Monday, January 12, 2026

പ്രതിവർഷം 12000 രൂപ; മുഖ്യമന്ത്രിയുടെ കണക്ട് ടു വര്‍ക്ക് പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

18 മുതൽ 30 വയസുവരെ പ്രായമുള്ളവർക്ക് നൈപുണ്യ പരിശീലനം നടത്തുന്നവരും മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവരുമായ കേരളത്തിലെ യുവാക്കൾക്ക് പ്രതിമാസം 1000 രൂപ സഹായധനം ലഭിക്കുന്ന മുഖ്യമന്ത്രിയുടെ കണക്ട് ടു വര്‍ക്ക് പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 18 മുതൽ 30 വയസുവരെയുള്ളവർക്കാണ് അപേക്ഷിക്കാനുള്ള അർഹത. കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ 

കവിയാന്‍ പാടില്ല.

നൈപുണ്യ വികസന പരിശീലനത്തില്‍ പങ്കെടുക്കുന്നവരോ, യുപിഎസ്സി, കേരള പിഎസ്സി, സര്‍വീസ് സെലക്ഷന്‍ ബോര്‍ഡ്, കര, നാവിക, വ്യോമസേന, ബാങ്ക് റെയില്‍വേ മറ്റ് കേന്ദ്ര/സംസ്ഥാന പൊതുമേഖല റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ തുടങ്ങിയവ നടത്തുന്ന മത്സര പരീക്ഷകള്‍ക്കായി അപേക്ഷ സമര്‍പ്പിച്ച് തയ്യാറെടുക്കുന്നവരോ ആയിരിക്കണം. 

‘പ്രജ്വല’ എന്ന പദ്ധതിയുടെ നടത്തിപ്പ്‌ ചുമതല എംപ്ലോയ്‌മെന്റ്‌ ഡയറക്ടർക്കാണ്‌. അപേക്ഷിക്കുന്ന തീയതിയുടെ മുൻഗണനാക്രമത്തിലാണ് സ്‌കോളർഷിപ്പ്‌ അനുവദിക്കുക. കേന്ദ്ര, സംസ്ഥാന സർക്കാർ വകുപ്പുകൾ, സ്ഥാപനങ്ങൾ എന്നിവയുടെ സ്‌കോളർഷിപ്പുള്ളവർക്ക്‌ ആനുകൂല്യം ലഭിക്കില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് eemployment.kerala.gov.in, ഫോണ്‍: 04868 272262.


വളര്‍ത്തുമൃഗങ്ങളെ വഴിയില്‍ ഉപേക്ഷിച്ചാല്‍ ജയിലിലാകും; നിയമ ഭേദഗതിക്കൊരുങ്ങി സര്‍ക്കാര്‍

ഇനി വളര്‍ത്തുമൃഗങ്ങളെ ഉപേക്ഷിക്കുന്നവര്‍ക്ക് വലിയ വിലകൊടുക്കേണ്ടി വരും. വളര്‍ത്തുനായകളെ തെരുവില്‍ ഉപേക്ഷിക്കുന്നത് തടയാന്‍ തദ്ദേശ സ്വയംഭരണ വകുപ്പും സംസ്ഥാന മൃഗക്ഷേമ ബോര്‍ഡും നീക്കങ്ങള്‍ തുടങ്ങി.

തെരുവ് നായ്ക്കളുടെ എണ്ണം പരിമിതപ്പെടുത്തുന്നതിനായി കര്‍ശനമായ നിയന്ത്രണങ്ങള്‍ നടപ്പിലാക്കാന്‍ സുപ്രീം കോടതി സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിരുന്നു. ഇതു നടപ്പാക്കുന്നതിന്‍റെ ഭാഗമാണ് സര്‍ക്കാര്‍ നടപടി. പഞ്ചായത്ത് രാജ് ആക്ടിലും മുന്‍സിപ്പല്‍ ചട്ടത്തിലും ഭേദഗതി വരുത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇതു പ്രകാരം വളര്‍ത്തുമൃഗങ്ങളെ ഉപേക്ഷിക്കുന്ന ഉടമകള്‍ക്ക് 5,000 രൂപ പിഴയും ആറ് മാസം വരെ തടവു ശിക്ഷയും ലഭിക്കും. നിയമം കര്‍ശനമാക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് രാജ് നിയമത്തിലും കേരള മുനിസിപ്പാലിറ്റി നിയമത്തിലും പുതിയ 'റെസ്‌പോണ്‍സിബിള്‍ പെറ്റ് ഓണര്‍ഷിപ്പ്' വകുപ്പ് ഉള്‍പ്പെടുത്തും.

