമാണ് രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് നിർണ്ണയിക്കുന്ന ഗ്ലൂക്കോമീറ്റർ സൗജന്യമായി നല്‍കുന്നത്.  സുനീതി പോർട്ടൽ (https://suneethi.sjd.kerala.gov.in/Citizen_Platform/suneethi/index.php) വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.  2018 മുതൽ 2022 വരെ ഈ പദ്ധതി മുഖേന ഗ്ലൂക്കോമീറ്റർ ലഭിച്ചവർക്ക് അഡീഷണൽ ടെസ്റ്റ് സ്ട്രിപ്പുകൾക്കും അപേക്ഷിക്കാം. രേഖകളോടൊപ്പം  https://sjd.kerala.gov.in/DOCUMENTS/Downloadables/Application%20Forms/25979.pdf എന്ന ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത നിശ്ചിത മാതൃകയിലുള്ള മെഡിക്കൽ സര്‍ട്ടിഫിക്കറ്റും അപ് ലോഡ് ചെയ്യണം. ഫോൺ: 0483 2735324.

https://chat.whatsapp.com/IxYkqoznwQqJNXWqRNhXRg

Monday, November 6, 2023

ഒരൊറ്റ ഫോണ്‍ കോള്‍ മതി; KSEB സേവനങ്ങള്‍ ഇനി വാതില്‍പ്പടിയില്‍ !!

വിവിധ സേവനങ്ങള്‍ ഒറ്റ കോളിലൂടെ ലഭ്യമാക്കുന്ന 'സേവനങ്ങള്‍ വാതില്‍പ്പടിയില്‍' പദ്ധതി എല്ലാ സെക്ഷന്‍ ഓഫീസുകളിലും ലഭ്യമാണെന്ന് KSEB. പുതിയ വൈദ്യുതി കണക്ഷന്‍, ഉടമസ്ഥാവകാശം മാറ്റല്‍, ഫേസ് മാറ്റല്‍, മീറ്ററും ലൈനും മാറ്റി സ്ഥാപിക്കല്‍ തുടങ്ങിയ സേവനങ്ങള്‍ ഒറ്റ കോളിലൂടെ ലഭ്യമാക്കും. 1912 എന്ന, ടോള്‍ ഫ്രീ നമ്പരില്‍ വിളിച്ചും 9496001912 എന്ന നമ്പരിലേക്ക് വാട്‌സാപ് സന്ദേശമയച്ചും സേവനങ്ങള്‍ ആവശ്യപ്പെടാം.

Wednesday, October 4, 2023

തെറ്റായ അക്കൗണ്ടിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്തോ? തിരികെ എടുക്കാനുള്ള വഴികളിതാ...

 ഇന്റര്‍നെറ്റിന്റെയും സഹായത്തോടെ ആര്‍ക്കും നമ്മുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കൈമാറാതെതന്നെ പണം അയക്കാന്‍ കഴിയുന്ന ആ വിദ്യ യൂനിഫൈഡ് പേമെന്റ്സ് ഇന്റര്‍ഫേസ് (UPI) നമുക്കിടയിലുണ്ടാക്കിയ സ്വാധീനം വലുതാണ്. യു.പി.ഐ ഇടപാടുമായി ബന്ധപ്പെട്ട് അറിയേണ്ട കാര്യങ്ങളിതാ...

*യു.പി.ഐ അക്കൗണ്ട് തുടങ്ങാൻ എന്തൊക്കെ ആവശ്യമാണ്?*

എസ്​.ബി.ഐ പോലെ ദേശസാൽകൃത ബാങ്കുകളിലോ എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ പോലെ സ്വകാര്യ ബാങ്കുകളിലോ അക്കൗണ്ടുള്ളവര്‍ക്കെല്ലാം യു.പി.ഐ അക്കൗണ്ട് ഉണ്ടാക്കാന്‍ സാധിക്കും. എന്നാല്‍, സഹകരണ ബാങ്കുകളിൽ അക്കൗണ്ടുള്ളവര്‍ക്ക് യു.പി.ഐ അക്കൗണ്ട് ഉണ്ടാക്കാനാവില്ല. വാലിഡിറ്റിയുള്ള, ആക്ടിവാക്കിയ എ.ടി.എം കാർഡും മൊബൈല്‍ നമ്പറുമായി ലിങ്ക് ചെയ്ത അക്കൗണ്ട് നമ്പറും ഉ​ണ്ടെങ്കില്‍ മാത്രമേ യു.പി.ഐ അക്കൗണ്ട് തുടങ്ങാൻ സാധിക്കുകയുള്ളൂ.

ഇന്ത്യക്ക് പുറത്തിരുന്ന് ആക്ടിവേറ്റ് ചെയ്യണമെങ്കില്‍ റോമിങ് എനേബ്ളായ നമ്പറായിരിക്കണം അത്. ഗൂഗ്ള്‍ പേയില്‍ ഡെബിറ്റ് കാര്‍ഡ് ഇല്ലാതെ ആധാര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യാനും സൗകര്യം വന്നുതുടങ്ങിയിട്ടുണ്ട്. ബാങ്ക് അക്കൗണ്ടില്‍ ലിങ്ക് ചെയ്ത ആക്ടിവായ ഫോണ്‍ നമ്പറും എ.ടി.എം കാര്‍ഡും ഉണ്ടെങ്കില്‍ യു.പി.ഐ ആപ് വഴി അക്കൗണ്ട് തുടങ്ങാം. പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം ബാങ്ക് അക്കൗണ്ടില്‍ ലിങ്ക് ചെയ്ത ഫോണ്‍ നമ്പറിന്റെ സിം യു.പി.ഐ ആപ് ഇന്‍സ്റ്റാള്‍ ചെയ്യുന്ന അതേ ഫോണില്‍ ഉണ്ടെങ്കില്‍ മാത്രമേ യു.പി.ഐ അക്കൗണ്ട് ക്രിയേറ്റ് ചെയ്യാനും യു.പി.ഐ ട്രാന്‍സാക്ഷന്‍സ് നടത്താനും സാധിക്കൂ. സിം മാറ്റിയാല്‍ ആ നിമിഷം യു.പി.ഐ അക്കൗണ്ടിലേക്ക് പ്രവേശനം നഷ്ടമാക

*ഏത് യു.പി.ഐ ആപ് ഉപയോഗിക്കണം?*

ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്നത് ഗൂഗ്ള്‍ പേ (ജി -പേ), ഫോണ്‍ പേ, പേ.ടി.എം എന്നിവയാണ്. നമ്മളാഗ്രഹിക്കുന്ന നിരവധി സൗകര്യങ്ങള്‍ അതിലുണ്ടാകുമെങ്കിലും അവയെല്ലാം തേഡ് പാര്‍ട്ടി ആപ്ലിക്കേഷന്‍ ആണെന്നതിനാൽ അതിലൂടെ നടക്കുന്ന ഇടപാടുകളുമായി ബന്ധപ്പെട്ട പരാതികൾ ബാങ്കുകള്‍ പരിഗണിക്കില്ല എന്നുംകൂടി അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും.

ബാങ്കുകള്‍ റെക്കമൻഡ് ചെയ്യുന്നത് അതത് ബാങ്കുകളുടെ ആപ്ലിക്കേഷനുകള്‍ക്കുള്ളില്‍ യു.പി.ഐ ആക്ടിവേറ്റ് ചെയ്യാനോ അല്ലെങ്കില്‍ സര്‍ക്കാർ നിയന്ത്രണമുള്ള ഭിം ആപ്പോ ഉപയോഗിക്കാനാണ്. അവയിലൂടെ നടക്കുന്ന ഇടപാടുകൾക്ക് മാത്രമേ ബാങ്കുകള്‍ ഉത്തരവാദിത്തം ഏല്‍ക്കുന്നുള്ളൂ. നമ്മള്‍ യു.പി.ഐ സൗകര്യമുള്ള ഏത് ആപ് ഉപയോഗിച്ചാലും അതേ സൗകര്യമുള്ള മറ്റേത് ആപ്ലിക്കേഷനിലേക്കും പണം അയക്കാനും സ്വീകരിക്കാനും സാധിക്കും. നിലവില്‍ ഇന്ത്യക്കകത്ത് പരസ്പരം ട്രാന്‍സാക്ഷന്‍ നടത്താനാണ് യു.പി.ഐ ആപ്ലിക്കേഷനുകള്‍കൊണ്ട് കഴിയുന്നത്. ഫോണ്‍ പേ ഇപ്പോള്‍ മറ്റു രാജ്യങ്ങളിലും ഉപയോഗിക്കാന്‍ സാധിക്കുന്നുണ്ട്.

*ഭിം ആപ്പില്‍ യു.പി.ഐ ഐ.ഡി ക്രിയേറ്റ് ചെയ്യുന്ന വിധം*

പ്ലേ സ്റ്റോറില്‍നിന്ന്​ ഭിം ആപ് ഇന്‍സ്റ്റാള്‍ ചെയ്ത് ബാങ്കില്‍ നൽകിയ നമ്പറിലുള്ള സിം ഫോണിലിട്ട് വെരിഫൈ ചെയ്ത ശേഷം അക്കൗണ്ടുള്ള ബാങ്ക് തിരഞ്ഞെടുക്കാം. അത് സെലക്ട് ചെയ്ത് നിങ്ങളുടെ എ.ടി.എം കാര്‍ഡിന്റെ വിവരങ്ങള്‍ നല്‍കിയ ശേഷം നാല് അല്ലെങ്കില്‍ ആറക്കത്തിലുള്ള ഒരു യു.പി.ഐ പിന്‍ സെറ്റ് ചെയ്തുകഴിഞ്ഞാല്‍ ഭിം ആപ് തയാർ.

ഇനി ആപ്പില്‍ കാണുന്ന പ്രൊഫൈൽ എന്നത് സെലക്ട് ചെയ്താല്‍ നിങ്ങളുടെ മൊബൈല്‍ നമ്പർ@upi എന്ന യു.പി.ഐ ഐഡി കാണാം. അതുകൂടാതെ കസ്റ്റം ആയിട്ട് അതായത് വാക്കുകളോ അക്കങ്ങളോ ചേര്‍ത്ത് നിങ്ങളുടെ പേരിലും അത്തരത്തിലുള്ള ഐ.ഡി ക്രിയേറ്റ് ചെയ്യാനും അത് ലഭ്യമെങ്കില്‍ സെലക്ട് ചെയ്യാനുമുള്ള ഒാപ്ഷനും കാണാം. ശേഷം പ്രൊഫൈല്‍ എന്ന ഐക്കണില്‍ ക്ലിക്ക് ചെയ്ത് ഡിഫോള്‍ട്ടായി കാണുന്ന ബാങ്ക് അക്കൗണ്ട് സെലക്ട് ചെയ്താല്‍ വരുന്ന പേജില്‍ താഴെയായുള്ള പ്ലസ് ബട്ടണ്‍ അമര്‍ത്തിയാല്‍ നമുക്കുള്ള ഒന്നിലധികമായിട്ടുള്ള ബാങ്ക് അക്കൗണ്ടുകള്‍, ക്രെഡിറ്റ് കാര്‍ഡ് എന്നിവ ലിങ്ക് ചെയ്യാം.

ക്രെഡിറ്റ് കാര്‍ഡ് ലിങ്ക് ചെയ്താല്‍ ബില്ലുകള്‍ പേ ചെയ്യാന്‍ മാത്രമാണ് ഉപകാരപ്പെടുക, പണം ട്രാന്‍സ്ഫര്‍ അതിലൂടെ സാധ്യമല്ല. ഒന്നിലധികം ബാങ്ക് അക്കൗണ്ടുകള്‍ ഭിം ആപ്പില്‍ ചേർത്തശേഷം അക്കൗണ്ടുകളുടെ പേജില്‍ നമുക്ക് ഓരോ അക്കൗണ്ടിലും ബാലന്‍സുള്ള തുക അറിയാനും ഡിഫോള്‍ട്ടായ ബാങ്ക് അക്കൗണ്ട് ഏതാണുവേണ്ടത് എന്ന് സെലക്ട് ചെയ്യാനും സാധിക്കും.

