Friday, June 6, 2025

ട്രെയിനുകളുടെ സമയം കൃത്യമായി അറിയാന്‍ സ്വകാര്യ ആപ്പുകള്‍ ഉപയോഗിക്കരുതെന്ന നിര്‍ദേശവുമായി ഇന്ത്യന്‍ Railway. !!

ട്രെയിന്‍ പുറപ്പെടുന്ന സമയം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അറിയുന്നതിന് വേണ്ടി ഔദ്യോഗിക ആപ്പായ നാഷണല്‍ ട്രെയിന്‍ എന്‍ക്വയറി സിസ്റ്റം പിന്തുടരണമെന്നും റെയില്‍വേ അറിയിച്ചു

ട്രെയിന്‍ സമയം, റദ്ദാക്കിയ ട്രെയിന്‍, വഴിതിരിച്ചുവിട്ട ട്രെയിന്‍ എന്നിവ വ്യക്തമായി സ്വകാര്യ ആപ്പില്‍ ലഭ്യമാകാത്തതുകൊണ്ടാണ് ഔദ്യോഗിക ആപ്പ് തന്നെ ഉപയോഗിക്കണമെന്ന് റെയില്‍വേ നിര്‍ദേശിച്ചിരിക്കുന്നത്. വേര്‍ ഈസ് മൈ ട്രെയിന്‍, ഇക്‌സിഗോ തുടങ്ങിയ സ്വകാര്യ ആപ്പുകളാണ് പൊതുവായി യാത്രക്കാര്‍ ഉപയോഗിക്കാറുള്ളത്.

ഇത് പലപ്പോഴും യാത്രക്കാരുടെ ജിപിഎസ് ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കാറുള്ളത്. അതുകൊണ്ട് ആപ്പുകളില്‍ ട്രെയിന്‍ സമയം മാറുന്നതും ഗതാഗത തടസ്സം നേരിടുന്നതും അറിയാറില്ല. മഴക്കാലമായതോടെ റെയില്‍പാളത്തില്‍ മരം വീണും വെള്ളം കയറിയും ട്രെയിന്‍ വൈകുകയും വഴിതിരിച്ചുവിടുകയും ചെയ്യാനുള്ള സാധ്യത ഏറെയാണ്. അതിനാലാണ് വീണ്ടും മുന്നറിയിപ്പുമായി റെയില്‍വേ എത്തിയിരിക്കുന്നത്.


ചാര്‍ജര്‍ പ്ലഗില്‍ തന്നെ ഇരുന്നോട്ടെ' എന്ന് ചിന്തിക്കാറുണ്ടോ; വൈദ്യുതി ബില്ല് കൂടും അപകടത്തിനും സാധ്യത ?

ഇക്കാലത്ത് കുറഞ്ഞത് സ്വന്തമായി മൂന്ന് ചാര്‍ജറെങ്കിലും ഇല്ലാത്ത ആളുകള്‍ വളരെ ചുരുക്കമായിരിക്കും. ഫോണിന്, ലാപ്‌ടോപ്പിന്, ഇയര്‍ഫോണിന്, വാച്ചിന്, ഇ-ബുക്കിന് തുടങ്ങി ഉപയോഗിക്കുന്ന ഓരോ ഇലക്‌ട്രോണിക് ഉപകരണത്തിന്റെയും ചാര്‍ജറുകള്‍ എല്ലാം കൂടി നിങ്ങളുടെ കയ്യില്‍ എത്ര ചാര്‍ജറുണ്ടാകും.

ഫോണ്‍ കഴിഞ്ഞാല്‍ ജീവിതത്തോട് അടുത്ത് നില്‍ക്കുന്ന സാധനം ചാര്‍ജറാണെന്ന് വേണമെങ്കില്‍ പറയാം അല്ലെ.

ഇനി ചിലരുടെ ചാര്‍ജറുകള്‍ ഒരിടത്ത് ഫിക്‌സഡ് ആയിരിക്കും. ഫോണിന്റെ ചാര്‍ജര്‍ കിടക്കയ്ക്കടുത്ത്, ലാപ്‌ടോപിന്റെ ചാര്‍ജര്‍ ടേബിളിനടുത്ത് അങ്ങനെ അങ്ങനെ.. എന്നാല്‍ ഇത്തരത്തില്‍ ചാര്‍ജറുകള്‍ സ്ഥിരമായി പ്ലഗ് പോയിന്റില്‍ തന്നെ കുത്തിവയ്ക്കുന്നത് അപകടമാണെന്ന് നിങ്ങള്‍ക്കറിയാമോ? സ്വിച്ച്‌ ഓഫ് ചെയ്താലും ചാര്‍ജറുകള്‍ പ്ലഗ് പോയിന്റില്‍ തന്നെ വയ്ക്കുമ്പോളുണ്ടാകുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

എല്ലാ ഇലക്‌ട്രോണിക് ഉപകരണങ്ങളുടെയും ചാര്‍ജര്‍ ഒരുപോലെയല്ല. ഉപകരണത്തിന്റെ ഉപയോഗം അനുസരിച്ച്‌ അതിന്റെ പവറിലും വ്യത്യാസമുണ്ടായിരിക്കും. വളരെ ലളിതമായ വ്യത്യസം മുതല്‍ കാര്യമായ മാറ്റങ്ങള്‍ വരെയുണ്ടാകുന്ന ചാര്‍ജറുകളുണ്ട്. വാള്‍ പ്ലഗില്‍ നിന്ന് എസി (ആള്‍ട്ട് കറന്റ്) എടുക്കുകയും, അതിനെ ഇലക്‌ട്രോണിക് ഉപകരണത്തിന്റെ ബാറ്ററിക്ക് ആവശ്യമായ ലോ-വാള്‍ട്ടേജ് ഡിസി (ഡയറക്‌ട് കറന്റ്) ആക്കി മാറ്റുകയും ചെയ്യുന്നതാണ് സാധാരണ ചാര്‍ജറുകളുടെ പ്രവര്‍ത്തനം.

സ്വിച്ച്‌ ഓണ്‍ ചെയ്യാതെ ചാര്‍ജര്‍ പ്ലഗില്‍ കുത്തിയിട്ടുണ്ടെങ്കില്‍ അത് സ്വാഭാവികമായും ചെറിയ അളവില്‍ കറന്റ് വലിച്ചുകൊണ്ടിരിക്കും. ഇത്തരത്തില്‍ പ്ലഗ് ചെയ്തിരിക്കുന്ന ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ സ്വിച്ച്‌ ഓണ്‍ ചെയ്യാതെ തന്നെ കറന്റ് ഉപയോഗിക്കുന്നതിനെ 'വാംപയര്‍ പവര്‍' എന്നാണ് വിളിക്കാറ്. ഈ വൈദ്യുതിയുടെ ഒരു ഭാഗം താപമായി പുറത്ത് വിടുകയും ചെറിയ ഭാഗം നിയന്ത്രിത, സംരക്ഷിത സര്‍ക്യൂട്ടുകളുടെ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുകയും ചെയ്യുന്നു.

ഒരു മൊബൈല്‍ ചാര്‍ജറോ, ലാപ്‌ടോപ് ചാര്‍ജറോ മാത്രം ഇത്തരത്തില്‍ പ്ലഗ് ചെയ്ത് വച്ചിരുന്നാല്‍ ഉണ്ടാകുന്ന വൈദ്യുതി നഷ്ടം വളരെ കുറഞ്ഞ അളവിലായിരിക്കും, എന്നാല്‍ ഒരു വീട്ടിലെ മുഴുവന്‍ ഉപകരണങ്ങളും ഇങ്ങനെ പ്ലഗില്‍ കുത്തിവയ്ക്കുമ്പോള്‍ ഉണ്ടാകുന്ന വൈദ്യുത നഷ്ടം എത്രത്തോളമായിരിക്കുമെന്ന് ചിന്തിച്ച്‌ നോക്കൂ. ചാര്‍ജറുകള്‍ മാത്രമല്ല, ടിവി, മിക്‌സി, ഫ്രിഡ്ജ് തുടങ്ങിയ എല്ലാ വൈദ്യുത ഉപകരണങ്ങള്‍ക്കും വാംപയര്‍ പവര്‍ ഉണ്ടായിരിക്കും.

പുതുതായി വിപണിയിലെത്തുന്ന ചാര്‍ജറുകളില്‍ അധികവും സ്മാര്‍ട്ട് സിസ്റ്റമുള്ളതിനാല്‍ വാംപയര്‍ പവര്‍ വളരെ കുറവായിരിക്കും. ചാര്‍ജറിന്റെ അറ്റത്ത് ഡിവൈസ് ഒന്നുമില്ലെങ്കില്‍ അവ താനെ സ്ലീപ് മോഡിലേക്ക് മാറുന്നു. നിങ്ങള്‍ സ്മാര്‍ട്ട് ചാര്‍ജറുകള്‍ ഉപയോഗിക്കുന്നവരാണെങ്കിലും അധിക സമയം ചാര്‍ജര്‍ പ്ലഗില്‍ തന്നെ സൂക്ഷിക്കുന്നത് ചാര്‍ജറിന് വളരെ പെട്ടെന്ന് കേടുപാടുകള്‍ സംഭവിക്കാന്‍ കാരണമാകുന്നു. വാപയര്‍ പവറിലൂടെ ചാര്‍ജറിലെത്തുന്ന വൈദ്യുതി താപമായി പുറത്തെത്തുമ്പോള്‍ ചാര്‍ജര്‍ ചൂടാകുന്നതാണ് ഒരു കാരണം. ചാര്‍ജര്‍ സാധാരണയിലധികം ചൂടാവുകയോ, കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്താല്‍ ഉടന്‍ മാറ്റി വാങ്ങാന്‍ ശ്രദ്ധിക്കുക.



ഇനി തപാൽ വഴിയില്ല; പിഎസ്‍സി നിയമന ശിപാര്‍ശ പൂര്‍ണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക്..?

കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍റെ നിയമന ശിപാര്‍ശ പൂര്‍ണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറുന്നു. നിയമന ശിപാര്‍ശ ചെയ്യപ്പെട്ട ഉദ്യോഗാര്‍ഥികൾക്ക് കാലതാമസം കൂടാതെ അഡ്വൈസ് മെമ്മോ ലഭിക്കുന്നു എന്ന് ഉറപ്പ് വരുത്തുന്നതിനും അഡ്വൈസ് മെമ്മോ കൂടുതൽ സുരക്ഷിതമാക്കുന്നതിനുമായിട്ടാണ് ഇത്. ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

ജൂലൈ 1 മുതൽ എല്ലാ നിയമന ശിപാര്‍ശകളും ഉദ്യോഗാര്‍ഥികളുടെ പ്രൊഫൈലിൽ ലഭ്യമാക്കും. ക്യൂആര്‍ കോഡ് ഉൾപ്പെടുത്തി സുരക്ഷിതമായ നിയമന ശിപാര്‍ശകളാണ് പ്രൊഫൈലിൽ ലഭിക്കുക. ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറുന്നതോടെ തപാൽ മാര്‍ഗം അയക്കുന്ന രീതി നിര്‍ത്തലാക്കും.


Thursday, May 22, 2025

ആറുവരിപ്പാത; സ്ഥിരം വാഹനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ പാസ് !!

 മലപ്പുറം: നിർമ്മാണം പൂർത്തിയാകുന്ന കേരളത്തിലെ ആറുവരി ദേശീയപാതയിലെ ടോൾ പ്ലാസയിൽ സ്ഥിരം വാഹനങ്ങൾക്കു കുറഞ്ഞ നിരക്കിൽ പാസ് ഏർപ്പെടുത്തി ദേശീയപാതാ അതോറിറ്റി.

 ടോൾ പ്ലാസയുടെ 10 കിലോമീറ്റർ ചുറ്റളവിലുള്ള താമസക്കാർക്ക് 150 രൂപയ്ക്കു പ്രതിമാസ പാസ് ലഭിക്കും. ഈ പാസിൽ ഒരുമാസത്തിനകം 30 തവണ ടോൾ പ്ലാസ വഴി യാത്ര ചെയ്യാം. കാർ, ജീപ്പ്, വാൻ എന്നിവയ്ക്കാണു പാസ്. വാണിജ്യ വാഹനങ്ങൾക്ക് ഈ നിരക്കിൽ പാസ് ലഭിക്കില്ല.ടോൾ പ്ലാസയുടെ 20 കിലോമീറ്റർ ചുറ്റളവിലുള്ള ലോക്കൽ കമേഴ്സ്യൽ വാഹനങ്ങൾക്ക് (എൽസിവി) ഒറ്റയാത്രയ്ക്ക് 15 രൂപയും 20 കിലോമീറ്ററിനുള്ളിലുള്ള ട്രക്കുകൾക്ക് ഒറ്റത്തവണ യാത്രയ്ക്ക് 25 രൂപയും നൽകിയാൽ മതി.