മൃഗങ്ങളെ അശ്രദ്ധമായി വളര്‍ത്തുന്നതിനെതിരെ നടപടി സ്വീകരിക്കാന്‍ ഭാരതീയ ന്യായ സംഹിതയുടെ സെക്ഷന്‍ 291 ഉം സ്വീകരിക്കും. നിയമ ലംഘനങ്ങള്‍ക്ക് പിഴ, തടവ് അല്ലെങ്കില്‍ രണ്ടും ലഭിക്കാവുന്ന കുറ്റമാണിത്. ഇതുമായി ബന്ധപ്പെട്ട ഭേദഗതികള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും ഉടന്‍ തന്നെ നടപ്പിലാക്കുമെന്നും സംസ്ഥാന മൃഗക്ഷേമ ബോര്‍ഡ് അംഗം ആര്‍ വേണുഗോപാല്‍ പറഞ്ഞു.

'വളര്‍ത്തുനായ്ക്കളെ ഉപേക്ഷിക്കുന്നത് സംസ്ഥാനത്ത് തെരുവ് നായ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നതിന് പിന്നിലെ ഒരു കാരണമാണ്. നായകള്‍ക്ക് ലൈസന്‍സിങ്ങും ആന്റി റാബിസ് വാക്‌സിനേഷനും നിര്‍ബന്ധമാക്കും, കൂടാതെ എല്ലാ വളര്‍ത്തുമൃഗങ്ങള്‍ക്കും മൈക്രോചിപ്പ് ഘടിപ്പിക്കും. ഉപേക്ഷിക്കപ്പെട്ട നായ്ക്കളുടെ ഉടമകളെ കണ്ടെത്താനും നിയമനടപടി സ്വീകരിക്കാനും ഇത് സഹായിക്കുമെന്നും' അദ്ദേഹം പറഞ്ഞു.

പെറ്റ് ഷോപ്പുകള്‍ക്കും ലൈസന്‍സും രജിസ്‌ട്രേഷനും നിര്‍ബന്ധമാക്കാനും സംസ്ഥാനം പദ്ധതിയിടുന്നുണ്ട്. കേന്ദ്ര നിയമങ്ങള്‍ നടപ്പിലാക്കാന്‍ മൃഗക്ഷേമ ബോര്‍ഡ് തീരുമാനിച്ചതായി ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. രജിസ്‌ട്രേഷനും ലൈസന്‍സിങ്ങിനുമുള്ള അപേക്ഷാ ഫോമുകള്‍ മൃഗസംരക്ഷണ വകുപ്പിന്റെ വെബ്സൈറ്റില്‍ ലഭ്യമാണ്. ആര്‍ വേണുഗോപാല്‍ പറഞ്ഞു.


Sunday, January 11, 2026

തൊഴിലാളി ശ്രേഷ്ഠ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു.

സംസ്ഥാനത്തെ മികച്ച തൊഴിലാളികള്‍ക്ക് തൊഴില്‍ വകുപ്പ് നല്‍കിവരുന്ന തൊഴിലാളിശ്രേഷ്ഠ പുരസ്‌കാരത്തിന് അപേക്ഷിക്കാം. ഏറ്റവും മികച്ച തൊഴിലാളിയെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന് തൊഴില്‍വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണ് തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരം. 2024 വര്‍ഷത്തേക്കുള്ള പുരസ്‌കാരത്തിനായി അപേക്ഷകള്‍ ഡിസംബര്‍ 26 മുതല്‍ ജനുവരി എട്ട് വരെ സമര്‍പ്പിക്കാം.


സെക്യൂരിറ്റി ഗാര്‍ഡ്, ചുമട്ടുതൊഴിലാളികള്‍, നിര്‍മ്മാണ തൊഴിലാളികള്‍, കള്ള് ചെത്ത്, മരംകയറ്റം, തയ്യല്‍, കയര്‍, കശുവണ്ടി, മോട്ടോര്‍, തോട്ടം, സെയില്‍സ് മാന്‍/സെയില്‍സ് വുമണ്‍, നഴ്സ്, ഗാര്‍ഹിക തൊഴിലാളികള്‍, ടെക്സ്റ്റൈല്‍ മില്‍, കരകൗശല വൈദഗ്ദ്ധ്യ പാരമ്പര്യ തൊഴിലാളികള്‍ (ഇരുമ്പ് പണി, മരപ്പണി, കല്‍പ്പണി, വെങ്കല പണി, കളിമണ്‍പാത്ര നിര്‍മ്മാണം, കൈത്തറി വസ്ത്ര നിര്‍മ്മാണം, ആഭരണ നിര്‍മ്മാണം, ഈറ്റ-കാട്ടുവള്ളി പാരമ്പര്യ തൊഴിലാളി), മാനുഫാക്ച്ചറിംഗ്/പ്രോസസിംഗ് (മരുന്ന് നിര്‍മ്മാണ തൊഴിലാളി, ഓയില്‍ മില്‍ തൊഴിലാളി, ചെരുപ്പ് നിര്‍മ്മാണ തൊഴിലാളി, ഫിഷ് പീലിംഗ്), മത്സ്യബന്ധന/വില്‍പ്പന തൊഴിലാളികള്‍, ഐ.ടി, ബാര്‍ബര്‍/ബ്യൂട്ടീഷ്യന്‍, പാചകത്തൊഴിലാളി എന്നിങ്ങനെ 20 മേഖലകളിലെ തൊഴിലാളികള്‍ക്ക് അപേക്ഷിക്കാം. 