*ഭിം ആപ്*

സര്‍ക്കാറിന് നേരിട്ട് നിയന്ത്രണമുള്ള ആപ്ലിക്കേഷനാണ് ഭിം. ഇന്നുള്ള മറ്റെല്ലാ യു.പി.ഐ ആപ്പുകളും ഭിം ആപ്പിന്റെ ഇന്റര്‍ഫേസുമായി ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. യു.പി.ഐ എന്നാല്‍ ഭിം എന്നു ചുരുക്കം. മുകളിൽ സൂചിപ്പിച്ചതുപോലെ നമ്മുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കാതെ നമുക്ക് പണമിടപാട് നടത്താന്‍ നിങ്ങള്‍ക്ക് മാത്രമായുള്ള ഒരു ഐഡി ആവശ്യമാണ്. ഇത്തരത്തിലുള്ള ഐ.ഡി ഫോണ്‍ പേയില്‍ yourname@ybl എന്നാണെങ്കില്‍ ഗൂഗ്ള്‍ പേയില്‍ yourname@okhdfcbank എന്നാകാം. പക്ഷേ, നിങ്ങള്‍ക്ക് yourname@upi എന്നുള്ള ഒരു യു.പി.ഐ ഐഡി വേണമെന്നുണ്ടെങ്കില്‍ അത് ഭിം ആപ്പിലൂടെ മാത്രമാണു സാധ്യമാവുക.

*ഭിം ആപ്പും സ്വകാര്യ ആപ്പുകളും തമ്മിലുള്ള വ്യത്യാസം*

ഫോണ്‍ പേ, ഗൂഗ്ള്‍ പേ എന്നിവയിലും സമാനമായ രീതിയില്‍ തന്നെയാണ് അക്കൗണ്ടുകള്‍ നിർമിക്കാനാവുക. ഇവയുടെ എല്ലാം യൂസര്‍ ഇന്റര്‍ഫേസിലും നല്‍കുന്ന സർവിസുകളിലുമാണ് വ്യത്യാസം ഉണ്ടാവുക. കൂടാതെ ഫോണ്‍ പേ പോലെ ചില തേഡ് പാര്‍ട്ടി ആപ്ലിക്കേഷനുകളില്‍ വാലറ്റ് എന്ന സംവിധാനവുമുണ്ട്. നമ്മുടെ ബാങ്ക് അക്കൗണ്ടിലുള്ള പണം ഇവരുടെ ആപ്ലിക്കേഷനിലേക്ക് ആഡ് ചെയ്യുകയും ബാങ്കുകളുടെ സെര്‍വര്‍ തകരാര്‍ മൂലം യു.പി.ഐ പേമെന്റ് നടത്താന്‍ കഴിയാത്ത അവസരങ്ങളില്‍ നമുക്ക് വാലറ്റിലെ പണം ഉപയോഗിക്കാനും കഴിയും.

പക്ഷേ, അങ്ങനെ വാലറ്റില്‍ ആഡ് ചെയ്തിരിക്കുന്ന തുക നമുക്ക് മറ്റൊരു വ്യക്തിക്ക് അയക്കാനോ ക്രെഡിറ്റ് കാര്‍ഡ് പേമെന്റ് നടത്താനോ സാധിക്കില്ല. ഫോണ്‍ റീചാര്‍ജ് ചെയ്യൽ, ഭക്ഷണം ഓര്‍ഡര്‍ ചെയ്യൽ തുടങ്ങിയ ചുരുക്കം അവസരങ്ങളില്‍ മാത്രമേ വാലറ്റിലെ തുക നമുക്ക് ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂ. അതിനാൽ വലിയ തുകയൊന്നും വാലറ്റില്‍ ഇടാതിരിക്കാന്‍ ശ്രദ്ധിക്കുക.

*ഫോണ്‍ നമ്പർ കൈമാറാതെ എങ്ങനെ പണം അയക്കാം?*

ഏത് യു.പി.ഐ ആപ്പില്‍നിന്നും ഒരാള്‍ക്ക് നിങ്ങളുടെ അക്കൗണ്ടിലേക്ക് പണം അയക്കാന്‍ നിങ്ങളുടെ ആ ഒരു ഐഡി മാത്രം കിട്ടിയാല്‍ മതിയാകും. ഇക്കാരണത്താൽ ഫോണ്‍ നമ്പർ പോലെയുള്ള സ്വകാര്യവിവരങ്ങള്‍ മറ്റുള്ളവര്‍ക്ക് കിട്ടിയാല്‍ ബുദ്ധിമുട്ടുണ്ടാകുന്നവർക്ക് (നമ്പറിനു പകരം വാക്കുകളോ അക്കങ്ങളോ ചേര്‍ത്ത് ഐ.ഡി ക്രിയേറ്റ് ചെയ്യാം) യു.പി.ഐ ആപ് ഒരനുഗ്രഹം തന്നെയാണ്.

ആപ് ഏതായാലും ഗൂഗ്ള്‍ പേ ആണെങ്കിൽ Pay UPI ID or number എന്നതും ഫോണ്‍ പേയില്‍ ഹോം സ്ക്രീനില്‍ ആദ്യ ലൈനില്‍ത്തന്നെ To Bank / UPI ID എന്നതും സെലക്ട് ചെയ്ത് അതിൽ അയക്കേണ്ട ആളുടെ ഐഡി ടൈപ് ചെയ്ത് കണ്ടിന്യൂ അമര്‍ത്തിയാല്‍ ആ യു.പി.ഐ അക്കൗണ്ട് ആരുടേതാണ് എന്ന് കാണിക്കുകയും ഒപ്പം അയാള്‍ക്ക് പണം അയക്കാനുള്ള ഒപ്ഷൻ കാണുകയും ചെയ്യും.

*വാട്സ്ആപ്പിലും പണമയക്കാം*

വാട്സ്ആപ്പിന്റെ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് അവര്‍ മറ്റുള്ളവരോട് സന്ദേശം ടൈപ് ചെയ്യുന്നതിന്റെ വലതു വശത്തായിട്ട് രൂപയുടെ ഐക്കണ്‍ കാണാം. അത് സെലക്ട് ചെയ്ത് ബാങ്കിന്റെ പേര് സെലക്ട് ചെയ്ത് എ.ടി.എം കാര്‍ഡിന്റെ അവസാന ആറക്കവും എക്സ്പയറി തീയതിയും നല്‍കിയ ശേഷം ഒരു യു.പി.ഐ പിന്‍ സെറ്റ് ചെയ്താല്‍ പിന്നീട് ആര്‍ക്കാണോ പണം അയക്കേണ്ടത് അവരുടെ ചാറ്റ് വിൻഡോയില്‍ ആ രൂപയുടെ ഐക്കണ്‍ അമര്‍ത്തിയാല്‍ അവര്‍ക്ക് പേമെന്റ് ചെയ്യാന്‍ ആകും. ബിസിനസ് വാട്സ്ആപ്പില്‍ ഇപ്പോള്‍ ആ സൗകര്യമില്ല. വാട്സ്ആപ്പിന്റെ മുകളിലുള്ള മൂന്നു ഡോട്ടുകളില്‍ പ്രസ് ചെയ്താല്‍ കിട്ടുന്ന പേമെന്റ്സ് എന്നതില്‍ വാട്സ്ആപ് ഉപയോഗിക്കാത്തവര്‍ക്കും പേമെന്റ് ചെയ്യാനുള്ള യു.പി.ഐ സൗകര്യം കാണാം.

*യു.പി.ഐ വഴി പണം ട്രാന്‍സ്ഫര്‍ ചെയ്യുമ്പോൾ കിട്ടിയില്ലെങ്കില്‍ എന്തു ചെയ്യണം?*

തേഡ് പാര്‍ട്ടി ആപ്പുകള്‍ ഉപയോഗിച്ച് പേമെന്റ് നടത്തി പരാജയപ്പെട്ടാല്‍ ബാങ്കുകൾക്ക് നിങ്ങളെ സഹായിക്കാന്‍ ആവില്ല എന്നതാണു സത്യം. സാധാരണയായി നമ്മള്‍ ഒരു ഇടപാട് നടത്തി അത് പരാജയപ്പെടുകയും അക്കൗണ്ടില്‍നിന്ന് പണം ഡെബിറ്റ് ആവുകയും ചെയ്താല്‍ ഏഴു പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ (ഏഴു ദിവസമല്ല) ആ തുക തിരികെ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ആകും. അങ്ങനെ ആ തുക വന്നിട്ടുണ്ടോ എന്നറിയാന്‍ നിങ്ങള്‍ ട്രാന്‍സാക്ഷനുപയോഗിച്ച ആപ്പിന്‍റെ ട്രാന്‍സാക്ഷന്‍ ഹിസ്റ്ററി നോക്കിയാല്‍ അതിലത് കണ്ടെത്താനാവില്ല. അതിന് നിങ്ങളുടെ ബാങ്ക് അക്കൗണ്ടിന്റെ ലേറ്റസ്റ്റ് സ്റ്റേറ്റ്മെന്റ് എടുത്തുനോക്കുകതന്നെ വേണം.

ഇനി ഏഴു ദിവസത്തിനകവും വന്നിട്ടില്ലെങ്കില്‍ ആ തുക തിരികെ ലഭിക്കാനായി പലവിധത്തിലുള്ള സൗകര്യങ്ങളുണ്ട്. അതിലൊന്ന് ഏത് ആപ്ലിക്കേഷന്‍ വഴിയാണോ പണം ട്രാന്‍സ്ഫര്‍ ചെയ്തത് അവരുടെ കസ്റ്റമര്‍ കെയര്‍ സെന്ററുമായി ബന്ധപ്പെടുക എന്നതാണ്. കസ്റ്റമര്‍ കെയര്‍ നമ്പറിനായി ഒരിക്കലും ഗൂഗിളില്‍ സെര്‍ച് ചെയ്യരുത്. അത്തരത്തില്‍ നിങ്ങള്‍ എത്തപ്പെടുന്നത് ഹാക്കര്‍മാര്‍ ഒരുക്കുന്ന വ്യാജ കസ്റ്റമര്‍ കെയര്‍ സെന്ററിലായിരിക്കും. ഗൂഗ്ള്‍ പേ ആണെങ്കില്‍ അതില്‍ വലതു വശത്ത് പ്രൊഫൈൽ ഐക്കണില്‍ സെലക്ട് ചെയ്ത് ‘ഗെറ്റ് ഹെല്‍പ്’ എന്നത് ഉപയോഗിക്കുക. ഫോണ്‍ പേയിൽ പ്രൊഫൈൽ ഫോട്ടോ സെലക്ട് ചെയ്യുക. അപ്പോള്‍ വരുന്ന പേജില്‍ വലതു വശത്തുള്ള ‘ചോദ്യചിഹ്ന’ത്തില്‍ തൊട്ടാൽ അവരെ ബന്ധപ്പെടാം.

*യു.പി.ഐ ട്രാന്‍സാക്ഷനും അക്കൗണ്ട് ഫ്രീസാവലും*

നമ്മുടെ അക്കൗണ്ടിലേക്ക് സംശയകരമായ ഉറവിടത്തിൽനിന്ന് പണം വന്നാല്‍ അക്കൗണ്ട് ഫ്രീസ് ചെയ്യപ്പെട്ടേക്കാം. അത് യു.പി.ഐ ഉപയോഗിച്ചതുകൊണ്ടാകണമെന്നില്ല. ബാങ്ക് ട്രാന്‍സ്ഫര്‍ ആയാലും സംഭവിക്കാം. നമ്മുടെ അക്കൗണ്ടില്‍ പണം ഉണ്ടെങ്കില്‍ അന്വേഷണം തീരുംവരെ ആ തുക ഉപയോഗിക്കാന്‍ കഴിയാത്തവിധം ലോക്ക് ചെയ്യപ്പെടും. ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാന്‍ അപരിചിതരുമായി/കസ്റ്റമേഴ്സുമായി യു.പി.ഐ ഇടപാടിനായി ഉപയോഗിക്കുന്ന അക്കൗണ്ടില്‍ വലിയ തുകകള്‍ സൂക്ഷിക്കാതെ, യു.പി.ഐ ഉപയോഗിക്കാത്ത മറ്റൊരു ബാങ്ക് അക്കൗണ്ടില്‍ സൂക്ഷിക്കുന്നതാകും ഉചിതം.