സ്കൂ‌ൾ ബസുകൾക്ക് 1000 രൂപയുടെ പ്രതിമാസ പാസ് അനുവദിക്കും. ഇതിനു പുറമേ, എല്ലാ സ്‌ഥിരം വാഹനങ്ങൾക്കും ആവശ്യമെങ്കിൽ പ്രതിമാസ പാസ് അനുവദിക്കുമെന്നു സൂചനയുണ്ട്. എന്നാൽ ഇതിന്റെ ഫീസ് ദേശീയപാതാ അതോറിറ്റി പ്രസിദ്ധപ്പെടുത്തിയിട്ടില്ല.പാസുകൾക്കായി ദേശീയപാതാ അതോറിറ്റി ഓഫിസുമായോ ടോൾ പ്ലാസയുമായോ ബന്ധപ്പെടണം. ആറുവരിപ്പാത പുർണമായി ഗതാഗതത്തിനു വിട്ടുനൽകിയ ശേഷമാകും മലപ്പുറം ജില്ലയിലെ ടോൾ പിരിവ് .

സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറന്നാല്‍ രണ്ടാഴ്ച പാഠപുസ്തകങ്ങള്‍ മാറ്റിവെച്ചുള്ള പഠനം !!

സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറന്നാല്‍ രണ്ടാഴ്ച പാഠപുസ്തകങ്ങള്‍ മാറ്റിവെച്ചുള്ള പഠനം. ജൂണ്‍ രണ്ടിനാണ് സംസ്ഥാനത്ത് പുതിയ അധ്യയന വര്‍ഷത്തിന് തുടക്കമാവുന്നത്.ലഹരി ഉപയോഗം, വാഹന ഉപയോഗം, അക്രമവാസന തടയല്‍, പരിസര ശുചിത്വം, വ്യക്തിശുചിത്വം, വൈകാരിക നിയന്ത്രണം ഇല്ലായ്മ, പൊതുമുതല്‍ നശീകരണം, ആരോഗ്യ പരിപാലനം, നിയമ ബോധവത്കരണം, മൊബൈല്‍ ഫോണിനോടുള്ള അമിതാസക്തി, ഡിജിറ്റല്‍ ഡിസിപ്ലിന്‍, ആരോഗ്യകരമല്ലാത്ത സോഷ്യല്‍ മീഡിയ ഉപയോഗം എന്നീ വിഷയങ്ങളിലായിരിക്കും പുതിയ അധ്യയന വര്‍ഷം ആദ്യപാഠങ്ങള്‍.


ഒന്നു മുതല്‍ 10 വരെ ക്ലാസുകളിലും ഈ പഠനമുണ്ടാകും. ശേഷം ജൂലൈ 18 മുതല്‍ ഒരാഴ്ചയും ക്ലാസെടുക്കും. ഇതിനു വിദ്യാഭ്യാസ വകുപ്പ് പൊതു മാര്‍ഗരേഖ തയാറാക്കുന്നതായി മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. പോലീസ്, എക്‌സൈസ്, ബാലാവകാശ കമീഷന്‍, സോഷ്യല്‍ ജസ്റ്റിസ്, എന്‍ എച്ച്എം, വിമന്‍ ആന്‍ഡ് ചൈല്‍ഡ് ഡെവലപ്‌മെന്റ്, എസ് സി ഇ ആര്‍ ടി, കൈറ്റ്, എസ് എസ് കെ എന്നിവയുടെ നേതൃത്വത്തിലായിരിക്കും ക്ലാസ്.


വിദ്യാര്‍ഥികളില്‍ അക്രമവാസന, ലഹരി ഉപയോഗം എന്നിവ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ക്ലാസുകള്‍.സ്‌കൂളില്‍ മെന്ററിങ് ശക്തിപ്പെടുത്തി മെന്റര്‍മാര്‍ നിരന്തരം വിദ്യാര്‍ഥികളുമായി സമ്പര്‍ക്കം പുലര്‍ത്തണമെന്നും ഡയറി സൂക്ഷിക്കണമെന്നും നിര്‍ദേശമുണ്ട്.ഹയര്‍ സെക്കന്‍ഡറികളിലെ സൗഹൃദക്ലബുകള്‍ ശക്തിപ്പെടുത്തി ചുമതലയുള്ള അധ്യാപകര്‍ക്ക് നാലു ദിവസത്തെ പരിശീലനം നല്‍കി. ആത്മഹത്യ പ്രവണതക്കെതിരെ ബോധവത്കരണം, ടെലി കോണ്‍ഫറന്‍സിങ്, പരീക്ഷപ്പേടി എന്നിവ സംബന്ധിച്ച പരിപാടികളുടെ ഉദ്ഘാടനം ജൂണ്‍ രണ്ടിന് ആലപ്പുഴ കലവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന സംസ്ഥാന പ്രവേശനോത്സവത്തോടനുബന്ധിച്ച് നടക്കുമെന്നും മന്ത്രി അറിയിച്ചു. 


Monday, March 10, 2025

പുത്തന്‍ മാറ്റങ്ങളുമായി പാസ്പോര്‍ട്ട്; ശ്രദ്ധിക്കാതെ പോയാല്‍ എട്ടിന്‍റെ pani.

 പുത്തന്‍ മാറ്റങ്ങളുമായി പാസ്പോര്‍ട്ട്; ശ്രദ്ധിക്കാതെ പോയാല്‍ എട്ടിന്‍റെ 

പാസ്‌പോർട്ട് നിയമത്തിൽ വലിയ മാറ്റം വരുത്തി കേന്ദ്ര സര്‍ക്കാര്‍. പുതിയ പാസ്‌പോർട്ട് അപേക്ഷകർക്ക് ജനന സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയാണ് നിയമം ഭേദഗതി ചെയ്തത്. 

പുതിയ പാസ്‌പോർട്ട് നിയമഭേദഗതി പ്രകാരം, 2023 ഒക്‌ടോബർ ഒന്നിനോ അതിന് ശേഷമോ ജനിച്ചവർ പാസ്‌പോർട്ട് ലഭിക്കാൻ ജനന സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഇവരുടെ ജനന സർട്ടിഫിക്കറ്റ് മാത്രമേ ജനന തീയതി തെളിയിക്കുന്നതിനുള്ള ഔദ്യോഗിക രേഖയായി സ്വീകരിക്കുകയുള്ളൂ. ഫെബ്രുവരി 28 മുതൽ പ്രാബല്യത്തിൽ വന്ന പുതിയ നിയമം ഡോക്യുമെന്റേഷൻ കാര്യക്ഷമമാക്കുന്നതും പ്രായപരിശോധനയിൽ ഏകീകരണം ഉറപ്പാക്കുന്നതും ലക്ഷ്യമിട്ടുള്ളതാണ്.

 മുനിസിപ്പൽ കോർപ്പറേഷൻ, ദി രജിസ്ട്രാർ ഒഫ് ബർത്ത്‌സ് ആന്റ് ഡെത്ത്‌സ്, രജിസ്ട്രേഷൻ ഒഫ് ബർത്ത്‌സ് ആന്റ് ഡെത്ത്‌സ് ആക്‌ട് 1969ന് കീഴിൽ വരുന്ന ഭരണസംവിധാനം എന്നിവർ നൽകുന്ന ജനന സർട്ടിഫിക്കറ്റ് മാത്രമായിരിക്കും ജനന തീയതി തെളിയിക്കാനുള്ള ഔദ്യോഗിക രേഖയായി കണക്കാക്കുക. 

2023 ഒക്ടോബർ ഒന്നിന് മുൻപ് ജനിച്ചവർക്ക് ഈ നിയമം ബാധകമല്ല. ഇത്തരക്കാർക്ക് സ്‌കൂൾ സർട്ടിഫിക്കറ്റുകൾ, പാൻ കാർഡ്, ഡ്രൈവിങ് ലൈസൻസ് എന്നിവ ജനന തീയതി തെളിയിക്കാനുള്ള രേഖയായി സമർപ്പിക്കാം. ഇതോടൊപ്പം, വ്യക്തികളുടെ സ്വകാര്യത കണക്കിലെടുത്ത് അപേക്ഷകരുടെ വിലാസം ഇനിമുതൽ പാസ്‌പോർട്ടിന്‍റെ പുറം പേജിൽ അച്ചടിക്കില്ല. ഇതിനുപകരം ബാർകോഡ് ഉണ്ടാകും. സർക്കാർ ഉദ്യോഗസ്ഥരുടെ പാസ്പോര്‍ട്ടുകള്‍ക്ക് വെള്ള നിറത്തിലെ പാസ്‌പോർട്ട്, ഡിപ്ളോമാറ്റുകൾക്ക് ചുവപ്പ്, സാധാരണക്കാർക്ക് നീല എന്നിങ്ങനെയാണ് പുതിയ മാറ്റം. 

പാസ്‌പോർട്ടിന്‍റെ അവസാന പേജിൽ നിന്ന് മാതാപിതാക്കളുടെ വിവരങ്ങൾ ഒഴിവാക്കുന്നതാണ് മറ്റൊരു മാറ്റം. മാതാപിതാക്കൾ വിവാഹമോചിതരായ കുട്ടികളെ പരിഗണിച്ചാണ് ഈ ഭേദഗതി.

Wednesday, February 19, 2025

ഡാമുകളിലൂടെയുള്ള സീ-പ്ലെയിൻ സാധ്യതയിൽ ആദ്യ പരിഗണന മലമ്പുഴക്ക്- മന്ത്രി പി.എ. മുഹമ്മദ് റിയാസ്

മലമ്പുഴ: ഡാമുകളിലൂടെയുള്ള സീ-പ്ലെയിൻ സാധ്യതയിൽ ആദ്യ പരിഗണന നൽകുന്നത് മലമ്പുഴക്കെന്ന് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഈ സാധ്യത ഫലപ്രദമായി നടത്താൻ സാധിച്ചാൽ പ്രദേശത്ത് വലിയ മാറ്റമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മലമ്പുഴ കവയിൽ ആരംഭിച്ച കേരളത്തിലെ ആദ്യത്തെ ഇന്‍റഗ്രേറ്റഡ് കാരവൻ പാർക്കിന്‍റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡാമുകളിലൂടെയുള്ള സീ-പ്ലെയിൻ പദ്ധതിക്കായി ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്. മലമ്പുഴയിലേക്ക് സഞ്ചാരികൾക്ക് വേഗത്തിൽ എത്താൻ പുതിയ സാധ്യതകൾ എങ്ങനെ ഉപയോഗിക്കാം എന്ന് പരിശോധിക്കുന്നുണ്ട്. മലമ്പുഴയുടെ ടൂറിസം വികസനത്തിന് സാധ്യമായതെല്ലാം ചെയ്യും. ഡെസ്റ്റിനേഷൻ വെഡിങ്ങിന്‍റെ കേന്ദ്രമായി മാറാനുള്ള സാധ്യതകളും മലമ്പുഴയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

വിനോദസഞ്ചാരമേഖലയിൽ പരീക്ഷണങ്ങൾ അനിവാര്യമാണ്. അതിന്‍റെ ഭാഗമായാണ് കാരവൻ ടൂറിസം, ഹെലി ടൂറിസം, ക്രൂയിസ് ടൂറിസം, സിനിമ ടൂറിസം എന്നിവ കൊണ്ടുവരുന്നത്. കാരവൻ പാർക്കിനും കാരവൻ ടൂറിസത്തിനും സർക്കാർ സബ്സിഡി നൽകുന്നുണ്ട്. കെ.ടി.ഡി.സിയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് രണ്ടിടത്ത് കാരവൻ പാർക്കിന്‍റെ നിർമാണം നടക്കുന്നുണ്ട്. സ്റ്റാർട്ട് അപ് സംവിധാനങ്ങളെ കൂടി ഇതിന്‍റെ ഭാഗമാക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മലമ്പുഴ മാന്തുരുത്തിയിലുള്ള കവ എക്കോ ക്യാമ്പ് ആൻഡ് കാരവൻ പാർക്കിൽ നടന്ന പരിപാടിയിൽ എ. പ്രഭാകരൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ, മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് രാധിക മാധവൻ, കാരവൻ പാർക്ക് മാനേജിങ് ഡയറക്ടർ സജീവ് കുറുപ്പ് എന്നിവർ.

Monday, February 17, 2025

ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഇടപാടുകൾക്ക് (October 2022) പുതിയ നിയമങ്ങൾ; അറിയേണ്ടതെല്ലാം ?

 ഓൺലൈൻ പേയ്‌മെന്റിന്റെ കാലമാണ് ഇത്. സാധന സേവങ്ങൾക്കായി പലപ്പോഴും ഇന്ന് ഓൺലൈൻ പേയ്മെന്റ് ആണ് ഇന്ന് പലരും തെരെഞ്ഞെടുക്കാറുള്ളത്. ഇങ്ങനെ ഡെബിറ്റ് കാർഡോ ക്രെഡിറ്റ് കാർഡോ  ഉപയോഗിച്ച് ഇടപാടുകൾ നടത്തുന്നവർ ശ്രദ്ധിക്കുക , ഒക്ടോബർ ഒന്ന് മുതൽ ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഉപയോഗത്തിന് പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരും. ഒക്ടോബർ മുതൽ ഓൺലൈൻ പേയ്‌മെന്റുകൾക്കായി ഉപയോഗിക്കുന്ന കാർഡുകൾക്ക് ടോക്കണുകൾ നൽകണമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. 