തൊഴില്‍ സംബന്ധമായ നൈപുണ്യവും അറിവും, തൊഴിലില്‍ നൂതന ആശയങ്ങള്‍ കൊണ്ടുവരാനുള്ള താല്‍പര്യം, പെരുമാറ്റം, തൊഴില്‍ അച്ചടക്കം, കൃത്യനിഷ്ഠ, കലാകായിക മികവ്, സാമൂഹിക പ്രവര്‍ത്തനങ്ങളിലെ പങ്കാളിത്തം, തൊഴില്‍ നിയമ അവബോധം തുടങ്ങി പതിനൊന്ന് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ വിവിധ ഘട്ടങ്ങളിലുള്ള പരിശോധനയുടെയും ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. തൊഴിലുടമ സാക്ഷ്യപ്പെടുത്തുന്ന നിശ്ചിത ഫോര്‍മാറ്റിലുള്ള സാക്ഷ്യപത്രവും, 20 ചോദ്യങ്ങളടങ്ങുന്ന ചോദ്യാവലി പൂരിപ്പിച്ചതും അടക്കമുള്ള അപേക്ഷകള്‍ തൊഴില്‍ വകുപ്പിന്റെ വെബ്‌സൈറ്റില്‍ ഓണ്‍ലൈനായാണ് സമര്‍പ്പിക്കേണ്ടത്. 


സ്ഥിരമായ തൊഴിലുടമയില്ലാത്ത തൊഴിലാളികള്‍ അതത് വാര്‍ഡ്മെമ്പര്‍ നല്‍കുന്ന സാക്ഷ്യപത്രം ഉള്‍ക്കൊള്ളിച്ചാല്‍ മതിയാവും. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനും അനുബന്ധ സഹായങ്ങള്‍ക്കും എല്ലാ അസി. ലേബര്‍ ഓഫീസുകളിലും ജില്ലാ ലേബര്‍ ഓഫീസുകളിലും ഹെല്‍പ് ഡെസ്‌കുകള്‍ സജ്ജമാക്കും. ചോദ്യാവലിയും സാക്ഷ്യപത്രത്തിന്റെ മാതൃകയും www.lc.kerala.gov.in എന്ന തൊഴില്‍വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലെ തൊഴിലാളി ശ്രേഷ്ഠ പോര്‍ട്ടലില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ലേബര്‍ ഓഫീസുമായോ അസിസ്റ്റന്റ് ലേബര്‍ ഓഫീസുകളുമായോ ബന്ധപ്പെടുക. ഫോണ്‍ നമ്പര്‍- 0483 2734814, 8547655273.

Saturday, December 27, 2025

പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യാനുള്ള അവസാന തീയതി ഡിസംബർ31; എങ്ങനെ ചെയ്യാം?

ന്യൂഡൽഹി: പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യാൻ ഇനി ഏഴ് ദിവസം മാത്രമാണുള്ളത്. ഡിസംബർ 31 ആണ് അവസാന തീയതി. ലിങ്ക് ചെയ്യാത്ത പാൻ കാർഡുകൾ 31നുശേഷം പ്രവർത്തന ക്ഷമമല്ലാതാകും. ഒപ്പം പാൻ കാർഡ് ഉപയോഗിച്ചുള്ള സേവനങ്ങൾക്കും തടസ്സം നേരിടും.

പുതിയ പാൻ കാർഡ് അപേക്ഷകർ ചെയ്യേണ്ടത്

ഇൻകം ടാക്സ് ഫയലിങ് പോർട്ടൽ സന്ദർശിച്ച് വിവരങ്ങൾ രേഖപ്പെടുത്തുക.