*യു.പി.ഐ ലൈറ്റ്​*

യു.പി.ഐ ഇടപാടുകൾ കൂടുതൽ സുഗമമാക്കാനും സ്റ്റേറ്റ്​മെന്റിൽ ചെറിയ തുകകൾ നിറയുന്നത് ഒഴിവാക്കാനും യു.പി.ഐ ലൈറ്റ് സഹായകമാകും. 500 രൂപ വരെയുള്ള ഇടപാടുകൾക്കായി യു.പി.ഐ ആപ്പിൽ പ്രത്യേകമായ ഒരു വാലറ്റ് ഉണ്ടാകും. ഇതിൽ പരമാവധി 2,000 രൂപ വരെ ഒരുസമയം സൂക്ഷിക്കാം.

ഇന്റർനെറ്റ് ഇല്ലാത്തപ്പോൾ ഫോണിലെ നിയർ ഫീൽഡ് കമ്യൂണിക്കേഷൻ (എൻ.എഫ്.സി) വഴിയും യു.പി.ഐ ലൈറ്റ് ഇടപാടുകൾ നടത്താൻ വൈകാതെ അവസരമൊരുങ്ങും.

*പണം തെറ്റി അയച്ചാൽ*

തെറ്റായ അക്കൗണ്ടിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്താല്‍ അതെങ്ങനെ തിരികെ എടുക്കാം എന്ന് പലരും അന്വേഷിക്കുന്ന കാര്യമാണ്. അതിനായി നാഷനല്‍ പേമെന്റ് കോര്‍പറേഷന്‍ അവരുടെ വെബ്സൈറ്റില്‍ https://www.npci.org.in/what-we-do/upi/dispute-redressal-mechanism എന്ന ലിങ്കില്‍ സൗകര്യമുണ്ട്. ഇവിടെ ഇഷ്യൂ Incorrectly transferred to another account എന്നത് സെലക്ട് ചെയ്ത് ട്രാന്‍സാക്ഷന്‍ വിവരങ്ങളും ബാങ്ക് അക്കൗണ്ടിന്റെയും പാസ് ബുക്കിന്റെ കോപ്പിയും സബ്മിറ്റ് ചെയ്യണം.

നിങ്ങളുടെ ഫോണൊരു ‘മിനി ഭൂകമ്പ ഡിറ്റക്ടറായി’ പ്രവർത്തിക്കും; ഇന്ത്യയിൽ ഫീച്ചർ അവതരിപ്പിച്ച് ഗൂഗിൾ

 ഇന്ത്യയിലെ ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ഇനിമുതൽ ഭൂകമ്പങ്ങളെക്കുറിച്ചുള്ള അലേർട്ടുകൾ ലഭിക്കും. ഭൂകമ്പം മനസ്സിലാക്കാനും നിങ്ങൾക്ക് പ്രാദേശിക ഭാഷകളിൽ മുൻകൂട്ടി മുന്നറിയിപ്പ് നൽകാനും ആക്‌സിലറോമീറ്റർ പോലെയുള്ള നിങ്ങളുടെ ഫോണിലെ സെൻസറുകളാണ് സിസ്റ്റം ഉപയോഗിക്കുന്നത്. ആൻഡ്രോയിഡ് എർത്ത് ക്വേക്ക് അലേർട്ട് സിസ്റ്റം എന്നാണ് പുതിയ ഫീച്ചറിന്റെ പേര്.

നാഷ്ണൽ ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി, നാഷ്ണൽ സീസ്‌മോളജി സെന്റർ എന്നിവയുമായി സഹകരിച്ചാണ് ഗൂഗിൾ ഈ ഫീച്ചർ വികസിപ്പിച്ചത്. ലോകമെമ്പാടുമുള്ള പല രാജ്യങ്ങളിലും ഇതിനകം ഈ ഫീച്ചർ വിന്യസിച്ചിട്ടുണ്ട്.

*എങ്ങനെയാണ് പ്രവർത്തിക്കുന്നത്..?*

ആക്സിലറോമീറ്റർ സെൻസറിനെ സീസ്മോഗ്രാഫായി ഉപയോഗിച്ച് നിങ്ങളുടെ ഫോണിനെ ഒരു മിനി ഭൂകമ്പ ഡിറ്റക്ടറാക്കി മാറ്റിയാണ് ഈ സംവിധാനം പ്രവർത്തിക്കുന്നതെന്ന് ഗൂഗിൾ പറയുന്നു. നിങ്ങളുടെ ഫോൺ ചാർജ്ജ് ചെയ്യാനിട്ടിരിക്കുമ്പോഴും ചലിക്കാതിരിക്കുമ്പോഴും, അതിന് ഭൂകമ്പത്തിന്റെ ആദ്യ ലക്ഷണങ്ങൾ മനസ്സിലാക്കാൻ കഴിയും.


ഒരേ സമയം ഭൂകമ്പം പോലുള്ള കുലുക്കം പല ഫോണുകൾക്കും അനുഭവപ്പെടുകയാണെങ്കിൽ, ഗൂഗിളിന്റെ സെർവറിന് ഒരു ഭൂകമ്പം സംഭവിക്കുന്നുണ്ടെന്നും അത് എവിടെ, എത്ര ശക്തമാണെന്നും മനസ്സിലാക്കാൻ കഴിയും. തുടർന്ന്, Google-ന്റെ സെർവർ സമീപത്തുള്ള മറ്റ് ഫോണുകളിലേക്ക് അലേർട്ടുകൾ അയയ്ക്കുന്നു.

റിക്ടർ സ്‌കെയിലിൽ 4.5നു മുകളിൽ തീവ്രതയുള്ള ഭൂകമ്പമുണ്ടാകുന്ന സമയത്ത് എല്ലാവർക്കും ഫോണിൽ ജാഗ്രതാ നിർദേശം വരും. സുരക്ഷക്കായി എന്തെല്ലാം ചെയ്യണമെന്ന നിർദേശവും ഫോണിന്റെ സ്‌ക്രീനിൽ പ്രത്യക്ഷപ്പെടും. ഫോൺ സൈലന്റ് മോഡിലോ ഡു നോട്ട് ഡിസ്‌ടേർബ് മോഡിലോ ആയാൽ പോലും വലിയ ശബ്ദത്തിലുള്ള അലാമും സുരക്ഷ നടപടിക്കായുള്ള നിർദേശവും ഫോണിൽ പ്രത്യക്ഷപ്പെടും.

അൻഡ്രോയിഡ് 5നും അതിന് മുകളിലുമുള്ള വേർഷനുകളിൽ അടുത്തയാഴ്ചയോടെ ഈ സൗകര്യം ലഭ്യമാകുമെന്നാണ് റി​പ്പോർട്ട്. അതേസമയം, ഫീച്ചർ ഫലപ്രദമായി ഉപയോഗിക്കാൻ ഫോണിൽ ഇന്റർനെറ്റ് കണക്ടിവിറ്റിയും ലൊക്കേഷനും ഓൺ ആയിരിക്കണം. ഫോണിന്റെ സെറ്റിങ്‌സ് തുറന്ന് സേഫ്റ്റി ആൻഡ് എമർജൻസി ഓപ്ഷൻ ടാപ്പ് ചെയ്ത് എർത്ത് ക്വേക്ക് അലേർട്ട് ഓൺ ആക്കാനും ഓഫാക്കാനും സാധിക്കും. സേഫ്റ്റി ആൻഡ് എമർജൻസി ഓപ്ഷൻ കാണുന്നില്ലെങ്കിൽ ലൊക്കേഷൻ-അഡ്വാൻസ്ഡ് തിരഞ്ഞെടുത്ത് എരത്ത് ക്വേക്ക് അലേർട്ട്് തിരഞ്ഞെടുക്കാൻ സാധിക്കും.

ഗൂഗിൾ സെർച്ച്, മാപ്പ് എന്നിവ വഴി പ്രളയം കൊടുങ്കാറ്റ് പോലുള്ള പ്രകൃതി ദുരന്തങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ഉപയോക്താക്കൾക്ക് നൽകുന്നതിന് വേണ്ടിയും നാഷ്ണൽ ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയുമായി സഹകരിച്ചു വരികയാണെന്ന് ഗൂഗിൾ അധികൃതർ അറിയിച്ചിട്ടുണ്ട്.

Sunday, September 24, 2023

സ്ഥിരമായി ഓണ്‍ലൈന്‍ പേയ്‌മെന്റ് നടത്തുന്നവരാണോ? എങ്കില്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞുവച്ചോളൂ…?

എത്ര ചെറിയ പണമിടപാടുകള്‍ക്കും ഓണ്‍ലൈന്‍ പേയ്‌മെന്റ് നടത്തുന്നതാണ് പലരുടേയും പതിവുശീലം. ഡിജിറ്റല്‍ പേയ്‌മെന്റുകളുടെ കാലമാണ് ഒന്ന് ശ്രദ്ധിച്ചില്ലെങ്കില്‍ കബളിപ്പിക്കപ്പെടാനുള്ള സാധ്യത കൂടുതലാണ്. ഉപയോക്താക്കളുടെ പേയ്‌മെന്റ് അനുഭവം മെച്ചപ്പെടുത്താന്‍ ഏതാനും ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്.

*യുപിഐ ഐഡി വെരിഫിക്കേഷന്‍:*

പണം ട്രാന്‍സ്ഫര്‍ ചെയ്യുമ്പോള്‍ യുപിഐ ആപ്പില്‍ ഒറു കണ്‍ഫര്‍മേഷന്‍ പേജ് ഡിസ്‌പ്ലെ ചെയ്യപ്പെടും. ഇതില്‍ പണം സ്വീകരിക്കുന്ന വ്യക്തിയുടെ പേര്, യുപിഐ ഐഡി, വിനിമയം നടത്താന്‍ ഉദ്ദേശിക്കുന്ന തുക എന്നിവയാണ് കാണാന്‍ സാധിക്കുക. ഈ വിവരങ്ങള്‍ ശ്രദ്ധാപൂര്‍വ്വം പരിശോധിച്ചതിനു ശേഷം മാത്രം പേയ്‌മെന്റ് നടത്താന്‍ ശ്രദ്ധിക്കുക. ഐഡി ശരിയാണോ അല്ലയോ എന്നുറപ്പില്ലാത്ത സാഹചര്യത്തില്‍ 1 രൂപ പോലെയുള്ള ചെറിയ തുക വിനിമയം ചെയ്ത് യുപിഐ ഐഡി ശരിയാണെന്ന് ഉറപ്പു വരുത്തുക.

*അപരിചിതമായ പേയ്‌മെന്റ് അഭ്യര്‍ത്ഥനകളോട് പ്രതികരിക്കാതിരിക്കുക:*

യുപിഐ ആപ്ലിക്കേഷനുകളിലൂടെ മറ്റൊരു വ്യക്തിയോട് പേയ്‌മെന്റ് റിക്വസ്റ്റ് നടത്താനും സാധിക്കും. യുപിഐ പേയ്‌മെന്റ് റിക്വസ്റ്റ് ലഭിക്കുന്ന വ്യക്തി ഈ റിക്വസ്റ്റ് അപ്രൂവ് ചെയ്‌തെങ്കില്‍ മാത്രമെ പേയ്‌മെന്റ് ട്രാന്‍സ്ഫര്‍ ചെയ്യപ്പെടുകയുള്ളൂ. പൊതുവെ, ഫേക്ക് ഐഡിയിലൂടെ ഡ്യൂപ്ലിക്കേറ്റ് രീതിയില്‍ റിക്വസ്റ്റുകള്‍ അയച്ച് തട്ടിപ്പ് നടത്തുന്നവരുണ്ട്. ഇക്കാരണത്താല്‍ പേയ്‌മെന്റ് റിക്വസ്റ്റുകളോട് പ്രതികരിക്കുമ്പോള്‍ റിക്വസ്റ്റ് വിവരങ്ങള്‍ വിശകലനം ചെയ്യേണ്ടത് ആവശ്യമാണ്.