*ഒക്‌ടോടോബർ 2022 മുതൽ പ്രാബല്യത്തിൽ വരുന്ന ഡെബിറ്റ്, ക്രെഡിറ്റ് കാർഡ്  നിയമങ്ങളെക്കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം ഇതാ:*

*♦️എന്താണ് കാർഡ് ടോക്കണൈസേഷൻ?*

ആർബിഐയുടെ നിർദേശപ്രകാരം, ഇടിപാടുകളിൽ കാർഡുകളടെ യഥാർത്ഥ വിവരങ്ങൾ പങ്കിടാതെ പകരം "ടോക്കൺ" എന്ന് വിളിക്കുന്ന ഒരു ഇതര കോഡ് നല്കുന്നതിനെയാണ് കാർഡ് ടോക്കണൈസേഷൻ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. 

*♦️ടോക്കണൈസേഷന്റെ പ്രയോജനം എന്താണ്?*

ഇടപാടിന്റെ പ്രോസസ്സിംഗ് സമയത്ത് യഥാർത്ഥ കാർഡ് വിശദാംശങ്ങൾ വ്യാപാരിയുമായി പങ്കിടാത്തതിനാൽ ടോക്കണൈസ്ഡ് കാർഡ് ഇടപാട് സുരക്ഷിതമായി കണക്കാക്കപ്പെടുന്നു.

*♦️ടോക്കണൈസേഷൻ എങ്ങനെ?*

കാർഡ് ഉടമ ഓൺലൈനിലൂടെ സാധനങ്ങൾ വാങ്ങിയശേഷം, പണം നൽകാനായി ഡെബിറ്റ് കാര്‍ഡ്/ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ നല്കാൻ ആവശ്യപ്പെടുമ്പോൾ നിങ്ങളുടെ കാർഡിന്റെ ബാങ്ക് ഏതാണോ അത് തെരഞ്ഞെടുക്കുക. തുടർന്ന്, "secure your card as per RBI guidelines" or "tokenise your card as per RBI guidelines" എന്നീ ഓപ്ഷനുകളില്‍ നിന്ന് ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കുക. ശേഷം, ടോക്കണ്‍ ലഭിക്കാൻ അനുവാദം നൽകുക 

*♦️ടോക്കണൈസേഷൻ നിരക്കുകൾ എത്ര? *

ഈ സേവനം ലഭിക്കുന്നതിന് ഉപഭോക്താവ് ചാർജുകളൊന്നും നൽകേണ്ടതില്ല.

*♦️ആർക്കൊക്കെ ടോക്കണൈസേഷൻ നടത്താനാകും?*

അംഗീകൃത കാർഡ് നെറ്റ്‌വർക്കിലൂടെ മാത്രമേ ടോക്കണൈസേഷൻ നടത്താൻ കഴിയൂ, അംഗീകൃത സ്ഥാപനങ്ങളുടെ ലിസ്റ്റ് ആർബിഐ വെബ്‌സൈറ്റിൽ 

റാഗിങ്ങിന് ഇരയായാല്‍ എന്തു ചെയ്യണം..നാം ആരെ സമീപിക്കണം ?

 കേരളത്തില്‍ ഒരിക്കല്‍ കൂടി റാഗിങ് ചര്‍ച്ചയാവുകയാണ്. കഠിനപ്രയത്‌നത്തിന്റെ ആലയില്‍ തിളച്ചു മറിഞ്ഞ് കിനാക്കളുടെ വലിയ ആകാശത്തിലേക്ക് മെല്ലെ ചിറകടിച്ച് പറന്നുയര്‍ന്ന പൊന്നു മക്കള്‍ വഴിദൂരത്തിന്റെ ലക്ഷ്യത്തിന്റെ പാതിദൂരത്തില്‍ പോലുമെത്തും മുന്നേ കൊഴിഞ്ഞു വീഴുന്നത് നോക്കി നില്‍ക്കേണ്ടി വരുന്ന.

അവരുടെ ചിറകുകള്‍ തല്ലിക്കൊഴിക്കുന്നത് അവരോളം പോന്ന മക്കള്‍ തന്നെയാണല്ലോ എന്നതാണ് അതിനേക്കാള് സങ്കടകരം. അവര്‍ ചെയ്യുന്ന തെമ്മാടിത്തരങ്ങള്‍ക്ക് ഒരോമനപ്പേരും. റാഗിങ്. 

1970 കളിലൊക്കെയാണ് കേരളത്തിലെ ക്യാംപസുകളില്‍ റാഗിങ് ശക്തമാവുന്നത്. ഈ കാലഘട്ടത്തില്‍ അത് ഒരു വലിയ ഭീഷണിയായി ഉയര്‍ന്നു വരുന്ന സ്ഥിതി വിശേഷം തന്നെയുണ്ടായി.  സീനിയര്‍ എന്നത്  വിശേഷാധികാരമായി കണക്കാക്കി മുതിര്‍ന്ന വിദ്യാര്‍ഥികള്‍  ജൂനിയര്‍ വിദ്യാര്‍ഥികളെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്ന നിരവധി സംഭവങ്ങള്‍ അക്കാലത്തുണ്ടായിരുന്നു. പിന്നീട് ഇത് തുടര്‍ക്കഥയായതോടെ ഇത് തടയുന്നതിനായ നിരവധി നിയമ സമവിധാനങ്ങള്‍ അക്കാലങ്ങളില്‍ ആവിഷ്‌ക്കരിച്ചു. 1998 ലാണ് കേരള റാഗിങ് നിരോധന നിയമം സംസ്ഥാനത്ത് നിലവില്‍ വരുന്നത്. 

കേരള മനഃസാക്ഷിയെ നടുക്കിയ നിരവധി റാഗിങ് സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ശാരീരിക പീഡനങ്ങളില്‍ തുടങ്ങി ബലാത്സംഗങ്ങളും മാനസിക പീഡനങ്ങളും എന്തിന് കൊലപാതകങ്ങള്‍ വരെ എത്തി നില്‍ക്കുന്നു കേരളത്തിലെ റാഗിങ് അനുഭവങ്ങള്‍.

2005ല്‍ കോട്ടയത്തെ സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്റെ ലബോറട്ടറിയില്‍ 17 കാരിയായ വിദ്യാര്‍ഥിനി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെടുന്നു. ഒന്നാം വര്‍ഷ ബി.എസ്.സി വിദ്യാര്‍ഥിനിയെ ആണ് റാഗിങ്ങിന്റെ മറവില്‍ ബലാത്സംഗം ചെയ്തത്. 2016ല്‍ വിഷം കലര്‍ത്തിയ മദ്യം നല്‍കിയ ഒരു റാഗിങ് സംഭവം കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിദ്യാര്‍ഥിയുടെ വൃക്കകളുടെ പ്രവര്‍ത്തനം വരെ തകരാറിലാക്കി ഈ ക്രൂരത. പത്ത് ദിവസത്തിനിടെ മൂന്ന് തവണ ഈ കുട്ടിയെ ഡയാലിസിസിന് വിധേയമാക്കേണ്ടി വന്നു. കോട്ടയം നാട്ടകം പോളിടെക്‌നിക് കോളജിലായിരുന്നു ഈ ക്രൂരത. പവര്‍ ലിഫ്റ്റിങ് ചാമ്പ്യനായ വിദ്യാര്‍ഥി.  സ്‌പോര്‍ട്‌സ് ക്വാട്ടയിലാണ് എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ അഡ്മിഷനെടുക്കുന്നത്. എന്നാല്‍ കോളജില്‍ നിന്നുണ്ടായ ദുരനുഭവങ്ങള്‍ അവന്റെ ജീവിതം തന്നെ മാറ്റി മറിച്ചു. 2017 ലും 2018 ലും വിദ്യാര്‍ഥി ദേശീയ ചാമ്പ്യനായിരുന്ന അവന് പിന്നീടൊരിക്കലും ഭാരമുയര്‍ത്താനായില്ല. 2024 ലാണ് വയനാട്ടിലെ പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥിയായ സിദ്ധാര്‍ത്ഥ് ക്രൂരമായ റാഗിങ്ങിന് വിധേയനായി ആത്മഹത്യ ചെയ്യുന്നത്. ഏറ്റവുമൊടുവിലായി പുറത്തു വന്നതാണിപ്പോ കോട്ടയം നഴ്‌സിങ് കോളജിലെ അതിക്രൂരമായ റാഗിങിന്റെ ഞെട്ടിക്കുന്ന കഥകള്‍.

മലബാർ ലൈവ് ന്യൂസ്‌.

കേരള റാഗിങ് നിരോധന നിയമം

കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ റാഗിങ് തടയുക എന്നത് ലക്ഷ്യമിട്ട് നിയമസഭ കൊണ്ടുവന്ന താണ് റാഗിങ് നിരോധന നിയമം. 1998 ലാണ് പാസാക്കിയതെങ്കിലും മുന്‍കാല പ്രാബല്യം നല്‍കിയതിനാല്‍ 1997 ഒക്ടോബര്‍ 23 മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വന്നിരുന്നു. ആകെ ഒമ്പത് വകുപ്പുകള്‍ മാത്രമുള്ള നിയമത്തില്‍ പക്ഷേ അതി ശക്തമായ നിബന്ധനകളും നിയന്ത്രണങ്ങളും അടങ്ങിയിട്ടുണ്ട്. 

എന്താണ് റാഗിങ്?

ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠിക്കുന്ന വിദ്യാര്‍ഥിയെ ഉപദ്രവിക്കുന്നതാണ് റാഗിങ്. അത്  ശാരീരികമോ മാനസികമോ അധിക്ഷേപമോ തുടങ്ങി അയാള്‍ക്ക് നാണക്കേട് ഉണ്ടാകാവുന്ന വിധത്തില്‍ പെരുമാറുക, പരിഹാസപാത്രമാക്കുന്ന രീതിയിലുള്ള തമാശകള്‍ കാണിക്കുക എന്നതൊക്കെ ഉള്‍പെടുന്നതാണ്. അയാള്‍ സാധാരണഗതിയില്‍ ചെയ്യാത്ത കാര്യങ്ങള്‍ അയാളെക്കൊണ്ട് ചെയ്യിക്കുക, കളിയാക്കുക, വഴക്ക് പറയുക, വേദനിപ്പിക്കുക, മുറിവേല്‍പ്പിക്കുക തുടങ്ങി എല്ലാം റാഗിങ്ങിന്റെ പരിധിയില്‍ പെടുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ഒരു വിദ്യാര്‍ഥിക്ക് മാനസികമായും ശാരീരികമായും വിഷമം ഉണ്ടാക്കുന്ന എന്തിനേയും റാഗിങ്ങിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താവുന്നതാണ്. വിദ്യാഭ്യാസ സ്ഥാപനത്തിനുള്ളില്‍ മാത്രമല്ല സ്ഥാപനത്തിന് പുറത്തു വച്ചോ താമസിക്കുന്ന ഹോസ്റ്റല്‍ പോലുള്ള സ്ഥലങ്ങളില്‍ വച്ചോ ഒക്കെ നടത്തുന്നതും റാഗിങ്ങിന്റെ പരിധിയില്‍ തന്നെയാണ് വരിക. 

പരാതി നല്‍കേണ്ടതെങ്ങിനെ

വിദ്യാര്‍ഥി, മാതാപിതാക്കള്‍, രക്ഷിതാവ്, അധ്യാപകന്‍ ഇതില്‍ ആരെങ്കിലുമാണ് പരാതി നല്‍കേണ്ടത്.  ഏത് സ്ഥാപനത്തില്‍ വച്ചാണോ റാഗിങ് സംഭവിച്ചത് ആ സ്ഥാപനത്തിന്റെ തലവന്‍ അഥവാ ഹെഡ് ഓഫ് ദ ഇന്‍സ്റ്റിറ്റിയൂഷനാണ് പരാതി നല്‍കേണ്ടത്. ഹെഡ് ഓഫ് ദ ഇന്‍സ്റ്റിറ്റിയൂഷന്‍ എന്നത് പ്രിന്‍സിപ്പലോ, പ്രധാന അധ്യാപകനോ അല്ലെങ്കില്‍ ആ ഇന്‍സ്റ്റിറ്റിയൂഷന്റെ ചാര്‍ജുള്ള ഏതെങ്കിലും ഒരു വ്യക്തിയോ ആയിരിക്കും എന്നും  ഈ നിയമത്തിന്റെ വകുപ്പ് 2(a) പറയുന്നു.