പ്രൊഫൈൽ സെക്ഷനിൽ പോയി 'ലിങ്ക് ആധാർ' ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

പാൻ നമ്പറും ആധാർ നമ്പറും ടൈപ്പ് ചെയ്ത ശേഷം 'കണ്ടിന്യൂ ടു പേ ത്രൂ ഇ പേ ടാക്സ്' എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

അസസ്മെന്‍റ് ഇയറും ടൈപ്പ് ഓഫ് പേയ്മെന്‍റിൽ 'അദർ റസീപ്റ്റ്സ്' എന്ന ഓപ്ഷനും നൽകുക.

പേയ്മെന്‍റ് രീതി തിരഞ്ഞെടുത്ത് ബാങ്ക് വെബ്സൈറ്റിലേക്ക് റീ ഡയറക്ട് ചെയ്ത് പണം അടക്കുക.

പണമടച്ചതിനു ശേഷം ആധാർ പാൻ കാർഡുമായി ബന്ധിപ്പിക്കാം.

Friday, December 26, 2025

സ്ത്രീ സുരക്ഷാ പദ്ധതി: അപേക്ഷകൾ ഡിസംബർ 22 മുതൽ; പ്രതിമാസം 1000 രൂപ ധനസഹായം!

തിരുവനന്തപുരം: സംസ്ഥാനത്തെ സ്ത്രീകളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി കേരള സർക്കാർ ആവിഷ്കരിച്ച 'സ്ത്രീ സുരക്ഷാ പദ്ധതി'യുടെ അപേക്ഷകൾ ഡിസംബർ 22 മുതൽ സ്വീകരിച്ചു തുടങ്ങുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ അറിയിച്ചു. നിലവിൽ സംസ്ഥാനത്തെ മറ്റ് സാമൂഹികക്ഷേമ പദ്ധതികളുടെയോ പെൻഷനുകളുടെയോ ഗുണഭോക്താക്കൾ അല്ലാത്ത അർഹരായ സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം ലഭ്യമാക്കുന്നതാണ് ഈ പദ്ധതി. ksmart.lsgkerala.gov.in എന്ന വെബ്സൈറ്റ് മുഖേന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്കാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. 

കേരളത്തിൽ സ്ഥിരതാമസക്കാരായ, 35 വയസ്സിനും 60 വയസ്സിനും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കും ട്രാൻസ് വുമൺ വിഭാഗത്തിൽപ്പെട്ടവർക്കുമാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. അന്ത്യോദയ അന്നയോജന (മഞ്ഞ കാർഡ്), മുൻഗണനാ വിഭാഗം (പിങ്ക് കാർഡ്) എന്നീ റേഷൻ കാർഡുകൾ ഉള്ളവർക്കാണ് അപേക്ഷിക്കാൻ അർഹതയുള്ളത്. വിധവാ പെൻഷൻ, അവിവാഹിത പെൻഷൻ, വികലാംഗ പെൻഷൻ എന്നിവയ്ക്ക് പുറമെ വിവിധ സർവീസ് പെൻഷനുകൾ, കുടുംബ പെൻഷൻ, ഇ.പി.എഫ് പെൻഷൻ എന്നിവ കൈപ്പറ്റുന്നവർക്കും ഈ പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കില്ല. കേന്ദ്ര-സംസ്ഥാന സർക്കാർ സർവീസിലോ, സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലോ, സർവ്വകലാശാലകളിലോ സ്ഥിരമായോ കരാർ അടിസ്ഥാനത്തിലോ ജോലി ചെയ്യുന്നവരെ പദ്ധതിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. 

അപേക്ഷ സമർപ്പിക്കുന്നവർ പ്രായം തെളിയിക്കുന്നതിനായി ജനന സർട്ടിഫിക്കറ്റ്, സ്കൂൾ സർട്ടിഫിക്കറ്റ്, ഡ്രൈവിംഗ് ലൈസൻസ്, പാസ്പോർട്ട് എന്നിവയിൽ ഏതെങ്കിലും ഒന്ന് ഹാജരാക്കണം. ഇവ ലഭ്യമല്ലാത്തവർക്ക് മെഡിക്കൽ ഓഫീസർ നൽകുന്ന സർട്ടിഫിക്കറ്റ് ഉപയോഗിക്കാവുന്നതാണ്. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ഐ.എഫ്.എസ്.സി കോഡ്, ആധാർ വിവരങ്ങൾ എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കണം.