*യുപിഐ വിനിമയ പരിധി:*

പ്രതിദിനം, വ്യക്തികള്‍ തമ്മില്‍ 1 ലക്ഷം രൂപവരെയാണ് യുപിഐ വഴി വിനിമയം ചെയ്യാന്‍ സാധിക്കുന്നത്. എന്നാല്‍ മെര്‍ച്ചന്റ് പേയ്‌മെന്റുകളില്‍ ക്രെഡിറ്റ് കാര്‍ഡ്, ഷെയര്‍ മാര്‍ക്കറ്റ് പേയ്‌മെന്റ് തുടങ്ങിയവയില്‍ 2 ലക്ഷം രൂപയാണ് പ്രതിദിന പരിധി. ഒരു ദിവസം 20 യുപിഐ വിനിമയങ്ങള്‍ നടത്താനാണ് അനുമതിയുള്ളത്. ഈ പരിധി കഴിഞ്ഞാല്‍, മറ്റൊരു വിനിമയം നടത്തുന്നതിനായി 24 മണിക്കൂര്‍ കാത്തിരിക്കേണ്ടതാണ്. എന്നാല്‍ ഈ പരിധി ബാങ്കുകള്‍ തമ്മില്‍ വ്യത്യാസപ്പെട്ടിരിക്കും.

*യുപിഐ വഴിയുള്ള മെര്‍ച്ചന്റ് പേയ്‌മെന്റിന് ക്രെഡിറ്റ് കാര്‍ഡുപയോഗിക്കുക:*

മെര്‍ച്ചന്റ് പേയ്‌മെന്റുകള്‍ യുപിഐ വഴി നടത്തുന്നതിന് റുപേ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാം. ഇതിനായി നിലവിലുള്ള റുപേ ക്രെഡിറ്റ് കാര്‍ഡ് യുപിഐ പ്ലാറ്റ്‌ഫോമുമായി ബന്ധിപ്പിക്കേണ്ടത് ആവശ്യമാണ്. ഇവിടെ ബാങ്ക്, ലിങ്ക് ചെയ്ത ക്രെഡിറ്റ് കാര്‍ഡ് എന്നിവ വഴിയാണ് ഫൈനല്‍ പേയ്‌മെന്റ് നടക്കുക. എന്നാല്‍ വ്യക്തികള്‍ക്കുള്ള പണം കൈമാറ്റം, ചെറിയ മെര്‍ച്ചന്റ്‌സിനുള്ള പേയ്‌മെന്റ് തുടങ്ങിയവയ്ക്ക് ക്രെഡിറ്റ് കാര്‍ഡ് ഇത്തരത്തില്‍ ഉപയോഗിക്കാന്‍ സാധിക്കില്ല.

*പരാജയപ്പെട്ട വിനിമയവും, ഡെബിറ്റ് ചെയ്ത തുകയും:*


ഏത് സോഫ്റ്റ് വെയര്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചാലും ടെക്‌നിക്കലായി എറര്‍ സംഭവിക്കാന്‍ സാധ്യത എല്ലായ്‌പ്പോഴുമുണ്ട്. ചില സമയങ്ങളില്‍ യുപിഐ വിനിമയം നടത്തുമ്പോള്‍ അക്കൗണ്ടില്‍ നിന്ന് പണം ഡെബിറ്റ് ചെയ്യപ്പട്ടാലും, റിസീവറുടെ അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യപ്പെട്ടെന്നു വരില്ല. പൊതുവെ ഉടന്‍ തന്നെ ഇത്തരം പേയ്‌മെന്റുകള്‍ റീഫണ്ട് ചെയ്ത് ലഭിക്കാറുണ്ട്. പരമാവധി 35 പ്രവൃത്തിദിനങ്ങള്‍ക്കുള്ളില്‍ റീഫണ്ട് ലഭിക്കും. എന്നാല്‍ വേഗത്തിലുള്ള പരിഹാരത്തിനായി ബാങ്കിന്റെ കസ്റ്റമര്‍ കെയറില്‍ പരാതി നല്‍കാം. എപ്പോഴും യുപിഐ വിനിമയങ്ങള്‍ ചെയ്യുന്നതിനു മുമ്പ് മൊബൈല്‍ ഇന്റര്‍നെറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. വലിയ വിനിമയങ്ങള്‍ നടത്തുന്നതിനു മുമ്പ് 1 രൂപ/2 രൂപ പോലെ ചെറിയ ടിക്കറ്റ് തുക അയച്ചു നോക്കി വിനിമയം പരാജയപ്പെടുന്നില്ലെന്ന് ഉറപ്പാക്കാം. വിശ്വാസ്യതയുള്ള യുപിഐ ആപ്ലിക്കേഷനുകള്‍ മാത്രം ഉപയോഗിക്കുക, അവ എപ്പോഴും അപ്‌ഡേറ്റാക്കി സൂക്ഷിക്കുക എന്നീ കാര്യങ്ങളും ശ്രദ്ധിക്കേണ്ടതാണ്.

Gas cylinder derlivery law

 ഗാര്‍ഹികോപയോഗ പാചക വാതക സിലിണ്ടര്‍ മറ്റേത് സാധന സാമഗ്രികളെയും പോലെ തൂക്കം നോക്കി വാങ്ങാവുന്നതാണെന്ന് ലീഗല്‍ മെട്രോളജി വകുപ്പ്. വീട്ടാവശ്യത്തിനുള്ള പാചക വാതകം സിലിണ്ടറില്‍ 14.2 കിലോയുണ്ടാകും. വാണിജ്യാടിസ്ഥാനത്തിലുള്ള എല്‍.പി.ജി വാതകത്തിന് 19 കിലോ ഭാരവുമാണുള്ളത്. പാചക വാതകം ഉള്‍പ്പടെയുള്ള ഭാരം സിലിണ്ടറില്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും . സിലിണ്ടര്‍ വാങ്ങുന്നതിന് മുമ്പ് വിതരണ വാഹനത്തിലെ ത്രാസ് ഉപയോഗിച്ച്‌ ഉപഭോക്താവിന് ഈ തൂക്കം ഉറപ്പ് വരുത്താം.

തൂക്കത്തില്‍ കൃത്രിമം ശ്രദ്ധയില്‍പ്പെട്ടാല്‍ ഉപഭോക്താവിന് അതത് താലൂക്കുകളിലെ ലീഗല്‍ മെട്രോളജി ഓഫീസുകളില്‍ പരാതി നല്‍കാം. പാചക വാതക വിതരണത്തില്‍ കൃത്രിമത്വം കണ്ടെത്തിയാല്‍ 5,​000 രൂപയാണ് പിഴ. പിഴ അടച്ചില്ലെങ്കില്‍ കേസ് കോടതിക്ക് കൈമാറും. ഉപഭോക്താക്കള്‍ക്ക് നഷ്ടപരിഹാരത്തിനായി ഉപഭോക്തൃ കോടതിയെ സമീപിക്കാനുമാകും.


പാചകവാതകത്തിന് വില വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഉപയോഗ ക്രമീകരണവും ഭാരപരിശോധനയും ഉപഭോക്താക്കള്‍ ഉറപ്പാക്കണം. പാചകാവശ്യങ്ങള്‍ക്ക് പരമാവധി പ്രഷര്‍ കുക്കര്‍ ഉപയോഗിക്കുന്നതിലൂടെ ഇന്ധനം ലാഭിക്കാനാവും. ഇന്ധന ചോര്‍ച്ചയില്ലെന്ന് ഉറപ്പ് വരുത്തുന്നതോടൊപ്പം സിലിണ്ടറില്‍ നിന്നുള്ള ട്യൂബ് പരിശോധിച്ച്‌ ആവശ്യമെങ്കില്‍ മാറ്റുകയും വേണം. ഉപയോഗ ശേഷം സിലിണ്ടര്‍ ഓഫ് ചെയ്യുന്നത് ഇന്ധന ചോര്‍ച്ച തടയുന്നതിനും സുരക്ഷയ്ക്കും സഹായകമാകും.

മലപ്പുറം ജില്ലയ്ക്ക് ആഘോഷം; ടിക്കറ്റെടുത്തു കയറാം; സമയക്രമം ഇങ്ങനെ..

 Rണ്ടാം വന്ദേഭാരത് എക്സ്പ്രസിനു തിരൂരിലും സ്റ്റോപ് അനുവദിച്ചതോടെ ജില്ലയ്ക്ക് ആഘോഷം. ഇന്ന് 12.30നു പ്രധാനമന്ത്രി  ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യുന്ന ട്രെയിൻ വൈകിട്ട് 3.42നു തിരൂരിലെത്തും.  ആദ്യ 2 ദിനങ്ങളിലും സാധാരണ യാത്രക്കാർക്ക് ഇതിൽ കയറാനാകില്ല. 26 മുതൽ ടിക്കറ്റെടുത്തു കയറാം. യാത്ര തുടങ്ങിയാൽ രാവിലെ 7നു കാസർകോട്ടുനിന്ന് പുറപ്പെടും.*


*തിരൂരിൽ സ്റ്റോപ് അനുവദിച്ചതിനാൽ നിലവിൽ തീരുമാനിച്ച സമയക്രമത്തിൽ അൽപം മാറ്റമുണ്ടാകും. ഇക്കാര്യത്തെക്കുറിച്ചു റെ‍യിൽവേ അധികൃതർ ചർച്ച നടത്തിക്കൊണ്ടിരിക്കുകയാണ്. പുതിയ എക്സ്പ്രസിനു തിരൂരിൽ സ്റ്റോപ് നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു.നിലവിൽ ഓടിക്കൊണ്ടിരിക്കുന്ന വന്ദേഭാരത് എക്സ്പ്രസ് ജില്ലയിൽ എവിടെയും നിർത്തുന്നില്ല.*


*ഇതു തുടങ്ങിയ സമയത്ത് ആദ്യം തിരൂരിൽ നിർത്തുമെന്നു പറഞ്ഞിരുന്നെങ്കിലും പിന്നീട് സ്റ്റോപ് മാറ്റുകയായിരുന്നു. ഇത് ഏറെ പ്രതിഷേധങ്ങൾക്കു കാരണമായിരുന്നു. ജില്ലയോടു റെയിൽവേ കാട്ടുന്ന അവഗണനയാണിതെന്നു വിവിധ രാഷ്ട്രീയ കക്ഷികളും സംഘടനകളും കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.*


*ഇതിനിടെയാണു രണ്ടാമത്തെ സർവീസ് പ്രഖ്യാപിച്ചത്. എംപി അടക്കമുള്ളവരും വിവിധ സംഘടനകളും സ്റ്റോപ് വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം റെയിൽവേ മന്ത്രിയുടെ ഓഫിസുമായി   ബന്ധപ്പെട്ടിരുന്നു. ഇടപെടലുകൾ ഉണ്ടായതോടെ എക്സ്പ്രസിനു തിരൂരിൽ സ്റ്റോപ് അനുവദിക്കുകയായിരുന്നു.*


*കാസർകോട്ടുനിന്നു തിരുവനന്തപുരത്തേക്കുള്ള പോകുമ്പോളുള്ള ശരാശരി വേഗം കൈവരിക്കുന്ന ശരാശരി വേഗം 72.39 കി.മീ. തിരിച്ചു തിരുവനന്തപുരത്തുനിന്നു കാസർകോട് ഭാഗത്തേക്കു പോകുമ്പോളുള്ള ശരാശരി വേഗം – 70.90 കി.മീ.*


*നിലവിലെ ടൈം ടേബിൾ ഇങ്ങനെ – കാസർകോട്ടുനിന്നു രാവിലെ 7നു പുറപ്പെടും. തിരുവനന്തപുരത്ത് 3.05ന് എത്തും. തിരിച്ച് 4.05ന് യാത്ര തുടങ്ങി കാസർകോട് രാത്രി 11.58ന് എത്തും. (ഇതിനിടയിലെ സ്റ്റേഷനുകളുടെ കാര്യത്തിൽ ഈ സമയം വരെ വ്യക്തതയില്ല. കാരണം തിരൂരിൽ സ്റ്റോപ് അനുവദിച്ചതിനാൽ ഇപ്പോൾ പറഞ്ഞ സമയക്രമം എന്തായാലും മാറും.).*


*പ്രത്യേകം ശ്രദ്ധിക്കുക: ഈ ട്രെയിനിന് 8 ബോഗികളാണുള്ളത്. ഓറഞ്ചും കറുപ്പും കലർന്ന നിറമാണ്.*


*ആദ്യ ദിനം ഇങ്ങനെയാണ്: 12.30ന് കാസർകോട്ടുനിന്നു ഫ്ലാഗ് ഓഫ് ചെയ്യും. 3.42നു തിരൂരിൽ എത്തും.*


♦️ *_വന്ദേഭാരതിന്റെ സമയക്രമം ഇങ്ങനെ:_* 

➖➖➖➖➖➖➖➖➖

*തിരുവനന്തപുരം ഭാഗത്തേക്ക്*


കാസർകോട് – രാവിലെ 7.00

കണ്ണൂർ – 7.55

കോഴിക്കോട് – 8.57

*തിരൂർ – 9.22*

ഷൊർണൂർ – 9.58

തൃശൂർ – 10.38

എറണാകുളം – 11.45

ആലപ്പുഴ – 12.32

കൊല്ലം – 1.40

തിരുവനന്തപുരം – 3.05


*കാസർകോട് ഭാഗത്തേക്ക്*


തിരുവനന്തപുരം – വൈകിട്ട് 4.05

കൊല്ലം – 4.53

ആലപ്പുഴ – 5.55

എറണാകുളം – 6.35

തൃശൂർ – 7.40

ഷൊർണൂർ – 8.15

*തിരൂർ – 8.52*

കോഴിക്കോട് – 9.23

കണ്ണൂർ – 10.24

കാസർകോട് – 11.58

Thursday, August 17, 2023

വാഹനങ്ങളിൽ തീ പടരുന്നത് തടയാം, അധികൃതർ പറയുന്നത് കേൾക്കു !