പരാതിയില്‍ നടപടി സ്വീകരിക്കേണ്ടതെങ്ങനെ

റാഗിങ്ങിനെക്കുറിച്ചുള്ള പരാതി ലഭിച്ചാല്‍ അതില്‍ ഏഴു ദിവസത്തിനകം അന്വേഷണം നടത്തേണ്ടതാണെന്നും നിയമം നിഷ്‌ക്കര്‍ഷിക്കുന്നു. പരാതി ശരിയാണെന്ന് ബോധ്യമായാല്‍ ആരോപണവിധേയനായ വിദ്യാര്‍ഥിയെ സസ്‌പെന്‍ഡ് ചെയ്യുകയും വേണം. മാത്രമല്ല പരാതി പൊലിസിന് കൈമാറുകയും വേണമെന്നും ഈ നിയമത്തിന്റെ വകുപ്പ് 6 (1) ല്‍ പറയുന്നു. പരാതിയില്‍ കഴമ്പില്ലെന്ന് ബോധ്യമായാല്‍ ഈ വിവരം പരാതിക്കാരനെ രേഖാമൂലം അറിയിക്കണമെന്ന് വകുപ്പ് 6 

*ശിക്ഷാവിധികള്‍*

കുറ്റം തെളിയിക്കപ്പെട്ടാല്‍ റാഗിങ് നടത്തിയ വിദ്യാര്‍ഥിക്ക് രണ്ടുവര്‍ഷം വരെ തടവ് ശിക്ഷയും 10,000 രൂപ പിഴ യും വരെ ലഭിക്കുന്നതാണ്. കൂടാതെ പിന്നീട് വരുന്ന മൂന്ന് വര്‍ഷത്തേക്ക് മറ്റൊരു വിദ്യാഭ്യാസ സ്ഥാപനത്തിലും തുടര്‍ന്ന് പഠിക്കുവാന്‍ സാധിക്കുകയുമില്ലെന്നും വകുപ്പ് 4, വകുപ്പ് 5 എന്നിവ വ്യക്തമാക്കുന്നു. 

 പരാതിയില്‍ നടപടി എടുക്കാത്ത ഉത്തരവാദപ്പെട്ടവര്‍ക്കും നല്ല പണി കൊടുക്കുന്നുണ്ട് നിയമം. രണ്ടുവര്‍ഷം തടവും പതിനായിരം രൂപ പിഴയും വരെ കിട്ടാവുന്ന കുറ്റകൃത്യമാണ് ഈ അവഗണന. 

റാഗിങ്ങിനെതിരെയുള്ള കേരളത്തിലെ നിയമം വളരെ ശക്തമാണ്. എന്നാല്‍ ഏതൊരു നിയമവും നടപ്പാവുന്നത് അത് നടപ്പാക്കുവാന്‍ ഉത്തരവാദപ്പെട്ടവര്‍ ജാഗ്രത കാണിക്കുമ്പോഴാണ്. നിയമ നിര്‍മാണം മാത്രം കൊണ്ട് കാര്യമില്ല എന്നതാണ് വാസ്തവം. അത്  ഫലപ്രദമായി നടപ്പാക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കാനുള്ള ഉത്തരവാദിത്തം കൂടി സര്‍ക്കാറിനുണ്ട്. അല്ലെങ്കില്‍ ഇനിയും ഇത്തരം സംഭവങ്ങള്‍ നമ്മുടെ നാട്ടില്‍ തുടര്‍ന്നു.

Sunday, February 16, 2025

സംസ്ഥാനത്ത് ഭൂനികുതി കുത്തനെ കൂട്ടി; ഇലക്ട്രിക് വാഹനങ്ങളുടെ നികുതിയും !

 സംസ്ഥാനത്ത് ഭൂനികുതി കുത്തനെ കൂട്ടി; ഇലക്ട്രിക് വാഹനങ്ങളുടെ നികുതിയും ക്ഷേമ പെൻഷൻ കൂട്ടിയില്ല, നികുതികൾ കുത്തനെ കൂട്ടി

സംസ്ഥാനത്തെ ഭൂനികുതി കുത്തനെ കൂട്ടി രണ്ടാംപിണറായി സര്‍ക്കാരിന്‍റെ അവസാന സമ്പൂര്‍ണബജറ്റ്. എല്ലാ സ്ലാബിലും 50 ശതമാനം വര്‍ധനയാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. കുറഞ്ഞ സ്ലാബില്‍ ആര്‍ ഒന്നിന് (2.7 സെന്‍റ് ഭൂമി) അഞ്ച് രൂപയില്‍ നിന്ന് ഏഴര രൂപയായി വര്‍ധിച്ചു. ഉയര്‍ന്ന സ്ലാബിലെ 30 രൂപ 45 രൂപയായും മാറും. സംസ്ഥാനത്തിന്‍റെ സമഗ്ര വികസനത്തെ തുടര്‍ന്ന് ഭൂമിയുടെ മൂല്യവും അതിന്‍റെ വരുമാന സാധ്യതകളും പതിന്‍മടങ്ങ് വര്‍ധിച്ചുവെന്നും അത് വച്ച് നോക്കുമ്പോള്‍ നിലവില്‍ ഈടാക്കുന്ന ഭൂനികുതി നാമമാത്രമാണെന്നുമാണ് ബജറ്റിലെ വിലയിരുത്തല്‍. ഇതിലൂടെ മാത്രം 100 കോടി രൂപയുടെ അധിക വരുമാനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 

അഞ്ചാം തവണയും ക്ഷേമ പെൻഷൻ കൂട്ടാതെ ധനമന്ത്രി കെ.എൻ ബാലഗോപാൽ. സംസ്ഥാന ബജറ്റിൽ ക്ഷേമ പെൻഷൻ 1800 രൂപ വരെയാക്കി വർധിപ്പിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. ശമ്പള പരിഷ്ക്കരണം സംബന്ധിച്ച പ്രഖ്യാപനവും ഉണ്ടായില്ല. ക്ഷേമ പെൻഷൻ 2500 രൂപയാക്കുമെന്ന് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽ ഡി എഫിന്റെ പ്രകടന പത്രികയിലെ വാക്ഥാനമായിരുന്നു. 

കോടതി ഫീസിലും വന്‍ വര്‍ധനയാണ് ബജറ്റില്‍ പ്രഖ്യാപിച്ചിത്. ജാമ്യാപേക്ഷയ്ക്ക് 500 രൂപയാക്കി. കോര്‍ട്ട് ഫീസ് ആക്ട് പ്രകാരമുള്ള 15 ഫീസുകളിലും വര്‍ധനയുണ്ട്. അതേസമയം പൊതുതാല്‍പര്യ ഹര്‍ജികള്‍ക്കും ഹേബിയസ് കോര്‍പസ് ഹര്‍ജികള്‍ക്കും ഫീസ് ഇല്ല. സഹകരണ ബാങ്ക് ഗഹാന്‍ ഫീസുകളും പരിഷ്കരിച്ചു. വിവിധ സ്ലാബുകളില്‍ 100 രൂപമുതല്‍ 500 രൂപവരെയാണ് വര്‍ധിപ്പിച്ചത്.

സ്വകാര്യ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് നികുതി വര്‍ധിപ്പിച്ചു.15 ലക്ഷത്തിന് മുകളില്‍ വിലയുള്ള ഇവി കാറുകള്‍ക്ക് 8% നികുതി (നിലവില്‍ 5%)യും 20 ലക്ഷത്തിന് മുകളില്‍ വിലയുള്ള വാഹനങ്ങള്‍ക്ക് 10% നികുതി ( നിലവില്‍ 5%)യുമാകും ഇനി നല്‍കേണ്ടി വരിക. ബാറ്ററി വാടകയ്ക്ക് ലഭ്യമാകുന്ന ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വാഹനവിലയുടെ 10 ശതമാനവും നികുതി ഈടാക്കും. 30 കോടി രൂപയുടെ അധികവരുമാനമാണ് ഇതിലൂടെ മാത്രം പ്രതീക്ഷിക്കുന്നത്. 

പൊതുഗതാഗതം പ്രോല്‍സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി  സ്റ്റേജ് ക്യാരേജ് വാഹനങ്ങളുടെ നികുതി കുറച്ചു. ത്രൈമാസ നികുതിയില്‍ 10 ശതമാനമാണ് സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചത്. ഇതിലൂടെ ഒന്‍പത് കോടി രൂപയുടെ കുറവ് സര്‍ക്കാരിന് ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. 

ടൂറിസം പ്രോല്‍സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി കോണ്‍ട്രാക്റ്റ് ക്യാരേജുകളിലും അടിമുടി മാറ്റങ്ങള്‍ വരും. ഇതരസംസ്ഥാനങ്ങളില്‍ റജിസ്റ്റര്‍ ചെയ്ത കോണ്‍ട്രാക്ട് കാര്യേജ് വാഹനങ്ങളുടെ ത്രൈമാസ നികുതി നിരക്ക് 2500 രൂപയാക്കി. ബെര്‍ത്തുകള്‍ക്ക് 4000 രൂപയുമാക്കി. സര്‍ക്കാരിന് 15 കോടി രൂപ അധികവരുമാനമാണ് .

കെഎസ്ആർടിസിയിൽ ഇനി പാഴ്സൽ അയക്കാൻ കാശ് കൂടും

കെഎസ്ആർടിസിയിൽ ഇനി പാഴ്സൽ അയക്കാൻ കാശ് കൂടും; ലോജിസ്റ്റിക് സര്‍വീസ് നിരക്ക് കൂട്ടി, അഞ്ച് കിലോ വരെ വർധനയില്ല

 കെഎസ്ആര്‍ടിസി വഴി പാഴ്സൽ അയക്കാൻ ഇനി ചെലവ് കൂടും. ലോജിസ്റ്റിക് സര്‍വീസ് നിരക്കുകൾ കൂട്ടിയിരിക്കുകയാണ് കെഎസ്ആർടിസി. നിലവിൽ അഞ്ച് കിലോ വരെയുള്ള പാഴ്‌സലുകള്‍ക്ക് പുതിയ നിരക്ക് വർധന ബാധകമല്ല. 800 കിലോമീറ്റര്‍ ദൂരം വരെയാണ് ലോജിസ്റ്റിക് സര്‍വീസ്‌ വഴി കൊറിയര്‍ അയക്കാൻ കഴിയുക. പരമാവധി ഭാരം 120 കിലോ മാത്രമാണ് അയക്കാൻ കഴിയുന്നത്.

 അഞ്ച് കിലോയ്ക്ക് 200 കിലോമീറ്റര്‍ ദൂരത്തിന് 110 രൂപയാണ് നൽകേണ്ടത്. 400 കിലോമീറ്ററിന് 215 രൂപ, 600 കിലോമീറ്ററിന് 325 രൂപ , 800 കിലോമീറ്ററിന് 430 രൂപ എന്നിങ്ങനെയാണ് നിരക്ക്. 5 – 15 കിലോ ഭാരത്തിന് 200 കിലോമീറ്റർ ദൂരത്തേക്ക് 132 രൂപ നൽകണം. 400 കിലോമീറ്ററിന് 258 രൂപ, 600 കിലോമീറ്ററിന് 390 രൂപ, 800 കിലോമീറ്ററിന് 516 രൂപ എന്നതാണ് നിരക്ക്. 15 -30 കിലോ ഭാരമുള്ള പാഴ്സലുകൾ അയക്കാൻ 200 കിലോമീറ്ററിൽ താഴെയാണ് ദൂരമെങ്കിൽ 158 രൂപ നൽകണം. 800 കിലോമീറ്ററാണ് ദൂരമെങ്കിൽ 619 രൂപ നൽകണം.

30-45 കിലോയുള്ള പാഴ്സൽ അയക്കാൻ ദൂരമനുസരിച്ച് 258 രൂപയാണ് കുറഞ്ഞ നിരക്ക്. പരമാവധി നിരക്ക് 1038 രൂപയാണ്. 45 -60 കിലോ അയക്കണമെങ്കിൽ കുറഞ്ഞത് 309 രൂപയും പരമാവധി 1245 രൂപയും നൽകണം. 60- 75 കിലോ അയക്കാൻ 390 രൂപ മുതൽ 1560 രൂപ വരെ ചെലവാകും. 75-90 കിലോ അയക്കാൻ 468 രൂപ മുതൽ 1872 രൂപ വരെ ചെലവുണ്ട്. 90 -105 കിലോയ്ക്ക് 516 രൂപ – 2076 രൂപ വരെയും 105-120 കിലോയ്ക്ക് 619 രൂപ മുതൽ 2491 രൂപ വരെയുമാണ് ഈടാക്കുക. 

ദൂരം 200, 400, 600, 800 കിലോമീറ്റര്‍ എന്നിങ്ങനെയാണ് നിശ്ചയിച്ചിട്ടുള്ളത്.