അപേക്ഷയോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ സത്യപ്രസ്താവനയും ഉൾപ്പെടുത്തണം. ആനുകൂല്യം ലഭിക്കുന്നവർ എല്ലാ വർഷവും ആധാർ അധിഷ്ഠിതമായി വാർഷിക മസ്റ്ററിംഗ് നടത്തണം. ഗുണഭോക്താവ് മരണപ്പെട്ടാൽ ആനുകൂല്യം അവകാശികൾക്ക് കൈമാറാൻ വ്യവസ്ഥയില്ല. ഗുണഭോക്താവ് ഒരു മാസമോ അതിൽ അധികമോ  ജയിൽ ശിക്ഷ അനുഭവിക്കുകയോ റിമാൻഡ് ചെയ്യപ്പെടുകയോ ചെയ്താൽ ആ കാലയളവിലെ  ധനസഹായം ലഭിക്കില്ല. 

തെറ്റായ വിവരങ്ങൾ നൽകി ആനുകൂല്യം കൈപ്പറ്റുന്നത് ശ്രദ്ധയിൽപ്പെട്ടാൽ 18 ശതമാനം പലിശ സഹിതം തുക തിരിച്ചുപിടിക്കുമെന്നും പ്രിൻസിപ്പൽ ഡയറക്ടർ അറിയിച്ചു.


കെട്ടിട നമ്പർ [നമ്പർ] ൽ പഴയ വാടകക്കാരൻ നടത്തിയിരുന്ന ലൈസൻസ് റദ്ദാക്കുന്നത് സംബന്ധിച്ച്.!!

 മുൻസിപ്പൽ സെക്രട്ടറിക്ക് രേഖാമൂലം പരാതി നൽകുക (Written Complaint)

വാക്കാലുള്ള അപേക്ഷകൾക്ക് സർക്കാർ ഓഫീസുകളിൽ വലിയ വില ലഭിക്കാറില്ല. അതിനാൽ താഴെ പറയുന്ന കാര്യങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ട് മുൻസിപ്പൽ സെക്രട്ടറിക്ക് രജിസ്റ്റേർഡ് ആയി (Acknowledgement Due) ഒരു പരാതി നൽകുക.

വിഷയം: കെട്ടിട നമ്പർ [നമ്പർ] ൽ പഴയ വാടകക്കാരൻ നടത്തിയിരുന്ന ലൈസൻസ് റദ്ദാക്കുന്നത് സംബന്ധിച്ച്.

ഉള്ളടക്കം: 11 മാസത്തെ കരാർ കാലാവധി കഴിഞ്ഞെന്നും, വാടകക്കാരൻ കെട്ടിടം ഒഴിഞ്ഞു തന്നുവെന്നും വ്യക്തമാക്കുക.


പ്രധാന പോയിന്റ്: ലൈസൻസ് ലഭിക്കാൻ ഉടമസ്ഥൻ നൽകിയ സമ്മതപത്രം (Consent Letter) കാലാവധി കഴിഞ്ഞതിനാൽ പിൻവലിക്കുന്നു (Withdraw) എന്ന് പ്രത്യേകം എഴുതുക. കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം (Ownership Certificate) നിങ്ങൾക്കാണെന്നും, അവിടെ ഇപ്പോൾ കച്ചവടം നടത്തുന്നില്ലെന്നും, പഴയ വാടകക്കാരന് ആ കെട്ടിടത്തിൽ ഇപ്പോൾ അവകാശമില്ലെന്നും ബോധ്യപ്പെടുത്തുക.


ഈ പരാതിയുടെ കോപ്പി വാർഡ് കൗൺസിലർക്കും നൽകുക.


പഴയ വാടകക്കാരന് ഒരു വക്കീൽ മുഖാന്തിരം നോട്ടീസ് അയക്കുക.


അനാവശ്യമായി ലൈസൻസ് തടഞ്ഞുവെച്ചിരിക്കുന്നത് വഴി കെട്ടിടം വേറെ വാടകയ്ക്ക് കൊടുക്കാൻ സാധിക്കുന്നില്ലെന്നും, അതിനാൽ ഉണ്ടാകുന്ന സാമ്പത്തിക നഷ്ടത്തിന്  പഴയ വാടകക്കാരൻ ഉത്തരവാദിയായിരിക്കുമെന്നും കാണിച്ച് നോട്ടീസ് അയക്കുക.


ഇതൊരു സമ്മർദ്ദ തന്ത്രമാണ്. പലപ്പോഴും നഷ്ടപരിഹാരം കൊടുക്കേണ്ടി വരും എന്ന് കാണുമ്പോൾ അവർ ലൈസൻസ് സറണ്ടർ ചെയ്യാൻ തയ്യാറാകും.