 വാഹനങ്ങള്‍ ഓടിക്കൊണ്ടിരിക്കുമ്ബോഴും നിര്‍ത്തിയിടുമ്ബോഴുമെല്ലാം തീപിടിക്കുകയും സ്ഫോടനത്തോടു കൂടി പൊട്ടിത്തെറിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ ഇപ്പോള്‍ കൂടിവരികയാണ്

അടുത്തിടെയാണ് മാവേലിക്കരയില്‍ കാറിന് തീപിടിച്ച്‌ യാത്രക്കാരൻ മരിച്ചത്. രാത്രി 12 മണിയോടെ കാര്‍ വീട്ടിലേക്ക് കയറ്റവേ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഇത്തരത്തില്‍ സംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പ് നല്‍കുകയാണ് അധികൃതര്‍. ഇത് എങ്ങനെ തടയാമെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. വിശദമായി വായിക്കാം

*അധികൃതര്‍ ചൂണ്ടിക്കാണിക്കുന്ന കാരണങ്ങള്‍ ഇപ്രകാരം*

പെട്രോള്‍, എല്‍ പി ജി, സി എന്‍ ജി ഗ്യാസ്, മറ്റ് ഇന്ധനങ്ങളുടെ ചോര്‍ച്ച.

അനധികൃത ലൈറ്റ് ഫിറ്റിങ്, ഫോഗ് ലാമ്ബ് ഫിറ്റിങ്, സ്പീക്കര്‍ എന്നിവ അധികമായും,അംഗീകാരമില്ലാതെയും വാഹനങ്ങളില്‍ ഘടിപ്പിക്കുന്നത്.

നിലവിലുള്ളവയ്ക്ക് പുറമേ നിലവാരമില്ലാത്ത കൂടുതല്‍ വയറുകള്‍ വാഹനങ്ങളില്‍ പിടിപ്പിക്കുന്നതുമൂലം ഓവര്‍ലോഡിന് കാരണമാവുന്നതും വയറുകള്‍ ഷോട്ടാവുന്നതിനാലും തീപിടുത്തമുണ്ടാവാം.

എന്‍ജിന്‍ ഓയില്‍ ഇല്ലാതെ വാഹനം ഓടിക്കുന്നതും ചൂടു വര്‍ധിപ്പിക്കുന്നതിനും എന്‍ജിന് തകരാറുണ്ടാക്കുന്നതിനും കാരണമാവുന്നു. വാട്ടര്‍ കൂളിങ് സിസ്റ്റത്തിനകത്ത് ലീക്കേജ് വരുന്നതും കൂളന്റ് ഉപയോഗിക്കാതിരിക്കുന്നതും ചൂട് വര്‍ധിപ്പിക്കുന്നതിനും അപകടം ഉണ്ടാകുന്നതിനും കാരണമാകുന്നു.

ഫ്യൂസ് ശരിയല്ലാത്ത രീതിയിലാണെങ്കിലും ഫ്യൂസിന് പകരം കമ്ബി കൊണ്ട് കെട്ടുന്നതും അപകടമുണ്ടാക്കും.

ശരിയായ രീതിയില്‍ എ സി സര്‍വീസ് ചെയ്തില്ലെങ്കിലും എ.സിയിലെ കംപ്രസറിന് ഓവര്‍ലോഡ് വരുന്നതോ തകരാര്‍ ആവുന്നതോ അമിതമായി ചൂടാകുന്നതിനും അപകടമുണ്ടാവുന്നതിനും കാരണമാവുന്നു.

ശരിയായ രീതിയില്‍ ഓയില്‍, വെള്ളം, കൃത്യമായ ഇടവേളകളിലെ പരിശോധന എന്നിവ ഇല്ലെങ്കില്‍ തീ പിടുത്ത സാധ്യത കൂടുന്നു.

വാഹനങ്ങളില്‍ എളുപ്പത്തില്‍ കത്തിപ്പടരാന്‍ സാധ്യതയുള്ള വസ്തുക്കളുടെ സാന്നിധ്യം തീപിടുത്തത്തിന് കാരണമാകുന്നു.

ബാറ്ററിയില്‍ നിന്നും ഉണ്ടാകുന്ന ഷോര്‍ട്ട് സര്‍ക്യൂട്ട് തീപിടുത്തത്തിന് നിമിത്തമാകുന്നു.

ഒരു ഡ്രൈവര്‍ എപ്പോഴും വാഹനത്തിലെ ഡാഷ്ബോര്‍ഡില്‍ ഉള്ള എമര്‍ജന്‍സി വാണിങ് ലാമ്ബില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കണം. വാണിങ് ലാമ്ബുകള്‍ തെളിഞ്ഞിരിക്കുന്നെങ്കില്‍, ആയത് ശരിയാക്കിയതിന് ശേഷം യാത്ര തിരിക്കുക.

മേല്‍ പറഞ്ഞവയില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തുന്ന പക്ഷം അപ്രതീക്ഷിതമായുണ്ടാകുന്ന ഇത്തരം അപകടങ്ങളില്‍നിന്നും രക്ഷ നേടാവുന്നതാണ്.

അതിഥി തൊഴിലാളികളുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്യണം !

  

മലപ്പുറം: ജില്ലയിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികളുടെ വിവരങ്ങൾ അതിഥി പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ ലേബർ ഓഫീസർ (എൻഫോഴ്‌സ്‌മെന്റ്) അറിയിച്ചു. www.athidhi.lc.kerala.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്. അതിഥി തൊഴിലാളികൾക്ക് നേരിട്ടും തൊഴിലുടമകൾ, കോൺട്രാക്ടർമാർ എന്നിവർക്ക് അവരുടെ കീഴിലുള്ള തൊഴിലാളികളേയും രജിസ്റ്റർ ചെയ്യുന്നതിനുള്ള സംവിധാനം പോർട്ടലിൽ ലഭ്യമാണ്. രജിസ്‌ട്രേഷനോടൊപ്പം തൊഴിലാളികളുടെ ഫോട്ടോയും തിരിച്ചറിയൽ രേഖയും പോർട്ടലിൽ അപ്‌ലോഡ് ചെയ്യണം. രജിസ്റ്റർ ചെയ്ത തൊഴിലാളികൾ സ്ഥാപനം മാറുമ്പോൾ രജിസ്‌ട്രേഷൻ നിലനിർത്തിക്കൊണ്ടുതന്നെ പഴയ സ്ഥാപനത്തിൽ നിന്ന് ഒഴിവാക്കുന്നതിനും പുതിയ സ്ഥാപനത്തിലേക്ക് ചേർക്കുന്നതിനും പോർട്ടലിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. അതിഥി തൊഴിലാളികൾക്ക് താമസസ്ഥലം വാടകയ്ക്ക് നൽകുന്നവർ, തൊഴിലാളികളുടെ രജിസ്‌ട്രേഷൻ ഉറപ്പുവരുത്തേണ്ടതാണെന്ന് ജില്ലാ ലേബർ ഓഫീസർ (എൻഫോഴ്‌സ്‌മെന്റ്) അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ ലേബർ ഓഫീസുമായോ, അസിസ്റ്റന്റ് ലേബർ ഓഫീസുകളുമായോ ബന്ധപ്പെടേണ്ടതാണ്. ഫോൺ: 8547655273 (ജില്ലാ ലേബർ ഓഫീസ്, മലപ്പുറം), 9496007112 (ജില്ലാ കോ-ഓർഡിനേറ്റർ), 8547655604 (അസിസ്റ്റന്റ് ലേബർ ഓഫീസ്, മലപ്പുറം), 8547655605 (അസിസ്റ്റന്റ് ലേബർ ഓഫീസ്, നിലമ്പൂർ), 8547655608 (അസിസ്റ്റന്റ് ലേബർ ഓഫീസ്, കൊണ്ടോട്ടി), 8547655606 (അസിസ്റ്റന്റ് ലേബർ ഓഫീസ്, പെരിന്തൽമണ്ണ), 8547655627 (അസിസ്റ്റന്റ് ലേബർ ഓഫീസ്, പൊന്നാനി), 8547655613 (അസിസ്റ്റന്റ് ലേബർ ഓഫീസ്, തിരൂർ), 8547655622 (അസിസ്റ്റന്റ് ലേബർ ഓഫീസ്, തിരൂരങ്ങാടി) 


Friday, August 4, 2023

New passpot law changed ?

പുതിയ പാസ്‌പോർട്ടിന് അപേക്ഷിക്കുന്നുണ്ടോ? ഓഗസ്റ്റ് 5 മുതൽ  മാറ്റങ്ങളുണ്ട്; നിർബന്ധമായും അറിഞ്ഞിരിക്കേണ്ടവ ?