ദൂരത്തിനും ഭാരത്തിനും അനുസരിച്ചാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. കെഎസ്ആര്‍ടിസിയുടെ ടിക്കറ്റിതര വരുമാനത്തിൽ ഇപ്പോൾ മുഖ്യ പങ്കു വഹിക്കുന്നത് ലോജിസ്റ്റിക് സർവീസാണ്. ഒന്നര വര്‍ഷം മുമ്പാണ് കെഎസ്ആര്‍ടിസി സ്വന്തമായി ലോജിസ്റ്റിക് സര്‍വീസ് തുടങ്ങിയത്. ഡിപ്പോയിൽ നിന്ന് ഡിപ്പോയിലേക്കാണ് പാഴ്സൽ അയക്കുക. 16 മണിക്കൂറിനുള്ളിൽ പാഴ്സൽ എത്തിക്കുമെന്നാണ് കെഎസ്ആര്‍ടിസി പറയുന്നത്.


Monday, January 13, 2025

ശാസ്ത്രീയ പശുപരിപാലനത്തില്‍ പരിശീലനം!


 ജില്ലയില്‍ ആലത്തൂര്‍ വാനൂരിലുളള കേരള സര്‍ക്കാര്‍ സ്ഥാപനമായ ക്ഷീര പരിശീലന കേന്ദ്രത്തില്‍ ജനുവരി 20 മുതല്‍ 24 വരെ പാലക്കാട്, തൃശ്ശൂര്‍ ജില്ലകളിലെ ക്ഷീരകര്‍ഷകര്‍ക്കായി 'ശാസ്ത്രീയ പശുപരിപാലനത്തില്‍ പരിശീലനം സംഘടിപ്പിക്കുന്നു. 20/രൂപയാണ് പ്രവേശന ഫീസ്. ആധാര്‍ / തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ് എന്നീ രേഖകള്‍ സഹിതം കര്‍ഷകര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാവുന്നതാണ്.  താല്‍പ്പര്യമുള്ളവര്‍ ജനുവരി 17ന് വൈകീട്ട്  നാലിന്  dd-dtc-pkd.dairy@kerala.gov.in അല്ലെങ്കില്‍ dtcalathur@gmail.com എന്ന ഇ - മെയിലിലോ, 04922 - 226040, 9074993554 (10 Am to 4 pm) എന്നീ ഫോണ്‍ നമ്പറുകളിലൊ രജിസ്റ്റര്‍ ചെയ്യണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.


Tuesday, January 7, 2025

സ്വയം തൊഴില്‍ പദ്ധതികളിലേക്ക് അപേക്ഷിക്കാം ?

 ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴില്‍ രഹിതരായ ഉദ്യോഗാര്‍ഥികള്‍ക്കായി നടപ്പാക്കുന്ന കെസ്റു, മള്‍ട്ടി പര്‍പ്പസ്/ജോബ് ക്ലബ്ബ്  സ്വയം തൊഴില്‍ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കെസ്റു പദ്ധതിപ്രകാരം ഒരു ലക്ഷം രൂപ വരെ ബാങ്ക് വായ്പ ലഭിക്കും. വായ്പാതുകയുടെ 20 ശതമാനം സബ്സിഡി ലഭിക്കും. 21-നും 50-നും ഇടയില്‍ പ്രായമുള്ള, കുടുംബ വാര്‍ഷികവരുമാനം ഒരുലക്ഷം വരെ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. മള്‍ട്ടി പര്‍പ്പസ്/ജോബ് ക്ലബ്ബ് പദ്ധതിപ്രകാരം പത്തുലക്ഷം രൂപയുടെ പ്രോജക്ടുകള്‍ക്കാണ് ബാങ്ക് വായ്പ. 25 ശതമാനം (പരമാവധി രണ്ട് ലക്ഷം) സബ്സിഡി ലഭിക്കും. 21-നും 45-നും മധ്യേ പ്രായമുള്ള രണ്ടില്‍ കുറയാത്ത അംഗങ്ങളുള്ള കൂട്ടായ്മയ്ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള എംപ്ലോയ്മെന്റ് എക്‌സ്ചേഞ്ചുമായി ബന്ധപ്പെടുക.

Saturday, April 27, 2024

സുപ്രീംകോടതി കേസ് വിവരങ്ങൾ ഇനി വാട്സ്ആപ്പിലും !

ന്യൂഡൽഹി : സുപ്രീം കോടതിയുടെ പരിഗണനക്ക് വരുന്ന കേസുകളുടെ വിവരങ്ങൾ ഇനിമുതൽ അഭിഭാഷകരെ വാട്സ്ആപ് മുഖേന അറിയിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അറിയിച്ചു. ഡിജിറ്റൽവത്കരണ ത്തിലേക്കുള്ള നിർണായക ചുവടുവെപ്പാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു.വാട്സ്ആപ് മെസേജിങ് സേവനം സുപ്രീംകോടതിയുടെ ഐ.ടി സേവനവുമായി ബന്ധിപ്പിക്കുകയാണ്. ഓരോ ദിവസവും കോടതി പരിഗണിക്കുന്ന കേസുകളുടെ ലിസ്റ്റ്, ഉത്തരവുകൾ, വിധിന്യായങ്ങൾ എന്നിവ സംബന്ധിച്ച് വാട്സ് ആപ്പിലൂടെ അറിയാൻ കഴിയും. സുപ്രീംകോടതിയുടെ 8767687676 എന്ന വാട്സ്ആപ് നമ്പറും അദ്ദേഹം പരസ്യപ്പെടുത്തി.

ഈ നമ്പറിൽ സന്ദേശമോ കാളുകളോ സ്വീകരിക്കില്ല. വിദൂരങ്ങളിലുള്ള ജനങ്ങൾക്കുപോലും വാട്സ്ആപ് വഴി കേസുകൾ സംബന്ധിച്ച വിവരം അറിയാൻ സാധിക്കുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.


Sunday, December 17, 2023

നിയമം ലംഘിക്കാത്ത ബൈക്കിന് നിരന്തരം പിഴ; ഒടുവിൽ കാരണം കണ്ടെത്തി

 മലപ്പുറം: നിയമം ലംഘിക്കാത്ത ബൈക്കിന് നിരന്തരം പിഴ വരുന്നതുമായി ബന്ധപ്പെട്ട് യുവാവ് പരാതി നൽകിയത് പിന്നാലെ കാരണം കണ്ടെത്തി പൊലീസ്. ഇടുക്കി സ്വദേശിയായ യുവാവിന്റെ ബൈക്ക് മലപ്പുറം വണ്ടൂരിലെ AI ക്യാമറയിലും പതിഞ്ഞിരുന്നു. എന്നാൽ യുവാവ് മലപ്പുറത്ത് പോയിരുന്നുമില്ല. ആദ്യം AI ക്യാമറയുടെ പിഴവാണെന്ന് കരുതിയെങ്കിലും പിന്നീടാണ് സത്യം പുറത്ത് വന്നത്.

മലപ്പുറം പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ഈ കഥ പങ്കുവച്ചിരിക്കുന്നത്.

പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ :

ഇവിടെ വില്ലനല്ല, ‘ ഹീറോ’ യാണ് എ ഐ ക്യാമറ.

_മലപ്പുറം ജില്ലയിലെ ചേലാമ്പ്രയിൽ ജോലി നോക്കുന്ന ഇടുക്കി സ്വദേശിയുടെ പരാതി ലഭിക്കുന്നതോടെയാണ് കഥ ആരംഭിക്കുന്നത്. അദ്ദേഹത്തിന്റെ പേരിലുള്ള ബൈക്കിന് തുടർച്ചയായി എ ഐ ക്യാമറ പിഴ ചുമത്തുന്നുവെന്നാണ് പരാതി._ _പക്ഷെ ആ ക്യാമറ പരിധികളിലോ, ഫൈൻ അടിച്ചിരിക്കുന്ന സമയത്തോ അദ്ദേഹം ബൈക്കുമായി അങ്ങോട്ടേക്കൊന്നും പോയിട്ടുമില്ലത്രേ._ _എന്താല്ലേ ?_

_ഇക്കാര്യത്തിൽ ആർ ടി ഓഫീസിൽ അടക്കം ബന്ധപ്പെട്ട അദ്ദേഹത്തിന്റെ പരാതി ഒടുവിൽ ഇമെയിൽ വഴി ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിലുമെത്തി._ _പിന്നീടങ്ങോട്ട് കാര്യങ്ങൾ ശരവേഗത്തിലായിരുന്നു. അദ്ദേഹത്തിന് ലഭിച്ച മുഴുവൻ ഫൈനുകളും പരിശോധിച്ചതിൽ ഒരു ഫൈൻ മാത്രം പരാതിക്കാരന്റെ വാഹനത്തിനു ലഭിച്ചതാണെന്നും, അത് അദ്ദേഹം നേരിട്ട് അടച്ചിട്ടുണ്ടെന്നും മനസ്സിലാക്കാൻ കഴിഞ്ഞു. എങ്കിൽ പിന്നെ മറ്റു ഫൈനുകൾ എങ്ങനെ അദ്ദേഹത്തിന്റെ വിലാസത്തിലേക്ക് എത്തി ?_

_ഫൈനുകളിൽ ഒരെണ്ണം വണ്ടൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നായതിനാൽ എ ഐ ക്യാമറ പകർത്തിയ ചിത്രം സഹിതം സ്റ്റേഷൻ പരിധിയിൽ അന്വേഷണം ആരംഭിച്ചു. പരാതിക്കാരന്റെ വാഹനത്തിന്റെ എൻജിൻ നമ്പറും, ചെയ്‌സിസ് നമ്പറും അടക്കം എടുത്തായിരുന്നു അന്വേഷണം തുടർന്നത്._ _ഒടുവിൽ പരാതിക്കാരന്റെ ബൈക്കിന്റെ ‘ ഇരട്ട ‘ സഹോദരനും ഉടമയും കസ്റ്റഡിയിലായി. എൻജിൻ നമ്പറും, ചെയ്‌സിസ് നമ്പറും പരിശോധിച്ചതിൽ വണ്ടി വേറെയാണെന്നും, പരാതിക്കാരന്റെ വാഹനത്തിന്റെ നമ്പർ ഉപയോഗിച്ച് ഓടുകയായിരുന്നെന്നും മനസ്സിലാക്കാനായി. ഇടുക്കിയിൽ നിന്നും OLX വഴി വാങ്ങിയ ബൈക്ക് ആയിരുന്നു കഥയിലെ വില്ലൻ._

_പരാതിക്കാരൻ ഇടുക്കിയിൽ ഒരാൾക്ക് വാഹനത്തിന്റെ RC ബുക്ക് പണയം വെച്ചിരുന്നു. പണയം വാങ്ങിയ വ്യക്തി ഇതേ RC ഉപയോഗിച്ച്, മറ്റൊരു വാഹനം നമ്പർ മാറ്റി OLX വഴി വിൽക്കുകയായിരുന്നു. വാങ്ങിയ ആളാകട്ടെ, വാഹനത്തിന്റെ രേഖകൾ പരിശോധിക്കാതെയും, വാഹനം സ്വന്തം പേരിലാക്കാതെയും വാഹനമുപയോഗിച്ചു തുടർച്ചയായി നിയമലംഘനങ്ങൾ നടത്തികൊണ്ടേയിരുന്നു. തുടരന്വേഷണത്തിനായി പരാതി ഇടുക്കിയിലേക്ക് കൈമാറിയിട്ടുണ്ട്. ഇനി നിങ്ങൾ പറയൂ .. ക്യാമറ വില്ലൻ ആണോ ?_

_ഗുണപാഠം : 1 . വാഹനം വിൽക്കുമ്പോഴും വാങ്ങുമ്പോഴും RC ബുക്കിലെ പേരും വിലാസവും മാറ്റാൻ ശ്രദ്ധിക്കണം._

_2 . വാഹനത്തിന്റെ രേഖകൾ മറ്റൊരാൾക്ക് കൈമാറരുത്._


Thursday, December 7, 2023

ക്യു നില്‍ക്കാതെ ഡോക്ടറെ കാണാം, 600 ഇടങ്ങളില്‍ ഇ ഹെല്‍ത്ത് സംവിധാനം സജ്ജം !!

തിരുവനന്തപുരം: സംസ്ഥാനത്തെ 600 ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ ഹെല്‍ത്ത് സംവിധാനം സജ്ജമായതായി മന്ത്രി വീണ ജോര്‍ജ്.  393 ആശുപത്രികളിലും ഇ ഹെല്‍ത്ത് സംവിധാനം സജ്ജമാക്കിയത് ഈ സര്‍ക്കാരിന്റെ കാലത്താണ്. 

16 മെഡിക്കല്‍ കോളജുകളും അനുബന്ധ ആശുപത്രികളും കൂടാതെ 18 ജില്ല, ജനറല്‍ ആശുപത്രികള്‍, 22 താലൂക്ക് ആശുപത്രികള്‍, 27 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 453 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 49 അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍, 10 സ്‌പെഷ്യാലിറ്റി ആശുപത്രികള്‍, രണ്ട് പബ്ലിക് ഹെല്‍ത്ത് ലാബ്, മൂന്ന് മറ്റ് ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലാണ് ഇ ഹെല്‍ത്ത് നടപ്പിലാക്കിയത്. 130 ആരോഗ്യ കേന്ദ്രങ്ങളില്‍ കൂടി ഇ ഹെല്‍ത്ത് പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണെന്നും മന്ത്രി അറിയിച്ചു. 