. തദ്ദേശ സ്വയംഭരണ സ്ഥാപന ഓംbudsman-ന് പരാതി നൽകുക 


മുൻസിപ്പാലിറ്റി സെക്രട്ടറി നിങ്ങളുടെ പരാതിയിൽ നടപടിയെടുക്കുന്നില്ല എങ്കിൽ, നിങ്ങൾക്ക് തദ്ദേശ സ്വയംഭരണ സ്ഥാപന ഓംbudsman-ന്  പരാതി നൽകാം.


കേരളത്തിൽ ഇത്തരം വിഷയങ്ങളിൽ വളരെ വേഗത്തിൽ തീരുമാനം ഉണ്ടാക്കുന്ന സംവിധാനമാണിത്.


കെട്ടിടം ഒഴിഞ്ഞിട്ടും ലൈസൻസ് ക്യാൻസൽ ചെയ്യാത്തത് നീതികേടാണെന്നും, ഉദ്യോഗസ്ഥർ നടപടിയെടുക്കുന്നില്ലെന്നും കാണിച്ച് വെള്ളക്കടലാസിൽ പരാതി എഴുതി നൽകാം.


വിവരാവകാശ നിയമം  ഉപയോഗിക്കുക

മുൻസിപ്പാലിറ്റിയിൽ ഒരു ആർ.ടി.ഐ (RTI) അപേക്ഷ നൽകുക.


"വാടക കാലാവധി കഴിഞ്ഞതും, ഒഴിഞ്ഞുപോയതുമായ ഒരു കെട്ടിടത്തിൽ, ഉടമസ്ഥന്റെ സമ്മതമില്ലാതെ ലൈസൻസ് നിലനിർത്താൻ ഏത് നിയമമാണ് വാടകക്കാരനെ അനുവദിക്കുന്നത്?"


"ഉടമസ്ഥൻ സമ്മതപത്രം  പിൻവലിച്ചാൽ ലൈസൻസ് റദ്ദാക്കാൻ മുൻസിപ്പാലിറ്റിക്ക് ബാധ്യതയില്ലേ?" ഈ ചോദ്യങ്ങൾ ചോദിക്കുന്നത് ഉദ്യോഗസ്ഥരിൽ സമ്മർദ്ദം ചെലുത്താൻ സഹായിക്കും.


ലൈസൻസ് പുതുക്കുന്നത് തടയുക

സാധാരണ ഗതിയിൽ ഓരോ സാമ്പത്തിക വർഷാവസാനവും (March 31) ലൈസൻസ് പുതുക്കേണ്ടതുണ്ട്.


ഉടമസ്ഥന്റെ പുതിയ സമ്മതപത്രം (Consent Letter) ഇല്ലാതെ ലൈസൻസ് പുതുക്കി നൽകരുത് എന്ന് കാണിച്ച് മുൻസിപ്പാലിറ്റിയിൽ Tause (തടസ്സഹർജി) നൽകുക.


ഇങ്ങനെ ചെയ്താൽ അടുത്ത വർഷം മുതൽ അയാൾക്ക് ലൈസൻസ് പുതുക്കാൻ സാധിക്കില്ല. (ഇപ്പോൾ മാർച്ച് മാസം അല്ലാത്തതുകൊണ്ട് ഇത് പെട്ടെന്നുള്ള പരിഹാരമല്ല, എങ്കിലും ചെയ്തു വെക്കുന്നത് നല്ലതാണ്).

ശ്രദ്ധിക്കേണ്ട കാര്യം:

ലൈസൻസ് എന്നത് ഒരു നിശ്ചിത സ്ഥലത്ത് (Premises) ബിസിനസ് ചെയ്യാനുള്ള അനുമതിയാണ്. ആ സ്ഥലം ഉപയോഗിക്കാനുള്ള അവകാശം (Right to occupy) വാടകക്കാരന് നഷ്ടപ്പെട്ടാൽ (വാടകക്കരാർ കഴിയുമ്പോൾ), സ്വാഭാവികമായും ലൈസൻസിനുള്ള അർഹതയും നഷ്ടപ്പെടും. ഇത് സെക്രട്ടറിയെ ബോധ്യപ്പെടുത്തുകയാണ് വേണ്ടത്.

Tuesday, December 23, 2025

സംസ്ഥാനത്തെ സ്ത്രീകളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി?

കേരള സർക്കാർ ആവിഷ്‌കരിച്ച 'സ്ത്രീ സുരക്ഷാ പദ്ധതി'യുടെ അപേക്ഷകൾ തിങ്കൾ മുതൽ സ്വീകരിച്ചു തുടങ്ങുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ അറിയിച്ചു. നിലവിൽ സംസ്ഥാനത്തെ മറ്റ് സാമൂഹികക്ഷേമ പദ്ധതികളുടെയോ പെൻഷനുകളുടെയോ ഗുണഭോക്താക്കൾ അല്ലാത്ത അർഹരായ സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം ലഭ്യമാക്കുന്നതാണ് ഈ പദ്ധതി. ksmart.lsgkerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്കാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.