പുതിയ പാസ്പോർട്ടിന് അപേക്ഷിക്കുന്നവർ ഇനി ഡിജിലോക്കർ ഇൻസ്ററാൾ ചെയ്യണം. ഓഗസ്റ്റ് 5 മുതൽ, പുതിയ പാസ്പോർട്ടിന് അപേക്ഷിക്കുന്നവർ ഡിജിലോക്കറിൽ ആവശ്യമായ അനുബന്ധ രേഖകൾ അപ്‌ലോഡ്  ചെയ്യണമെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ നിർദ്ദേശം. അതായത് www.passportindia.gov.in എന്ന വെബ്‌സൈറ്റിൽ ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ്  അപേക്ഷകർ പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങളിലും, പോസ്റ്റ് ഓഫീസ് പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങളിലും  ഡിജിലോക്കറിൽ ആവശ്യമായ അനുബന്ധ രേഖകൾ അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്  ഇത് മൊത്തത്തിലുള്ള പ്രോസസ്സിംഗ് സമയം കുറയ്ക്കുന്നതിന് സഹായകരമാകുമെന്നും, അപേക്ഷകർ രേഖകൾ ഡിജിലോക്കർ വഴി അപ്‌ലോഡ് ചെയ്തിട്ടുണ്ടെങ്കിൽ യഥാർത്ഥ രേഖകൾ ഇനി കൊണ്ടുപോകേണ്ടതില്ലെന്നും വിദേശകാര്യമന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.  റീജിയണൽ പാസ്‌പോർട്ട് ഓഫീസുകൾക്ക് ഓരോ വർഷവും നൂറുകണക്കിന്  പാസ്‌പോർട്ട് അപേക്ഷകൾ പ്രോസസ്സിംഗിനായി ലഭിക്കുന്നുണ്ട്. നേരത്തെ ഓഫീസുകൾ  മുഖേനയുള്ള ഡോക്യുമെന്റ് വെരിഫിക്കേഷനിൽ ജനനത്തീയതിയിലും വ്യക്തിഗത വിശദാംശങ്ങളിലുമുൾപ്പെടെ പിശകുകൾ ഉയർന്നുവന്നിരുന്നു.  ഓൺലൈൻ അപേക്ഷാ സമർപ്പിക്കുന്നതിന് ഡിജിലോക്കർ വഴി ആധാർ രേഖകൾ സ്വീകരിക്കുന്നതും മന്ത്രാലയം നീട്ടിയിട്ടുണ്ട്. കൂടാതെ അപേക്ഷകർക്ക് ഇന്ത്യയിലെ താമസക്കാരാണ് എന്നതിനുള്ള  തെളിവായി  സ്വീകാര്യമായ രേഖകളുടെ ഒരു ലിസ്റ്റും സർക്കാർ നൽകിയിട്ടുണ്ട്. ആധാർ കാർഡ്, നിലവിലെ റേഷൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, ഇലക്‌ട്രിസിറ്റി ബിൽ, ആദായനികുതി  രേഖകൾ എന്നിവ ഇന്ത്യയിലെ താമസക്കാരാണെന്ന് തെളിയിക്കുന്നതിനുള്ള രേഖയായി നൽകാവുന്നതാണ്.  വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, ജനന സർട്ടിഫിക്കറ്റുകൾ, പാൻ കാർഡുകൾ, ആധാർ കാർഡുകൾ, പാസ്‌പോർട്ടുകൾ, വോട്ടർ ഐഡികൾ തുടങ്ങിയ നിർണായകവും ഔദ്യോഗികവുമായ രേഖകൾ സംരക്ഷിക്കാൻ നിങ്ങൾക്ക് ഡിജിലോക്കർ ഉപയോഗിക്കാവുന്നതാണ്. പ്ലേ സ്റ്റോറിൽ നിന്നോ, ddigilocker.gov.in എന്ന ആപ്പ് വഴിയോ നിങ്ങൾക്ക് ഡിജി ലോക്കർ ആക്‌സസ് ചെയ്യാം.

htmm

Sunday, May 21, 2023

വാട്ട്‌സ്ആപ്പ് തട്ടിപ്പുകളില്‍ വീഴാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം...!!!!

 ചില ലിങ്കുകള്‍ കുഴപ്പക്കാരാണ്; 

ഈ അടുത്ത കാലത്തായി ഇന്ത്യയില്‍ വാട്ട്‌സ്ആപ്പ് വഴിയുള്ള സാമ്പത്തിക തട്ടിപ്പുകള്‍ ഏറിയിട്ടുണ്ട്. നമ്മുടെ അജ്ഞത മുതലെടുത്താകും പലപ്പോഴും തട്ടിപ്പുകാര്‍ നമ്മളെ അവരുടെ വലയിലാക്കുക. തട്ടിപ്പിന് ഇരയായാല്‍ സമയത്ത് തന്നെ പരാതി നല്‍കണം. തട്ടിപ്പില്‍ വീഴാതിരിക്കാനുള്ള ചില മുന്‍കരുതലുകള്‍ പരിശോധിക്കാം.

ടൂ സ്‌റ്റെപ്പ് വെരിഫിക്കേഷന്‍ ഓണ്‍ ചെയ്യുക*

ഫിഷ്ങിലൂടെ നിങ്ങളുടെ വാട്ട്‌സ്ആപ്പ് അക്കൗണ്ടിലേക്ക് നുഴഞ്ഞുകയറുന്നവര്‍ക്കെതിരെ നിങ്ങള്‍ക്ക് കവചമായി ഉപയോഗിക്കാവുന്ന ഫീച്ചറാണ് ടൂ സ്റ്റെപ്പ് വെരിഫിക്കേഷന്‍. വാട്ട്‌സ്ആപ്പ് ഓപ്ഷനുകളിലെ അക്കൗണ്ട് എന്ന വിഭാഗത്തില്‍ വരുന്ന ടൂ സ്റ്റെപ്പ് വെരിഫിക്കേഷന്‍ എന്ന ഓപ്ഷന്‍ സെലക്ട് ചെയ്താല്‍ നിങ്ങള്‍ക്ക് ആറ് ഡിജിറ്റുള്ള ഒരു പിന്‍ നമ്പര്‍ നല്‍കി അക്കൗണ്ട് വെരിഫൈ ചെയ്യാവുന്നതാണ്.

സംശയം തോന്നുന്ന മെസേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുക*

ചില മെസേജുകളുടെ കാര്യത്തില്‍ സംശയം ഉണ്ടെങ്കില്‍ അവയ്ക്ക് മറുപടി നല്‍കുന്നതിന് പകരം അവ ബ്ലോക്ക് ചെയ്യുകയും റിപ്പോര്‍ട്ട് ചെയ്യുകയുമാണ് വേണ്ടത്. ചാറ്റ് ബോക്‌സിന് സൈഡിലുള്ള ഓപ്ഷനുകളുടെ കൂടെയാണ് ബ്ലോക്കിനും റിപ്പോര്‍ട്ടിനുമുള്ള നിര്‍ദേശമുള്ളത്.

ലിങ്ക് ചെയ്ത ഡിവൈസുകള്‍ നിരന്തരം പരിശോധിക്കുക*

വാട്ട്‌സ്ആപ്പ് ഓപ്ഷനുകളിലെ ലിങ്ക്ഡ് ഡിവൈസസ് എന്ന ഭാഗം തിരിഞ്ഞെടുത്താല്‍ ഏതൊക്കെ ഡിവൈസുകളുമായാണ് നിങ്ങളുടെ വാട്ട്‌സ്ആപ്പ് ഇപ്പോള്‍ ബന്ധപ്പെട്ടിരിക്കുന്നതെന്ന് കാണാന്‍ സാധിക്കും. സംശയം തോന്നുന്ന ഏതെങ്കിലും ഡിവൈസ് അക്കൂട്ടത്തില്‍ കാണുകയാണെങ്കില്‍ ഉടനടി ലോഗൗട്ട് ചെയ്യണം.

സംശയം തോന്നുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുത്*

നിങ്ങള്‍ക്ക് സംശയം തോന്നുന്ന വിധത്തിലുള്ള ഒരു ലിങ്കുകളും ആരയച്ചാലും തുറന്ന് നോക്കരുത്. സംശയം തോന്നുന്ന ലിങ്കുകള്‍ ഉടനടി റിപ്പോര്‍ട്ട് ചെയ്യുക.

രഹസ്യ സ്വഭാവമുള്ള വ്യക്തിഗത വിവരങ്ങള്‍ വാട്ട്‌സ്ആപ്പിലൂടെ കൈമാറരുത്*

അഡീഷണല്‍ സുരക്ഷയുടെ ഭാഗമായി നിങ്ങളുടെ സെന്‍സിറ്റീവായ വ്യക്തിഗത വിവരങ്ങള്‍ അതായത് പാസ്‌വേര്‍ഡുകള്‍, ഒടിപികള്‍, പിന്‍ നമ്പരുകള്‍, ബാങ്ക് വിവരങ്ങള്‍ മുതലായവ വാട്ട്‌സ്ആപ്പിലൂടെ ആരുമായും പങ്കുവയ്ക്കാതിരിക്കുന്നതാണ് .

സംസ്ഥാനത്ത് ജൂലൈ 1 മുതൽ വൈദ്യുതി നിരക്ക് കൂടും !

 സംസ്ഥാനത്ത് ജൂലൈ ഒന്നു മുതൽ വൈദ്യുതി നിരക്ക് കൂടും. അടുത്ത മാസം പകുതിയോടെ നിരക്കു വർധന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ പ്രഖ്യാപിക്കും. 

ഗാർഹിക ആവശ്യത്തിനുള്ള വൈദ്യുതിയിൽ യൂണിറ്റിന് 25 പൈസ മുതൽ 80 പൈസ വരെ കൂട്ടണമെന്ന വൈദ്യുതി ബോർഡ് അപേക്ഷയിൽ കമ്മിഷൻ പൊതു തെളിവെടുപ്പ് പൂർത്തിയാക്കി. 

5 വർഷത്തേക്കുള്ള താരിഫ് വർധന‍യ്ക്കാണ് ബോർഡ് നിർദേശങ്ങൾ നൽകിയത്. ഏപ്രിൽ ഒന്നിന് പുതിയ നിരക്കുകൾ നിലവിൽ വരേണ്ടതാ‍യിരുന്നു. എന്നാൽ നടപടി ക്രമങ്ങൾ നീണ്ടു പോയതിനാൽ പഴയ താരിഫ് അടുത്ത മാസം 30 വരെ റഗുലേറ്ററി കമ്മിഷൻ നീട്ടി. 

സർചാർജിന്റെ ‘ഷോക്കിൽ’ നിന്നു മുക്തമാകു‍ന്നതിനു മുൻപാണ് ജനത്തിന് നിരക്കു വർധനയുടെ പേരിൽ അടുത്ത ഇരുട്ടടി വരുന്നത്. ഫെബ്രുവരി ഒന്നു മുതൽ ഈ മാസം 31 വരെയാണ് യൂണിറ്റിന് 9 പൈസ സർചാർജ് .

Wednesday, February 8, 2023

വാട്ടർ ചാർജ് 50 രൂപ മുതൽ 550 രൂപ വരെ കൂടും; ഫെബ്രുവരി 3 മുതൽ മുൻകാല പ്രാബല്യം !

 പ്രതിപക്ഷം അതിശക്തമായ പ്രതിഷേധം ഉയര്‍ത്തുന്നതിനിടയില്‍ വാട്ടർ അതോറിറ്റിയുടെ പുതുക്കിയ താരിഫ് നിരക്കുകൾ നിലവിൽവന്നു. ഫെബ്രുവരി മൂന്നു മുതൽ മുൻകാല പ്രാബല്യം നൽകിയിട്ടുണ്ട്. എല്ലാ വിഭാഗങ്ങളിലുമുള്ള ഉപഭോക്താക്കൾക്ക് ഉപയോഗിക്കുന്ന ഓരോ യൂണിറ്റു വെള്ളത്തിനും ഒരു പൈസ വീതമാണ് വർധന. വിവിധ സ്ലാബുകളിൽ 50 രൂപ മുതൽ 550 രൂപ വരെ കൂടും. 15,000 ലീറ്റർ വരെ പ്രതിദിനം ഉപയോഗിക്കുന്ന ബിപിഎൽ കുടുംബങ്ങൾക്ക് വെള്ളക്കരം ഇല്ല. ഫ്ലാറ്റുകളുടെ ഫിക്സ‍ഡ് ചാർജ് 55.13രൂപ

_ഗാർഹിക ഉപഭോക്താക്കളുടെ പുതുക്കിയ നിരക്ക് ഇങ്ങനെ:_

∙ 5000 ലീറ്റർ വരെ മിനിമം ചാർജ് 72.05 രൂപ. അതു കഴിഞ്ഞുള്ള ഉപയോഗത്തിന് ഓരോ ആയിരം ലീറ്ററിനും 14.41രൂപ അധികമായി നൽകണം

∙ 5000 മുതൽ 10,000 വരെ–അയ്യായിരം വരെ 72.05രൂപ. പിന്നീട് ഉപയോഗിക്കുന്ന ഓരോ ആയിരം ലീറ്ററിനും 14.41 രൂപ അധികം നൽകണം. ഉദാ–ആറായിരം ലീറ്റർ ഉപയോഗിച്ചാൽ 72.05 രൂപയുടെ കൂടെ 14.41 രൂപകൂടി നൽകണം

∙10000 മുതൽ 15000 ലീറ്റർവരെ– പതിനായിരം ലീറ്റർ വരെ മിനിമം ചാർജ് 144.10 രൂപ. പതിനായിരം ലീറ്റർ കഴിഞ്ഞാൽ ഓരോ ആയിരം ലീറ്ററിനും 15.51രൂപകൂടി അധികം നൽകണം.