ആരോഗ്യ മേഖലയില്‍ ഡിജിറ്റല്‍ ഹെല്‍ത്ത് നടപ്പിലാക്കുന്നതിനായി വലിയ പ്രയത്‌നമാണ് നടത്തി വരുന്നത്. ആരോഗ്യ സ്ഥാപനങ്ങളെ ആധുനികവത്ക്കരിക്കാന്‍ 7.85 കോടി രൂപയുടെ ഭരണാനുമതി അടുത്തിടെ നല്‍കിയിരുന്നു. ഇ ഹെല്‍ത്തിലൂടെ ഓണ്‍ലൈന്‍ ഒപി ടിക്കറ്റും പേപ്പര്‍ രഹിത ആശുപത്രി സേവനങ്ങളും യാഥാര്‍ത്ഥ്യമാക്കി. ജീവിതശൈലീ രോഗനിര്‍ണയത്തിന് ശൈലീ ആപ്പ് ആവിഷ്‌ക്കരിച്ചതായും മന്ത്രി വ്യക്തമാക്കി. 

ഇ ഹെല്‍ത്ത് വഴിയുള്ള സേവനങ്ങള്‍ ലഭിക്കുവാന്‍ ആദ്യമായി തിരിച്ചറിയില്‍ നമ്പര്‍ സൃഷ്ടിക്കണം. ഇതിനായി https://ehealth.kerala.gov.in എന്ന പോര്‍ട്ടലില്‍ കയറി രജിസ്റ്റര്‍ ലിങ്ക് ക്ലിക്ക് ചെയ്യണം. അതില്‍ ആധാര്‍ നമ്പര്‍ നല്‍കുക. തുടര്‍ന്ന് ആധാര്‍ രജിസ്റ്റര്‍ ചെയ്ത നമ്പരില്‍ ഒടിപി വരും. ഈ ഒടിപി നല്‍കുമ്പോള്‍ ഓണ്‍ലൈന്‍ വ്യക്തിഗത ആരോഗ്യ തിരിച്ചറിയല്‍ നമ്പര്‍ ലഭ്യമാകും. ഇത് പോര്‍ട്ടല്‍ വഴി ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

ആദ്യതവണ ലോഗിന്‍ ചെയ്യുമ്പോള്‍ ഇത്തരത്തിലുള്ള 16 അക്ക വ്യക്തിഗത ആരോഗ്യ തിരിച്ചറിയല്‍ നമ്പറും പാസ് വേര്‍ഡും മൊബൈലില്‍ മെസേജായി ലഭിക്കും. ഈ തിരിച്ചറിയല്‍ നമ്പറും പാസ് വേര്‍ഡും ഉപയോഗിച്ച് ആശുപത്രികളിലേക്കുള്ള നിശ്ചിത തീയതിയിലും സമയത്തുമുള്ള അപ്പോയ്‌മെന്റ് എടുക്കാന്‍ സാധിക്കും..

എങ്ങനെ അപ്പോയ്‌മെന്റെടുക്കാം?

ഒരു വ്യക്തിക്ക് ലഭിച്ച തിരിച്ചറിയല്‍ നമ്പരും പാസ് വേര്‍ഡും ഉപയോഗിച്ച് പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത ശേഷം ന്യൂ അപ്പോയ്‌മെന്റ് ക്ലിക്ക് ചെയ്യുക. റെഫറല്‍ ആണെങ്കില്‍ ആ വിവരം രേഖപെടുത്തിയ ശേഷം ആശുപത്രി വിവരങ്ങളും ഡിപ്പാര്‍ട്ട്‌മെന്റും തെരഞ്ഞെടുക്കുക. തുടര്‍ന്ന് അപ്പോയ്‌മെന്റ് വേണ്ട തീയതി തെരഞ്ഞെടുക്കുമ്പോള്‍ ആ ദിവസത്തില്‍ ലഭ്യമായ ടോക്കണുകള്‍ ദൃശ്യമാകും.

രോഗികള്‍ അവര്‍ക്ക് സൗകര്യപ്രദമായ സമയമനുസരിച്ചുള്ള ടോക്കണ്‍ എടുക്കാവുന്നതാണ്. തുടര്‍ന്ന് ടോക്കണ്‍ പ്രിന്റും എടുക്കാവുന്നതാണ്. റ്റൊന്റി ഫോർ ടോക്കണ്‍ വിവരങ്ങള്‍ എസ്.എം.എസ്. ആയും ലഭിക്കുന്നതാണ്. ഇത് ആശുപത്രിയില്‍ കാണിച്ചാല്‍ മതിയാകും. പോര്‍ട്ടല്‍ വഴി അവരുടെ ചികിത്സാവിവരങ്ങള്‍, ലാബ് റിസള്‍ട്ട്, പ്രിസ്‌ക്രിപ്ഷന്‍ എന്നിവ ലഭ്യമാവുന്നതാണ്. സംശയങ്ങള്‍ക്ക് ദിശ 104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളില്‍ വിളിക്കാം.

ബി.പി.എൽ വിഭാഗത്തിലെ വയോജനങ്ങൾക്ക് സൗജന്യ ഗ്ലൂക്കോ മീറ്ററിന് ഓൺലൈനായി അപേക്ഷിക്കാം .

വയോജനങ്ങൾക്ക് സൗജന്യമായി ഗ്ലൂൂക്കോ മീറ്റര്‍ വിതരണം ചെയ്യുന്നു. സാമൂഹിക നീതി വകുപ്പ് നടപ്പാക്കി വരുന്ന 'വയോമധുരം' പദ്ധതി പ്രകാരമാണ് രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് നിർണ്ണയിക്കുന്ന ഗ്ലൂക്കോമീറ്റർ സൗജന്യമായി നല്‍കുന്നത്.  സുനീതി പോർട്ടൽ (https://suneethi.sjd.kerala.gov.in/Citizen_Platform/suneethi/index.php) വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.  2018 മുതൽ 2022 വരെ ഈ പദ്ധതി മുഖേന ഗ്ലൂക്കോമീറ്റർ ലഭിച്ചവർക്ക് അഡീഷണൽ ടെസ്റ്റ് സ്ട്രിപ്പുകൾക്കും അപേക്ഷിക്കാം. രേഖകളോടൊപ്പം  https://sjd.kerala.gov.in/DOCUMENTS/Downloadables/Application%20Forms/25979.pdf എന്ന ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത നിശ്ചിത മാതൃകയിലുള്ള മെഡിക്കൽ സര്‍ട്ടിഫിക്കറ്റും അപ് ലോഡ് ചെയ്യണം. ഫോൺ: 0483 2735324.

https://chat.whatsapp.com/IxYkqoznwQqJNXWqRNhXRg

Monday, November 6, 2023

ഒരൊറ്റ ഫോണ്‍ കോള്‍ മതി; KSEB സേവനങ്ങള്‍ ഇനി വാതില്‍പ്പടിയില്‍ !!

വിവിധ സേവനങ്ങള്‍ ഒറ്റ കോളിലൂടെ ലഭ്യമാക്കുന്ന 'സേവനങ്ങള്‍ വാതില്‍പ്പടിയില്‍' പദ്ധതി എല്ലാ സെക്ഷന്‍ ഓഫീസുകളിലും ലഭ്യമാണെന്ന് KSEB. പുതിയ വൈദ്യുതി കണക്ഷന്‍, ഉടമസ്ഥാവകാശം മാറ്റല്‍, ഫേസ് മാറ്റല്‍, മീറ്ററും ലൈനും മാറ്റി സ്ഥാപിക്കല്‍ തുടങ്ങിയ സേവനങ്ങള്‍ ഒറ്റ കോളിലൂടെ ലഭ്യമാക്കും. 1912 എന്ന, ടോള്‍ ഫ്രീ നമ്പരില്‍ വിളിച്ചും 9496001912 എന്ന നമ്പരിലേക്ക് വാട്‌സാപ് സന്ദേശമയച്ചും സേവനങ്ങള്‍ ആവശ്യപ്പെടാം.

Wednesday, October 4, 2023

തെറ്റായ അക്കൗണ്ടിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്തോ? തിരികെ എടുക്കാനുള്ള വഴികളിതാ...

 ഇന്റര്‍നെറ്റിന്റെയും സഹായത്തോടെ ആര്‍ക്കും നമ്മുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കൈമാറാതെതന്നെ പണം അയക്കാന്‍ കഴിയുന്ന ആ വിദ്യ യൂനിഫൈഡ് പേമെന്റ്സ് ഇന്റര്‍ഫേസ് (UPI) നമുക്കിടയിലുണ്ടാക്കിയ സ്വാധീനം വലുതാണ്. യു.പി.ഐ ഇടപാടുമായി ബന്ധപ്പെട്ട് അറിയേണ്ട കാര്യങ്ങളിതാ...

*യു.പി.ഐ അക്കൗണ്ട് തുടങ്ങാൻ എന്തൊക്കെ ആവശ്യമാണ്?*

എസ്​.ബി.ഐ പോലെ ദേശസാൽകൃത ബാങ്കുകളിലോ എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ പോലെ സ്വകാര്യ ബാങ്കുകളിലോ അക്കൗണ്ടുള്ളവര്‍ക്കെല്ലാം യു.പി.ഐ അക്കൗണ്ട് ഉണ്ടാക്കാന്‍ സാധിക്കും. എന്നാല്‍, സഹകരണ ബാങ്കുകളിൽ അക്കൗണ്ടുള്ളവര്‍ക്ക് യു.പി.ഐ അക്കൗണ്ട് ഉണ്ടാക്കാനാവില്ല. വാലിഡിറ്റിയുള്ള, ആക്ടിവാക്കിയ എ.ടി.എം കാർഡും മൊബൈല്‍ നമ്പറുമായി ലിങ്ക് ചെയ്ത അക്കൗണ്ട് നമ്പറും ഉ​ണ്ടെങ്കില്‍ മാത്രമേ യു.പി.ഐ അക്കൗണ്ട് തുടങ്ങാൻ സാധിക്കുകയുള്ളൂ.

ഇന്ത്യക്ക് പുറത്തിരുന്ന് ആക്ടിവേറ്റ് ചെയ്യണമെങ്കില്‍ റോമിങ് എനേബ്ളായ നമ്പറായിരിക്കണം അത്. ഗൂഗ്ള്‍ പേയില്‍ ഡെബിറ്റ് കാര്‍ഡ് ഇല്ലാതെ ആധാര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യാനും സൗകര്യം വന്നുതുടങ്ങിയിട്ടുണ്ട്. ബാങ്ക് അക്കൗണ്ടില്‍ ലിങ്ക് ചെയ്ത ആക്ടിവായ ഫോണ്‍ നമ്പറും എ.ടി.എം കാര്‍ഡും ഉണ്ടെങ്കില്‍ യു.പി.ഐ ആപ് വഴി അക്കൗണ്ട് തുടങ്ങാം. പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം ബാങ്ക് അക്കൗണ്ടില്‍ ലിങ്ക് ചെയ്ത ഫോണ്‍ നമ്പറിന്റെ സിം യു.പി.ഐ ആപ് ഇന്‍സ്റ്റാള്‍ ചെയ്യുന്ന അതേ ഫോണില്‍ ഉണ്ടെങ്കില്‍ മാത്രമേ യു.പി.ഐ അക്കൗണ്ട് ക്രിയേറ്റ് ചെയ്യാനും യു.പി.ഐ ട്രാന്‍സാക്ഷന്‍സ് നടത്താനും സാധിക്കൂ. സിം മാറ്റിയാല്‍ ആ നിമിഷം യു.പി.ഐ അക്കൗണ്ടിലേക്ക് പ്രവേശനം നഷ്ടമാക

*ഏത് യു.പി.ഐ ആപ് ഉപയോഗിക്കണം?*

ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്നത് ഗൂഗ്ള്‍ പേ (ജി -പേ), ഫോണ്‍ പേ, പേ.ടി.എം എന്നിവയാണ്. നമ്മളാഗ്രഹിക്കുന്ന നിരവധി സൗകര്യങ്ങള്‍ അതിലുണ്ടാകുമെങ്കിലും അവയെല്ലാം തേഡ് പാര്‍ട്ടി ആപ്ലിക്കേഷന്‍ ആണെന്നതിനാൽ അതിലൂടെ നടക്കുന്ന ഇടപാടുകളുമായി ബന്ധപ്പെട്ട പരാതികൾ ബാങ്കുകള്‍ പരിഗണിക്കില്ല എന്നുംകൂടി അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും.