കേരളത്തിൽ സ്ഥിരതാമസക്കാരായ, 35 വയസ്സിനും 60 വയസ്സിനും ഇടയിൽ പ്രായമുള്ള സ്ത്രികൾക്കും ട്രാൻസ് വുമൺ വിഭാഗത്തിൽപ്പെട്ടവർക്കുമാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. അന്ത്യോദയ അന്നയോജന (മഞ്ഞ കാർഡ്), മുൻഗണനാ വിഭാഗം (പിങ്ക് കാർഡ്) എന്നീ റേഷൻ കാർഡുകൾ ഉള്ളവർക്കാണ് അപേക്ഷിക്കാൻ അർഹതയുള്ളത്. വിധവാ പെൻഷൻ, അവിവാഹിത പെൻഷൻ, വികലാംഗ പെൻഷൻ എന്നിവയ്ക്ക് പുറമെ വിവിധ സർവീസ് പെൻഷനുകൾ, കുടുംബ പെൻഷൻ, ഇ.പി.എഫ് പെൻഷൻ എന്നിവ കൈപ്പറ്റുന്നവർക്കും ഈ പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കില്ല. കേന്ദ്ര-സംസ്ഥാന സർക്കാർ സർവീസിലോ, സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലോ, സർവ്വകലാശാലകളിലോ സ്ഥിരമായോ കരാർ അടിസ്ഥാനത്തിലോ ജോലി ചെയ്യുന്നവരെ പദ്ധതിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

അപേക്ഷ സമർപ്പിക്കുന്നവർ പ്രായം തെളിയിക്കുന്നതിനായി ജനന സർട്ടിഫിക്കറ്റ്, സ്കൂ‌ൾ സർട്ടിഫിക്കറ്റ്, ഡ്രൈവിംഗ് ലൈസൻസ്, പാസ്പോർട്ട് എന്നിവയിൽ ഏതെങ്കിലും ഒന്ന് ഹാജരാക്കണം. ഇവ ലഭ്യമല്ലാത്തവർക്ക് മെഡിക്കൽ ഓഫീസർ നൽകുന്ന സർട്ടിഫിക്കറ്റ് ഉപയോഗിക്കാവുന്നതാണ്. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ഐ.എഫ്.എസ്.സി കോഡ്, ആധാർ വിവരങ്ങൾ എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കണം.

അപേക്ഷയോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ സത്യപ്രസ്‌താവനയും ഉൾപ്പെടുത്തണം. ആനുകുല്യം ലഭിക്കുന്നവർ എല്ലാ വർഷവും ആധാർ അധിഷ്‌ഠിതമായി വാർഷിക മസ്റ്ററിംഗ് നടത്തണം. ഗുണഭോക്താവ് മരണപ്പെട്ടാൽ ആനുകുല്യം അവകാശികൾക്ക് കൈമാറാൻ വ്യവസ്ഥയില്ല. ഗുണഭോക്താവ് ഒരു മാസമോ അതിൽ അധികമോ ജയിൽ ശിക്ഷ അനുഭവിക്കുകയോ റിമാൻഡ് ചെയ്യപ്പെടുകയോ ചെയ്‌താൽ ആ കാലയളവിലെ ധനസഹായം ലഭിക്കില്ല.

തെറ്റായ വിവരങ്ങൾ നൽകി ആനുകൂല്യം കൈപ്പറ്റുന്നത് ശ്രദ്ധയിൽപ്പെട്ടാൽ 18 ശതമാനം പലിശ സഹിതം തുക തിരിച്ചുപിടിക്കുമെന്നും പ്രിൻസിപ്പൽ ഡയറക്ടർ അറിയിച്ചു.

Friday, December 19, 2025

റേഷന്‍ കാര്‍ഡ് തരംമാറ്റാനുള്ള അപേക്ഷ ക്ഷണിച്ചു.

ഒഴിവാക്കൽ മാനദണ്ടങ്ങളിൽ ഉള്‍പ്പടൊത്ത കുടുംബങ്ങളുടെ പൊതുവിഭാഗം റേഷന്‍ കാര്‍ഡുകള്‍ പി.എച്ച്.എച്ച് വിഭാഗത്തിലേക്ക് തരം മാറ്റുന്നതിന് അപേക്ഷ ക്ഷണിച്ചു. അര്‍ഹരായ മുന്‍ഗണനേതര റേഷന്‍കാര്‍ഡ് ഉടമകള്‍ ഓണ്‍ലൈനായി ബന്ധപ്പെട്ട രേഖകള്‍ സഹിതം ഡിസംബര്‍ 31 നകം അപേക്ഷിക്കണം.