∙ 15000–20000ലീറ്റർ– ഉപയോഗിക്കുന്ന ഓരോ ആയിരം ലീറ്ററിനും 16.62 രൂപ

∙ 20000–25000ലീറ്റർ– ഉപയോഗിക്കുന്ന ഓരോ ആയിരം ലീറ്ററിനും 17.72 രൂപ

∙ 25000–30000ലീറ്റർ– ഉപയോഗിക്കുന്ന ഓരോ ആയിരം ലീറ്ററിനും 19.92 രൂപ

∙ 30000–40000– ഉപയോഗിക്കുന്ന ഓരോ ആയിരം ലീറ്ററിനും 23.23 രൂപ

∙ 40000–50000 ലീറ്റർ– ഉപയോഗിക്കുന്ന ഓരോ ആയിരം ലീറ്ററിനും 25.44 രൂപ

∙ 50000 ലീറ്ററിനു മുകളിൽ– 1272രൂപയ്ക്കു പുറമേ ഉപയോഗിക്കുന്ന ഓരോ ആയിരം ലീറ്ററിനും 54.10രൂപ. 


Sunday, November 13, 2022

ഭൂനികുതി ഓൺലൈനായി അടയ്ക്കാം .!!

ഇപ്പോൾ കേരളത്തിൽ ഭൂനികുതി ഓൺലൈനായി അടയ്ക്കാം. Google Pay/UPI, Net Banking, BharatQR, Credit/Debit Cards എന്നിങ്ങനെ വിവിധ മാർഗങ്ങളിൽ മൊബൈലിലോ കമ്പ്യൂട്ടറിലോ പത്തു മിനുട്ട് കൊണ്ട് കരം അടക്കാം. https://www.revenue.kerala.gov.in/ ഇതാണ് കേരള റെവന്യൂ ഡിപ്പാർട്ട്മെന്റിന്റെ വെബ്സൈറ്റ്

Thursday, October 13, 2022

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ധനസഹായത്തിന് ഇനി മുതൽ പുതിയ അപേക്ഷാ ഫോറത്തിൽ അപേക്ഷികണം !

അസുഖ ബാധിതരായി ചികിത്സയില്‍ കഴിയുന്നവര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ധനസഹായം നല്‍കി വരുന്നുണ്ട്. പുതിയ അപേക്ഷാ ഫോറത്തിലാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ ഓണ്‍ലൈനിലോ, നേരിട്ടോ സമര്‍പ്പിക്കാവുന്നതാണ്.

രോഗിക്കോ രോഗിയുടെ അടുത്ത ബന്ധുവിനോ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷയുടെ കൂടെ ചികിത്സിക്കുന്ന ഡോക്ടറുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ( ആശുപത്രിയുടെ സീലും, ഡോക്ടറുടെ ഒപ്പും, തിയ്യതിയും ഉണ്ടെന്ന് ഉറപ്പു വരുത്തണം), രോഗിയുടെ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, വരുമാന സര്‍ട്ടിഫിക്കറ്റ്, നാഷണലൈസ്ഡ് ബാങ്കിന്റെ പാസ് ബുക്ക് എന്നിവ സമര്‍പ്പിക്കണം.

ഡോക്ടര്‍ നല്‍കുന്ന അപേക്ഷയോടൊപ്പമുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ എഴുതിയിരിക്കുന്ന ചികിത്സാ ചെലവിനുള്ള തുകയുടെ അടിസ്ഥാനത്തിലാണ് സഹായ തുക നിശ്ചയിക്കുന്നത്.

അപേക്ഷ വില്ലേജ് ഓഫീസില്‍ നിന്ന് പരിശോധിച്ച്, താലൂക്ക് ഓഫീസില്‍ നിന്നും കളക്ട്രേറ്റില്‍ നിന്നുമുള്ള പരിശോധനക്ക് ശേഷം സര്‍ക്കാരിലേക്ക് എത്തും. അതിനു ശേഷം സഹായ തുക അപേക്ഷയോടൊപ്പം നല്‍കിയിട്ടുള്ള ബാങ്ക് അക്കൗണ്ടിലേക്ക് എത്തിചേരും. അപേക്ഷയുടെ സ്ഥിതി ഓണ്‍ലൈനിലും എസ് എം എസ് മുഖാന്തിരവും അറിയാവുന്നതാണ്.

അപേക്ഷ ഫാറവും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ മാതൃകയും ലഭിക്കുന്നതിനായി പോസ്റ്ററിലുള്ള QR കോഡ് സ്‌കാന്‍ ചെയ്തോ https://drive.google.com/drive/folders/1iofilRnEF5WTQnPx1wEmfAjG94HRYrjZ?usp=sharing ഈ ലിങ്കില്‍ ക്ലിക്ക് ചെയ്തോ .

Sunday, October 2, 2022

A Guide to NRE & NRO Bank Accounts in Malayalam

 

പണം കൊടുത്ത് വാങ്ങുന്ന ഏത് തരം ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും ഉണ്ടാകുന്ന വീഴ്ചകൾക്കെതിരേ പരാതിപ്പെടാം ?

 https://wa.me/message/XDSFFNLL74XWM1

*ഒരുപകരണം വാങ്ങുമ്പോഴുള്ള സ്നേഹമൊന്നും അത് തകരാറിലായാൽ നിർമ്മാതാക്കൾ നമ്മളോട് കാണിക്കാറില്ല.*

*എന്തെങ്കിലും തകരാറ് പറ്റിയാൽ നിന്നെ ഞാൻ കോടതി കയറ്റും എന്നൊക്കെ പറയുമെങ്കിലും ക്ഷോഭം അടങ്ങുമ്പോൾ പോയത് പോട്ടെ ഇനി വേറേ ബ്രാൻഡ് പിടിക്കാം എന്ന് കരുതി അക്കാര്യം വിട്ട് കളയുകയാണ്  ഭൂരിഭാഗം ഉപഭോക്താക്കളും യ്യുന്നത്.*

*അധികം പണച്ചിലവ് ഇല്ലാതെ തന്നെ നമ്മൾ പണം കൊടുത്ത് വാങ്ങുന്ന ഏത് തരം ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും ഉണ്ടാകുന്ന വീഴ്ചകൾക്കെതിരേ പരാതിപ്പെടാം എന്നറിയാത്തതാണ് ഇതിന് കാരണം.*

*ഭൂരിഭാഗം പേരും വലിയ പരാതിക്കൊന്നും പോകില്ല, ഒര് ബ്രാൻഡ് കേടായാൽ അതൊഴിവാക്കി വേറേ ബ്രാൻഡ് പിടിക്കും.*

*മലയാളി കസ്റ്റമർ മാരുടെ വാങ്ങൽ മന:ശാസ്ത്രം അരച്ച് കലക്കി കുടിച്ച കമ്പനികൾ ഒര് ഉൽപ്പന്നം തന്നെ പല പല ബ്രാൻഡ് പേരിൽ ഇറക്കി നമ്മളെ പറ്റിക്കും.*

*വില കുറഞ്ഞ ബ്രാൻഡുകൾ ഏത് വാങ്ങിയാലും നിർമ്മാതാവ് മിക്കവാറും ഒരു കമ്പനി തന്നെയാകും ..*

*നിർമ്മാതാക്കളും, വിതരണക്കാരും നമ്മളെ പറ്റിക്കാതിരിക്കണമെങ്കിൽ 1000 രൂപയ്ക്ക് മേൽ നഷ്ടം വരുന്ന എന്ത് തകരാറുകൾക്കും പരാതിപ്പെടുന്നതായിരിക്കും ഉചിതം.*

*മൊബൈൽ ഫോൺ, TV, വാഷിങ്ങ് മെഷീൻ ,ഫ്രിഡ്ജ്,എയർ കണ്ടീഷണർ, മിക്സി, ഗ്യാസ് സ്റ്റൗ മുതലായവ പോലുള്ള ഇലക്ട്രോണിക്, ഇലക്ട്രിക്കൽ ഉപകരണങ്ങൾ മൂലമാണ് നമ്മുടെ കാശ് വെറുതേ നഷ്ടപ്പെട്ട് പോകുന്നത്.*

*എന്ത് വാങ്ങുമ്പോഴും GST  ബില്ല് ചോദിച്ച് വാങ്ങുക എന്നതാണ് പരാതിപ്പെടാനുള്ള ആദ്യ നടപടി.*

*ബില്ല് ഇല്ലെങ്കിൽ നമ്മുടെ പരാതി കോടതിയിലെത്തുമ്പോൾ ആവിയായി പ്പോകും.*

*അഭിഭാഷകരുടെ സേവനം വേണ്ടാത്തവർക്ക് സ്വയം കോടതിയിൽ വാദിച്ച് ജയിക്കാം.*

*തകരാറുകൾ നമ്മുടെ കുഴപ്പം കൊണ്ടാണ് ഉണ്ടായതെന്ന് വാദിക്കാനാണ് കമ്പനികൾ ശ്രമിക്കാറുള്ളത്. അത് നേരിടാനുള്ള തയ്യാറെടുപ്പുകൾ നമ്മുടെ ഭാഗത്തു നിന്നും ഉണ്ടാവണം.*

*ഉൽപ്പന്നങ്ങളുടെ തകരാറുകൾ അവയുടെ തകരാറുകൾ പരിഹരിക്കുന്ന, നമുക്ക് അറിയാവുന്ന സർവ്വീസ് ടെക്നീഷ്യൻമാരെക്കൊണ്ട് വിശദമായി പരിശോധിച്ച് രേഖപ്പെടുത്തി പരാതി ക്കൊപ്പം നൽകുന്നത് പരാതിയുടെ ബലം കൂട്ടും.*

*കേരളത്തിലെ ഉപഭോക്തൃ കോടതികളിൽ എങ്ങനെ പരാതി നൽകണമെന്നും, അവ എവിടെയെല്ലാമാണെന്നും താഴെ കൊടുക്കുന്നു.*

*ഏതെങ്കിലും സാധനമോ ,സേവനമോ വില കൊടുത്ത് വാങ്ങുന്നയാളാണ് ഉപഭോക്താവ്.*

 *സൗജന്യമായി കൈപ്പറ്റുന്നവയും, വ്യാപാരാടിസ്ഥാനത്തിലെ ഇടപാടുകളും ഉപഭോക്ത്രുസംരക്ഷണം ലഭിക്കുന്നവയല്ല.*

 *വാങ്ങുന്ന സാധനങ്ങളിലോ സേവനങ്ങളിലോ  കമ്പനി ഉറപ്പ് നല്‍കുന്ന ഗുണമേന്മ* *ഇല്ലാത്തപക്ഷം ഉപഭോക്താവിന് നേരിട്ടോ, ഏജന്റ് വഴിയോ,  ഉപഭോക്ത്രു സംഘടനകള്‍ വഴിയോ പരാതിപ്പെടാം.*  

 *സര്‍ക്കാരുകള്‍ക്കും ഇത്തരത്തില്‍ പരാതി ഉന്നയിക്കാനാകും.*

 *ഒരു കോടി രൂപ  വരെ മൂല്യമുള്ള  പരാതികള്‍  ജില്ലാ ഉപഭോക്തൃ   തര്‍ക്കപരിഹാര ഫോറത്തിലും,  ഒന്ന് മുതൽ പത്ത് കോടി രൂപ വരെ മൂല്യമുള്ള പരാതികൾ  സംസ്ഥാന കമ്മീഷനിലും, പത്ത് കോടിക്കുമേല്‍ മൂല്യമുള്ള തർക്കങ്ങൾ  ദേശീയ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷനിലുമാണ് പരാതിയായി നല്‍കേണ്ടത്.*

*സാധനങ്ങള്‍, സേവനങ്ങള്‍ നല്‍കിയ വ്യക്തി അഥവാ സ്ഥാപനം സ്ഥിതിചെയ്യുന്ന ജില്ലയിലെ ഫോറത്തിലാണ് പരാതി നല്‍കേണ്ടത്. ഉപഭോക്താവിന്‍റെ ജില്ലയല്ല പരിഗണിക്കേണ്ടത് എന്നത് പ്രധാനപ്പെട്ടതാണ്.*

 *ഉപഭോക്താവിന് നേരിട്ടോ, തപാല്‍ മാര്‍ഗ്ഗമോ പരാതി അയക്കാം.*

*ചുരുങ്ങിയത്  പരാതിയുടെ മൂന്ന്‍ കോപ്പികള്‍ അല്ലെങ്കിൽ എതിർ കക്ഷികളുടെ എണ്ണം എത്രയോ അതിനോട് രണ്ട് കോപ്പികൾ കൂടി അധികം വച്ച് പരാതി നല്‍കണം.*