ബാങ്കുകള്‍ റെക്കമൻഡ് ചെയ്യുന്നത് അതത് ബാങ്കുകളുടെ ആപ്ലിക്കേഷനുകള്‍ക്കുള്ളില്‍ യു.പി.ഐ ആക്ടിവേറ്റ് ചെയ്യാനോ അല്ലെങ്കില്‍ സര്‍ക്കാർ നിയന്ത്രണമുള്ള ഭിം ആപ്പോ ഉപയോഗിക്കാനാണ്. അവയിലൂടെ നടക്കുന്ന ഇടപാടുകൾക്ക് മാത്രമേ ബാങ്കുകള്‍ ഉത്തരവാദിത്തം ഏല്‍ക്കുന്നുള്ളൂ. നമ്മള്‍ യു.പി.ഐ സൗകര്യമുള്ള ഏത് ആപ് ഉപയോഗിച്ചാലും അതേ സൗകര്യമുള്ള മറ്റേത് ആപ്ലിക്കേഷനിലേക്കും പണം അയക്കാനും സ്വീകരിക്കാനും സാധിക്കും. നിലവില്‍ ഇന്ത്യക്കകത്ത് പരസ്പരം ട്രാന്‍സാക്ഷന്‍ നടത്താനാണ് യു.പി.ഐ ആപ്ലിക്കേഷനുകള്‍കൊണ്ട് കഴിയുന്നത്. ഫോണ്‍ പേ ഇപ്പോള്‍ മറ്റു രാജ്യങ്ങളിലും ഉപയോഗിക്കാന്‍ സാധിക്കുന്നുണ്ട്.

*ഭിം ആപ്പില്‍ യു.പി.ഐ ഐ.ഡി ക്രിയേറ്റ് ചെയ്യുന്ന വിധം*

പ്ലേ സ്റ്റോറില്‍നിന്ന്​ ഭിം ആപ് ഇന്‍സ്റ്റാള്‍ ചെയ്ത് ബാങ്കില്‍ നൽകിയ നമ്പറിലുള്ള സിം ഫോണിലിട്ട് വെരിഫൈ ചെയ്ത ശേഷം അക്കൗണ്ടുള്ള ബാങ്ക് തിരഞ്ഞെടുക്കാം. അത് സെലക്ട് ചെയ്ത് നിങ്ങളുടെ എ.ടി.എം കാര്‍ഡിന്റെ വിവരങ്ങള്‍ നല്‍കിയ ശേഷം നാല് അല്ലെങ്കില്‍ ആറക്കത്തിലുള്ള ഒരു യു.പി.ഐ പിന്‍ സെറ്റ് ചെയ്തുകഴിഞ്ഞാല്‍ ഭിം ആപ് തയാർ.

ഇനി ആപ്പില്‍ കാണുന്ന പ്രൊഫൈൽ എന്നത് സെലക്ട് ചെയ്താല്‍ നിങ്ങളുടെ മൊബൈല്‍ നമ്പർ@upi എന്ന യു.പി.ഐ ഐഡി കാണാം. അതുകൂടാതെ കസ്റ്റം ആയിട്ട് അതായത് വാക്കുകളോ അക്കങ്ങളോ ചേര്‍ത്ത് നിങ്ങളുടെ പേരിലും അത്തരത്തിലുള്ള ഐ.ഡി ക്രിയേറ്റ് ചെയ്യാനും അത് ലഭ്യമെങ്കില്‍ സെലക്ട് ചെയ്യാനുമുള്ള ഒാപ്ഷനും കാണാം. ശേഷം പ്രൊഫൈല്‍ എന്ന ഐക്കണില്‍ ക്ലിക്ക് ചെയ്ത് ഡിഫോള്‍ട്ടായി കാണുന്ന ബാങ്ക് അക്കൗണ്ട് സെലക്ട് ചെയ്താല്‍ വരുന്ന പേജില്‍ താഴെയായുള്ള പ്ലസ് ബട്ടണ്‍ അമര്‍ത്തിയാല്‍ നമുക്കുള്ള ഒന്നിലധികമായിട്ടുള്ള ബാങ്ക് അക്കൗണ്ടുകള്‍, ക്രെഡിറ്റ് കാര്‍ഡ് എന്നിവ ലിങ്ക് ചെയ്യാം.

ക്രെഡിറ്റ് കാര്‍ഡ് ലിങ്ക് ചെയ്താല്‍ ബില്ലുകള്‍ പേ ചെയ്യാന്‍ മാത്രമാണ് ഉപകാരപ്പെടുക, പണം ട്രാന്‍സ്ഫര്‍ അതിലൂടെ സാധ്യമല്ല. ഒന്നിലധികം ബാങ്ക് അക്കൗണ്ടുകള്‍ ഭിം ആപ്പില്‍ ചേർത്തശേഷം അക്കൗണ്ടുകളുടെ പേജില്‍ നമുക്ക് ഓരോ അക്കൗണ്ടിലും ബാലന്‍സുള്ള തുക അറിയാനും ഡിഫോള്‍ട്ടായ ബാങ്ക് അക്കൗണ്ട് ഏതാണുവേണ്ടത് എന്ന് സെലക്ട് ചെയ്യാനും സാധിക്കും.

*ഭിം ആപ്*

സര്‍ക്കാറിന് നേരിട്ട് നിയന്ത്രണമുള്ള ആപ്ലിക്കേഷനാണ് ഭിം. ഇന്നുള്ള മറ്റെല്ലാ യു.പി.ഐ ആപ്പുകളും ഭിം ആപ്പിന്റെ ഇന്റര്‍ഫേസുമായി ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. യു.പി.ഐ എന്നാല്‍ ഭിം എന്നു ചുരുക്കം. മുകളിൽ സൂചിപ്പിച്ചതുപോലെ നമ്മുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കാതെ നമുക്ക് പണമിടപാട് നടത്താന്‍ നിങ്ങള്‍ക്ക് മാത്രമായുള്ള ഒരു ഐഡി ആവശ്യമാണ്. ഇത്തരത്തിലുള്ള ഐ.ഡി ഫോണ്‍ പേയില്‍ yourname@ybl എന്നാണെങ്കില്‍ ഗൂഗ്ള്‍ പേയില്‍ yourname@okhdfcbank എന്നാകാം. പക്ഷേ, നിങ്ങള്‍ക്ക് yourname@upi എന്നുള്ള ഒരു യു.പി.ഐ ഐഡി വേണമെന്നുണ്ടെങ്കില്‍ അത് ഭിം ആപ്പിലൂടെ മാത്രമാണു സാധ്യമാവുക.

*ഭിം ആപ്പും സ്വകാര്യ ആപ്പുകളും തമ്മിലുള്ള വ്യത്യാസം*

ഫോണ്‍ പേ, ഗൂഗ്ള്‍ പേ എന്നിവയിലും സമാനമായ രീതിയില്‍ തന്നെയാണ് അക്കൗണ്ടുകള്‍ നിർമിക്കാനാവുക. ഇവയുടെ എല്ലാം യൂസര്‍ ഇന്റര്‍ഫേസിലും നല്‍കുന്ന സർവിസുകളിലുമാണ് വ്യത്യാസം ഉണ്ടാവുക. കൂടാതെ ഫോണ്‍ പേ പോലെ ചില തേഡ് പാര്‍ട്ടി ആപ്ലിക്കേഷനുകളില്‍ വാലറ്റ് എന്ന സംവിധാനവുമുണ്ട്. നമ്മുടെ ബാങ്ക് അക്കൗണ്ടിലുള്ള പണം ഇവരുടെ ആപ്ലിക്കേഷനിലേക്ക് ആഡ് ചെയ്യുകയും ബാങ്കുകളുടെ സെര്‍വര്‍ തകരാര്‍ മൂലം യു.പി.ഐ പേമെന്റ് നടത്താന്‍ കഴിയാത്ത അവസരങ്ങളില്‍ നമുക്ക് വാലറ്റിലെ പണം ഉപയോഗിക്കാനും കഴിയും.

പക്ഷേ, അങ്ങനെ വാലറ്റില്‍ ആഡ് ചെയ്തിരിക്കുന്ന തുക നമുക്ക് മറ്റൊരു വ്യക്തിക്ക് അയക്കാനോ ക്രെഡിറ്റ് കാര്‍ഡ് പേമെന്റ് നടത്താനോ സാധിക്കില്ല. ഫോണ്‍ റീചാര്‍ജ് ചെയ്യൽ, ഭക്ഷണം ഓര്‍ഡര്‍ ചെയ്യൽ തുടങ്ങിയ ചുരുക്കം അവസരങ്ങളില്‍ മാത്രമേ വാലറ്റിലെ തുക നമുക്ക് ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂ. അതിനാൽ വലിയ തുകയൊന്നും വാലറ്റില്‍ ഇടാതിരിക്കാന്‍ ശ്രദ്ധിക്കുക.

*ഫോണ്‍ നമ്പർ കൈമാറാതെ എങ്ങനെ പണം അയക്കാം?*

ഏത് യു.പി.ഐ ആപ്പില്‍നിന്നും ഒരാള്‍ക്ക് നിങ്ങളുടെ അക്കൗണ്ടിലേക്ക് പണം അയക്കാന്‍ നിങ്ങളുടെ ആ ഒരു ഐഡി മാത്രം കിട്ടിയാല്‍ മതിയാകും. ഇക്കാരണത്താൽ ഫോണ്‍ നമ്പർ പോലെയുള്ള സ്വകാര്യവിവരങ്ങള്‍ മറ്റുള്ളവര്‍ക്ക് കിട്ടിയാല്‍ ബുദ്ധിമുട്ടുണ്ടാകുന്നവർക്ക് (നമ്പറിനു പകരം വാക്കുകളോ അക്കങ്ങളോ ചേര്‍ത്ത് ഐ.ഡി ക്രിയേറ്റ് ചെയ്യാം) യു.പി.ഐ ആപ് ഒരനുഗ്രഹം തന്നെയാണ്.

ആപ് ഏതായാലും ഗൂഗ്ള്‍ പേ ആണെങ്കിൽ Pay UPI ID or number എന്നതും ഫോണ്‍ പേയില്‍ ഹോം സ്ക്രീനില്‍ ആദ്യ ലൈനില്‍ത്തന്നെ To Bank / UPI ID എന്നതും സെലക്ട് ചെയ്ത് അതിൽ അയക്കേണ്ട ആളുടെ ഐഡി ടൈപ് ചെയ്ത് കണ്ടിന്യൂ അമര്‍ത്തിയാല്‍ ആ യു.പി.ഐ അക്കൗണ്ട് ആരുടേതാണ് എന്ന് കാണിക്കുകയും ഒപ്പം അയാള്‍ക്ക് പണം അയക്കാനുള്ള ഒപ്ഷൻ കാണുകയും ചെയ്യും.

*വാട്സ്ആപ്പിലും പണമയക്കാം*

വാട്സ്ആപ്പിന്റെ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് അവര്‍ മറ്റുള്ളവരോട് സന്ദേശം ടൈപ് ചെയ്യുന്നതിന്റെ വലതു വശത്തായിട്ട് രൂപയുടെ ഐക്കണ്‍ കാണാം. അത് സെലക്ട് ചെയ്ത് ബാങ്കിന്റെ പേര് സെലക്ട് ചെയ്ത് എ.ടി.എം കാര്‍ഡിന്റെ അവസാന ആറക്കവും എക്സ്പയറി തീയതിയും നല്‍കിയ ശേഷം ഒരു യു.പി.ഐ പിന്‍ സെറ്റ് ചെയ്താല്‍ പിന്നീട് ആര്‍ക്കാണോ പണം അയക്കേണ്ടത് അവരുടെ ചാറ്റ് വിൻഡോയില്‍ ആ രൂപയുടെ ഐക്കണ്‍ അമര്‍ത്തിയാല്‍ അവര്‍ക്ക് പേമെന്റ് ചെയ്യാന്‍ ആകും. ബിസിനസ് വാട്സ്ആപ്പില്‍ ഇപ്പോള്‍ ആ സൗകര്യമില്ല. വാട്സ്ആപ്പിന്റെ മുകളിലുള്ള മൂന്നു ഡോട്ടുകളില്‍ പ്രസ് ചെയ്താല്‍ കിട്ടുന്ന പേമെന്റ്സ് എന്നതില്‍ വാട്സ്ആപ് ഉപയോഗിക്കാത്തവര്‍ക്കും പേമെന്റ് ചെയ്യാനുള്ള യു.പി.ഐ സൗകര്യം കാണാം.

*യു.പി.ഐ വഴി പണം ട്രാന്‍സ്ഫര്‍ ചെയ്യുമ്പോൾ കിട്ടിയില്ലെങ്കില്‍ എന്തു ചെയ്യണം?*

തേഡ് പാര്‍ട്ടി ആപ്പുകള്‍ ഉപയോഗിച്ച് പേമെന്റ് നടത്തി പരാജയപ്പെട്ടാല്‍ ബാങ്കുകൾക്ക് നിങ്ങളെ സഹായിക്കാന്‍ ആവില്ല എന്നതാണു സത്യം. സാധാരണയായി നമ്മള്‍ ഒരു ഇടപാട് നടത്തി അത് പരാജയപ്പെടുകയും അക്കൗണ്ടില്‍നിന്ന് പണം ഡെബിറ്റ് ആവുകയും ചെയ്താല്‍ ഏഴു പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ (ഏഴു ദിവസമല്ല) ആ തുക തിരികെ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ആകും. അങ്ങനെ ആ തുക വന്നിട്ടുണ്ടോ എന്നറിയാന്‍ നിങ്ങള്‍ ട്രാന്‍സാക്ഷനുപയോഗിച്ച ആപ്പിന്‍റെ ട്രാന്‍സാക്ഷന്‍ ഹിസ്റ്ററി നോക്കിയാല്‍ അതിലത് കണ്ടെത്താനാവില്ല. അതിന് നിങ്ങളുടെ ബാങ്ക് അക്കൗണ്ടിന്റെ ലേറ്റസ്റ്റ് സ്റ്റേറ്റ്മെന്റ് എടുത്തുനോക്കുകതന്നെ വേണം.

ഇനി ഏഴു ദിവസത്തിനകവും വന്നിട്ടില്ലെങ്കില്‍ ആ തുക തിരികെ ലഭിക്കാനായി പലവിധത്തിലുള്ള സൗകര്യങ്ങളുണ്ട്. അതിലൊന്ന് ഏത് ആപ്ലിക്കേഷന്‍ വഴിയാണോ പണം ട്രാന്‍സ്ഫര്‍ ചെയ്തത് അവരുടെ കസ്റ്റമര്‍ കെയര്‍ സെന്ററുമായി ബന്ധപ്പെടുക എന്നതാണ്. കസ്റ്റമര്‍ കെയര്‍ നമ്പറിനായി ഒരിക്കലും ഗൂഗിളില്‍ സെര്‍ച് ചെയ്യരുത്. അത്തരത്തില്‍ നിങ്ങള്‍ എത്തപ്പെടുന്നത് ഹാക്കര്‍മാര്‍ ഒരുക്കുന്ന വ്യാജ കസ്റ്റമര്‍ കെയര്‍ സെന്ററിലായിരിക്കും. ഗൂഗ്ള്‍ പേ ആണെങ്കില്‍ അതില്‍ വലതു വശത്ത് പ്രൊഫൈൽ ഐക്കണില്‍ സെലക്ട് ചെയ്ത് ‘ഗെറ്റ് ഹെല്‍പ്’ എന്നത് ഉപയോഗിക്കുക. ഫോണ്‍ പേയിൽ പ്രൊഫൈൽ ഫോട്ടോ സെലക്ട് ചെയ്യുക. അപ്പോള്‍ വരുന്ന പേജില്‍ വലതു വശത്തുള്ള ‘ചോദ്യചിഹ്ന’ത്തില്‍ തൊട്ടാൽ അവരെ ബന്ധപ്പെടാം.

*യു.പി.ഐ ട്രാന്‍സാക്ഷനും അക്കൗണ്ട് ഫ്രീസാവലും*

നമ്മുടെ അക്കൗണ്ടിലേക്ക് സംശയകരമായ ഉറവിടത്തിൽനിന്ന് പണം വന്നാല്‍ അക്കൗണ്ട് ഫ്രീസ് ചെയ്യപ്പെട്ടേക്കാം. അത് യു.പി.ഐ ഉപയോഗിച്ചതുകൊണ്ടാകണമെന്നില്ല. ബാങ്ക് ട്രാന്‍സ്ഫര്‍ ആയാലും സംഭവിക്കാം. നമ്മുടെ അക്കൗണ്ടില്‍ പണം ഉണ്ടെങ്കില്‍ അന്വേഷണം തീരുംവരെ ആ തുക ഉപയോഗിക്കാന്‍ കഴിയാത്തവിധം ലോക്ക് ചെയ്യപ്പെടും. ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാന്‍ അപരിചിതരുമായി/കസ്റ്റമേഴ്സുമായി യു.പി.ഐ ഇടപാടിനായി ഉപയോഗിക്കുന്ന അക്കൗണ്ടില്‍ വലിയ തുകകള്‍ സൂക്ഷിക്കാതെ, യു.പി.ഐ ഉപയോഗിക്കാത്ത മറ്റൊരു ബാങ്ക് അക്കൗണ്ടില്‍ സൂക്ഷിക്കുന്നതാകും ഉചിതം.

*യു.പി.ഐ ലൈറ്റ്​*

യു.പി.ഐ ഇടപാടുകൾ കൂടുതൽ സുഗമമാക്കാനും സ്റ്റേറ്റ്​മെന്റിൽ ചെറിയ തുകകൾ നിറയുന്നത് ഒഴിവാക്കാനും യു.പി.ഐ ലൈറ്റ് സഹായകമാകും. 500 രൂപ വരെയുള്ള ഇടപാടുകൾക്കായി യു.പി.ഐ ആപ്പിൽ പ്രത്യേകമായ ഒരു വാലറ്റ് ഉണ്ടാകും. ഇതിൽ പരമാവധി 2,000 രൂപ വരെ ഒരുസമയം സൂക്ഷിക്കാം.

ഇന്റർനെറ്റ് ഇല്ലാത്തപ്പോൾ ഫോണിലെ നിയർ ഫീൽഡ് കമ്യൂണിക്കേഷൻ (എൻ.എഫ്.സി) വഴിയും യു.പി.ഐ ലൈറ്റ് ഇടപാടുകൾ നടത്താൻ വൈകാതെ അവസരമൊരുങ്ങും.

*പണം തെറ്റി അയച്ചാൽ*

തെറ്റായ അക്കൗണ്ടിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്താല്‍ അതെങ്ങനെ തിരികെ എടുക്കാം എന്ന് പലരും അന്വേഷിക്കുന്ന കാര്യമാണ്. അതിനായി നാഷനല്‍ പേമെന്റ് കോര്‍പറേഷന്‍ അവരുടെ വെബ്സൈറ്റില്‍ https://www.npci.org.in/what-we-do/upi/dispute-redressal-mechanism എന്ന ലിങ്കില്‍ സൗകര്യമുണ്ട്. ഇവിടെ ഇഷ്യൂ Incorrectly transferred to another account എന്നത് സെലക്ട് ചെയ്ത് ട്രാന്‍സാക്ഷന്‍ വിവരങ്ങളും ബാങ്ക് അക്കൗണ്ടിന്റെയും പാസ് ബുക്കിന്റെ കോപ്പിയും സബ്മിറ്റ് ചെയ്യണം.

നിങ്ങളുടെ ഫോണൊരു ‘മിനി ഭൂകമ്പ ഡിറ്റക്ടറായി’ പ്രവർത്തിക്കും; ഇന്ത്യയിൽ ഫീച്ചർ അവതരിപ്പിച്ച് ഗൂഗിൾ

 ഇന്ത്യയിലെ ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ഇനിമുതൽ ഭൂകമ്പങ്ങളെക്കുറിച്ചുള്ള അലേർട്ടുകൾ ലഭിക്കും. ഭൂകമ്പം മനസ്സിലാക്കാനും നിങ്ങൾക്ക് പ്രാദേശിക ഭാഷകളിൽ മുൻകൂട്ടി മുന്നറിയിപ്പ് നൽകാനും ആക്‌സിലറോമീറ്റർ പോലെയുള്ള നിങ്ങളുടെ ഫോണിലെ സെൻസറുകളാണ് സിസ്റ്റം ഉപയോഗിക്കുന്നത്. ആൻഡ്രോയിഡ് എർത്ത് ക്വേക്ക് അലേർട്ട് സിസ്റ്റം എന്നാണ് പുതിയ ഫീച്ചറിന്റെ പേര്.

നാഷ്ണൽ ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി, നാഷ്ണൽ സീസ്‌മോളജി സെന്റർ എന്നിവയുമായി സഹകരിച്ചാണ് ഗൂഗിൾ ഈ ഫീച്ചർ വികസിപ്പിച്ചത്. ലോകമെമ്പാടുമുള്ള പല രാജ്യങ്ങളിലും ഇതിനകം ഈ ഫീച്ചർ വിന്യസിച്ചിട്ടുണ്ട്.

*എങ്ങനെയാണ് പ്രവർത്തിക്കുന്നത്..?*

ആക്സിലറോമീറ്റർ സെൻസറിനെ സീസ്മോഗ്രാഫായി ഉപയോഗിച്ച് നിങ്ങളുടെ ഫോണിനെ ഒരു മിനി ഭൂകമ്പ ഡിറ്റക്ടറാക്കി മാറ്റിയാണ് ഈ സംവിധാനം പ്രവർത്തിക്കുന്നതെന്ന് ഗൂഗിൾ പറയുന്നു. നിങ്ങളുടെ ഫോൺ ചാർജ്ജ് ചെയ്യാനിട്ടിരിക്കുമ്പോഴും ചലിക്കാതിരിക്കുമ്പോഴും, അതിന് ഭൂകമ്പത്തിന്റെ ആദ്യ ലക്ഷണങ്ങൾ മനസ്സിലാക്കാൻ കഴിയും.


ഒരേ സമയം ഭൂകമ്പം പോലുള്ള കുലുക്കം പല ഫോണുകൾക്കും അനുഭവപ്പെടുകയാണെങ്കിൽ, ഗൂഗിളിന്റെ സെർവറിന് ഒരു ഭൂകമ്പം സംഭവിക്കുന്നുണ്ടെന്നും അത് എവിടെ, എത്ര ശക്തമാണെന്നും മനസ്സിലാക്കാൻ കഴിയും. തുടർന്ന്, Google-ന്റെ സെർവർ സമീപത്തുള്ള മറ്റ് ഫോണുകളിലേക്ക് അലേർട്ടുകൾ അയയ്ക്കുന്നു.

റിക്ടർ സ്‌കെയിലിൽ 4.5നു മുകളിൽ തീവ്രതയുള്ള ഭൂകമ്പമുണ്ടാകുന്ന സമയത്ത് എല്ലാവർക്കും ഫോണിൽ ജാഗ്രതാ നിർദേശം വരും. സുരക്ഷക്കായി എന്തെല്ലാം ചെയ്യണമെന്ന നിർദേശവും ഫോണിന്റെ സ്‌ക്രീനിൽ പ്രത്യക്ഷപ്പെടും. ഫോൺ സൈലന്റ് മോഡിലോ ഡു നോട്ട് ഡിസ്‌ടേർബ് മോഡിലോ ആയാൽ പോലും വലിയ ശബ്ദത്തിലുള്ള അലാമും സുരക്ഷ നടപടിക്കായുള്ള നിർദേശവും ഫോണിൽ പ്രത്യക്ഷപ്പെടും.

അൻഡ്രോയിഡ് 5നും അതിന് മുകളിലുമുള്ള വേർഷനുകളിൽ അടുത്തയാഴ്ചയോടെ ഈ സൗകര്യം ലഭ്യമാകുമെന്നാണ് റി​പ്പോർട്ട്. അതേസമയം, ഫീച്ചർ ഫലപ്രദമായി ഉപയോഗിക്കാൻ ഫോണിൽ ഇന്റർനെറ്റ് കണക്ടിവിറ്റിയും ലൊക്കേഷനും ഓൺ ആയിരിക്കണം. ഫോണിന്റെ സെറ്റിങ്‌സ് തുറന്ന് സേഫ്റ്റി ആൻഡ് എമർജൻസി ഓപ്ഷൻ ടാപ്പ് ചെയ്ത് എർത്ത് ക്വേക്ക് അലേർട്ട് ഓൺ ആക്കാനും ഓഫാക്കാനും സാധിക്കും. സേഫ്റ്റി ആൻഡ് എമർജൻസി ഓപ്ഷൻ കാണുന്നില്ലെങ്കിൽ ലൊക്കേഷൻ-അഡ്വാൻസ്ഡ് തിരഞ്ഞെടുത്ത് എരത്ത് ക്വേക്ക് അലേർട്ട്് തിരഞ്ഞെടുക്കാൻ സാധിക്കും.

ഗൂഗിൾ സെർച്ച്, മാപ്പ് എന്നിവ വഴി പ്രളയം കൊടുങ്കാറ്റ് പോലുള്ള പ്രകൃതി ദുരന്തങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ഉപയോക്താക്കൾക്ക് നൽകുന്നതിന് വേണ്ടിയും നാഷ്ണൽ ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയുമായി സഹകരിച്ചു വരികയാണെന്ന് ഗൂഗിൾ അധികൃതർ അറിയിച്ചിട്ടുണ്ട്.

Mal News - Headlines

Mal Mangalam News

Kerala News - One India

Tvpm Popular News

Mal - Webdunia News

World News - Reuteurs

Kerala... Indian Express News

World News - Popular

Business News - Popular

Business News - Money Control

Business News - Yahoo

Business News - CNN IBN

Stock Market - Yahoo Market News

Stock market - Money control

Personal finance - yahoo finance