 *വെള്ളപേപ്പറില്‍ നല്ല കയ്യക്ഷരത്തിൽ  വായിക്കാൻ തക്കവണ്ണമോ, കമ്പ്യൂട്ടർ ഉപയോഗിച്ചോ തയ്യാറാക്കുന്ന അപേക്ഷയില്‍ പരാതിക്കാരന്‍റെ പേര്, പൂര്‍ണ്ണവിലാസം, ഫോൺ നമ്പർ, ഈ മെയിൽ വിലാസം എന്നിവ ഉണ്ടാകണം.*

*ആര്‍ക്കെതിരെയാണോ പരാതി ഉന്നയിക്കുന്നത് ആ സ്ഥാപനത്തിന്‍റെ പൂര്‍ണ്ണമായ വിശദാംശങ്ങള്‍ വേണം.*

 *പരാതിക്കിടയാക്കിയ സംഭവവുമായി ബന്ധപ്പെട്ടുള്ള വിശദാംശങ്ങളും വ്യക്തമായി രേഖപ്പെടുത്തണം.*

 *പരാതിയുമായി ബന്ധപ്പെട്ട രേഖകള്‍ (ബില്‍ തുടങ്ങിയവ) ഉണ്ടെങ്കില്‍ അതിൻ്റെയും കോപ്പികൾ  ഉള്‍പ്പെടുത്തണം. ഒറിജിനൽ രേഖകൾ ആവശ്യപ്പെടുന്ന സമയത്ത് ഹാജരാക്കിയാൽ മതിയാകും.*

 *എത്രതുകയാണ് പരാതിക്കാരന്‍ നഷ്ട്ടപരിഹാരം ആവശ്യപ്പെടുന്നത് എന്നുള്ളതും രേഖപ്പെടുത്തിയിരിക്കണം.*

*പരാതിക്കിടയാക്കിയ സംഭവമുണ്ടായി രണ്ട് വര്‍ഷത്തിനുള്ളില്‍ ഉപഭോക്ത്രുഫോറത്തില്‍ പരാതിപ്പെട്ടിരിക്കണം.* 

  *5 ലക്ഷം വരെയുള്ള തർക്കങ്ങൾക്ക് ഫീസ് ഇല്ല5 മുതൽ 10 ലക്ഷം വരെ ഫീസ് 200 രൂപ. 10 മുതൽ 20 ലക്ഷം വരെ ഫീസ് 400 രൂപ.20 മുതൽ 50 ലക്ഷം രൂപ വരെയുള്ള തർക്കങ്ങൾക്ക് ഫീസ് 1000 രൂപ.50 ലക്ഷം മുതൽ ഒരു കോടി വരെ ഫീസ് 2000 രൂപ.*

*ഒരു കോടി മുതൽ 10 കോടി രൂപ വരെ മൂല്യമുള്ള കേസുകൾക്ക് സംസ്ഥാന കമ്മീഷനെ സമീപിക്കണം. ഫീസ് നിരക്കുകൾ... ഒരു കോടി മുതൽ 2 കോടി രൂപ വരെ 2500 രൂപ.2 മുതൽ 4 കോടി വരെ 3000 രൂപ.4 മുതൽ 6 കോടി വരെ 4000 രൂപ.6 മുതൽ 8 കോടി രൂപ വരെ ഫീസ് 5000 രൂപ.8 മുതൽ 10 കോടി വരെ ഫീസ് 6000 രൂപ.*

*10 കോടിക്ക് മുകളിൽ മൂല്യം വരുന്ന* *കേസുകൾ ദേശീയ ഉപഭോക്തൃ കമ്മീഷനിലാണ്* *നൽകേണ്ടത്,ഇതിന് ഫീസ് 7500 രൂപ വരും.*

*കേരളത്തിലെ എല്ലാ ജില്ലകളിലും ഉപഭോക്ത്രുതര്‍ക്ക പരിഹാര ഫോറങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.*

*പരാതികൾക്കൊപ്പം അതിൻ്റെ മൂല്യത്തിന് അനുസരിച്ചുള്ള  ഫീസ് തുക ഡിമാൻഡ് ഡ്രാഫ്റ്റ് ആയോ, പോസ്റ്റാഫീസിൽ നിന്ന് ലഭിക്കുന്ന  പോസ്റ്റൽ ഓർഡർ ആയോ കോടതിയിൽ അടയ്ക്കണം. നേരിട്ട് തുക സ്വീകരിക്കില്ല.*

*സിവിൽ സപ്ലൈസ് വകുപ്പിന് കീഴിലാണ് കൺസ്യൂമർ ഫോറങ്ങൾ പ്രവർത്തിക്കുന്നത്.ജീവനക്കാരെ  മാതൃ വകുപ്പിൽ നിന്നും  ഉപഭോക്തൃ കോടതികളിലേക്ക്  ജോലിക്ക് നിയോഗിക്കുന്നു.*

 *ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍റെ സംസ്ഥാന കാര്യാലയം തിരുവനന്തപുരത്തെ വഴുതക്കാടാണ് പ്രവര്‍ത്തിക്കുന്നത്.*

ഫോൺ നമ്പർ 04712322155.

ഉപഭോക്തൃ കോടതികളുടെ അഡ്രസും, ഫോൺ നമ്പരുകളും താഴെക്കൊടുക്കുന്നു. ഈ ലേഖനം തയ്യാറാക്കിയത് അജിത് കളമശേരി. 18.07.2022.. #Ajith_kalamassery, #Consumer_court,

1,തിരുവനന്തപുരം ജില്ല.

District Consumer Disputes Redressal Commission, Sisuvihar Lane, Vazhuthacaud, Thiruvananthapuram-10

cdrftvm@gmail.com...0471-2721069...

2.കൊല്ലം ജില്ല.

District Consumer Disputes Redressal Commission, Civil Station, Kollam-691013.

cdrfkollam@yahoo.com...0474-2795063....

3.പത്തനംതിട്ട ജില്ല.

District Consumer Disputes Redressal Commission, Nannuvakkad,

Pathanamthitta-689645

Cdrfpta03@gmail.com...0468-2223699....

4.ആലപ്പുഴ ജില്ല.

District Consumer Disputes Redressal Commission, Pazhaveedu.P.O,

Alappuzha-688009

cdrfalp@gmail.com....0477-2269748...

5.കോട്ടയം ജില്ല.

District Consumer Disputes Redressal Commission,

Civil Station, Collectorate, Kottayam-686002

cdrfktm@gmail.com...0481-2565118...

6.ഇടുക്കി ജില്ല.

District Consumer Disputes Redressal Commission, Kuyilimala, Painavu.P.O,       Idukki-685603.

idcdrf@gmail.com....0486-2232552....

7.എറണാകുളം ജില്ല.

District Consumer Disputes Redressal Commission, Near Govt. Homoeo Hospital, Pulleppadi, Kathrikkadavu, Ernakulam-682017.....

cdrfekm@gmail.com....0484-2403316.

8.തൃശൂർ ജില്ല.

District Consumer Disputes Redressal Commission, Ayyanthole, Thrissur-680003.

cdrftsr@gmail.com....0487-2361100

9.പാലക്കാട് ജില്ല.

District Consumer Disputes Redressal Commission, Near District Panchayat Office, Palakkad-678001

cdrfpgt@gmail.com....0491-2955156..

10.മലപ്പുറം ജില്ല .

District Consumer Disputes Redressal Commission, Civil Station, Malappuram-676505

cdrfmlp@gmail.com...0483-2734802..

11, കോഴിക്കോട് ജില്ല.

District Consumer Disputes Redressal Commission, Karanthoor.P.O, Kunnamangalam,    Kozhikkode-673571.

cdrfkozhikode@gmail.com...0495-2803455...

12. കണ്ണൂർ ജില്ല.

District Consumer Disputes Redressal Commission, Kakkad Road, Near District Homoeo Hospital, Kannur-670002... cdrfkannur@gmail.com...04972-706632....

13. വയനാട്‌ ജില്ല.

District Consumer Disputes Redressal Commission, Civil Station,

Wayanad-673122.

cdrfwayanad@gmail.com...04936-202755...

14. കാസർകോട് ജില്ല.

 District Consumer Disputes Redressal Commission, Civil Station Compound,

P.O. Vidyanagar,  Kasaragod-671123.

cdrfkasaragod@gmail.com..04994-256845....

ഉപഭോക്തൃ കേരളം എന്നൊരു മാസികയും സംസ്ഥാന സർക്കാർ പുറത്തിറക്കുന്നുണ്ട്.ഇതിൻ്റെ  വാർഷിക വരിസംഖ്യ 120 രൂപയാണ്. വരിക്കാരനാകാൻ...

ഉപഭോക്തൃ കേരളം

CA സെൽ

സിവിൽ സപ്ലൈസ് കമ്മീഷണറുടെ കാര്യാലയം

പബ്ലിക് ഓഫീസ് ,വികാസ് ഭവൻ തിരുവനന്തപുരം, ഫോൺ 04712322155 .

upabhokthrukeralam@gmail.com എന്ന വിലാസത്തിൽ ബന്ധപ്പെടുക.

ഈ ലേഖനം തയ്യാറാക്കാൻ പ്രേരണ ചെലുത്തിയ കോട്ടയത്തുള്ള കൃഷി വകുപ്പ് ജീവനക്കാരനും ,എഴുത്ത് കാരനുമായ  പ്രീയ സുഹൃത്ത് പ്രസൂൺ സുഗതൻ രാവണനും, ആധികാരിക വിവരങ്ങൾ നൽകി സഹായിച്ച കുന്നത്ത് നാട് താലൂക്കിലെ സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥനും സുഹൃത്തുമായ വിനയ ബാബുവിനും നന്ദി അറിയിക്കുന്നു.

shukkartbusinesslink@gmail.com

Sunday, September 25, 2022

വനിതകള്‍ ഗൃഹനാഥരായിട്ടുള്ളവരുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ധനസഹായം പദ്ധതിയിലേക്ക് അപേക്ഷിക്കാം

വനിതകള്‍ ഗൃഹനാഥരായിട്ടുള്ളവരുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ധനസഹായം നല്‍കുന്നതിനുള്ള പദ്ധതിയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 31 വരെ നീട്ടി. ബി.പി.എല്‍. വിഭാഗം വിവാഹമോചിതരായ വനിതകള്‍, ഭര്‍ത്താവ് ഉപേക്ഷിച്ച വനിതകള്‍, ഭര്‍ത്താവിന് നട്ടെല്ലിന്  ക്ഷതമേറ്റത്/പക്ഷാഘാതം കാരണം ജോലി ചെയ്യാനും കുടുംബം പുലര്‍ത്താനും കഴിയാത്തവര്‍, നിയമപരമായി വിവാഹത്തിലൂടെയല്ലാതെ അമ്മമാരായ വനിതകളുടെ മക്കള്‍, എ.ആര്‍.ടി. തെറാപ്പി ചികിത്സക്ക് വിധേയരാവുന്ന എച്ച്.ഐ.വി. ബാധിതരായ വ്യക്തികളുടെ കുട്ടികള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. പരമാവധി രണ്ട് കുട്ടികള്‍ക്ക് മാത്രമേ ധനസഹായത്തിന്  അര്‍ഹതയുള്ളു. www.schemes.wcd.kerala.gov.in ലാണ് അപേക്ഷിക്കേണ്ടത്. വിശദവിവരങ്ങള്‍ക്ക്  അടുത്തുള്ള ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസുമായി ബന്ധപ്പെടണമെന്ന് ജില്ലാ വനിത ശിശുവികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2911098.

Mal News - Headlines

Mal Mangalam News

Kerala News - One India

Tvpm Popular News

Mal - Webdunia News

World News - Reuteurs

Kerala... Indian Express News

World News - Popular

Business News - Popular

Business News - Money Control

Business News - Yahoo

Business News - CNN IBN

Stock Market - Yahoo Market News

Stock market - Money control

Personal finance - yahoo finance