Monday, December 1, 2025

തദ്ദേശ തിരഞ്ഞെടുപ്പ്; ഒരാള്‍ക്ക് ഒരു വോട്ടറെ മാത്രമെ സഹായിക്കാനാകൂ; ഉത്തരവിട്ട് കമ്മീഷൻ.

തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒരാള്‍ക്ക് ഒരു വോട്ടറെ മാത്രമെ സഹായിക്കാൻ കഴിയൂ എന്ന ഉത്തരവിറക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടറുടെ ഇടതുവിരലിലെ ചൂണ്ടുവിരലില്‍ മഷി പുരട്ടുന്നതിനൊപ്പം സഹായിയുടെ വലതു കൈയിലെ ചൂണ്ടുവിരലിലും മഷി പുരട്ടും. ഒരു വ്യക്തി ഒന്നില്‍ കൂടുതല്‍ പേർക്ക് വേണ്ടി വോട്ടുചെയ്യുന്നത് തടയാനാണിത്.

കാഴ്ചപരിമിധി, പ്രായാധിക്യം മൂലമുള്ള അവശതകള്‍ തുടങ്ങിയവയാല്‍ ബുദ്ധിമുട്ടുന്നവർക്ക് പരസഹായം കൂടാതെ വോട്ട് ചെയ്യാൻ സാധിക്കാത്തതിനാല്‍ ഇവർക്ക് 18 വയസ് പൂർത്തിയായ മറ്റൊരാളുടെ സഹായം തേടാനാകും. ഇവരെ വോട്ടിംഗ് കംപാർട്ടുമെന്റിലേക്ക് ഒപ്പം കൊണ്ടുപോകുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതേ സഹായിക്ക് മറ്റൊരാളെ ഇത്തരത്തില്‍ സഹായിക്കാൻ സാധിക്കില്ല.

രേഖപ്പെടുത്തിയ വോട്ടിന്റെ രഹസ്യ സ്വഭാവം കാത്തുസൂക്ഷിക്കുമെന്നും അതേദിവസം മറ്റേതെങ്കിലും പോളിംഗ് സ്റ്റേഷനില്‍ സഹായിയായി പ്രവർത്തിച്ചിട്ടില്ലെന്നും നിർദ്ദിഷ്‌ട ഫോമിലൂടെ സഹായി പ്രിസൈഡിംഗ് ഓഫീസർക്ക് ഉറപ്പ് നല്‍കണം. ഈ ഫോം പ്രത്യേക കവറിലിട്ട് പ്രിസൈഡിംഗ് ഓഫീസർ വരണാധികാരിക്ക് നല്‍കും.

എന്നാല്‍ വോട്ടർക്ക് പരസഹായം കൂടാതെ വോട്ട് ചെയ്യാൻ കഴിയില്ലെന്ന് പ്രിസൈഡിംഗ് ഓഫീസർക്ക് ബോധ്യപ്പെട്ടാല്‍ മാത്രമെ സഹായിക്ക് വോട്ട് ചെയ്യാനുള്ള അനുമതി നല്‍കൂ.

എന്നാല്‍ സ്ഥാനാർത്ഥിക്കോ പോളിംഗ് ഏജന്റിനോ സഹായിയായി വോട്ട് ചെയ്യാനുള്ള അനുമതിയില്ല.

തദ്ദേശ തിരഞ്ഞെടുപ്പില്‍ കാഴ്‌ച പരിമിധിയുള്ള വോട്ടർക്ക് സ്വയം വോട്ട് രേഖപ്പെടുത്താൻ സാധിക്കും വിധത്തില്‍ ബാലറ്റ് യൂണിറ്റിന്റെ വലത് ഭാഗത്ത് ബ്രെയ്ൻ ലിപി ആലേഖനം ചെയ്‌തിട്ടുണ്ടെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ.

ശാരീരിക പരിമിധികള്‍, പ്രായാധിക്യം, രോഗബാധ തുടങ്ങിയവയുള്ള വോട്ടർമാർക്ക് ക്യൂ ഇല്ലാതെ പോളിംഗ് സ്‌റ്റേഷനില്‍ പ്രവേശിച്ച്‌ വോട്ടുചെയ്യാനുള്ള സൗകര്യമൊരുക്കുകയുള്ളൂ.

Saturday, November 22, 2025

സര്‍ക്കാര്‍ ഓഫീസുകളില്‍ ഇനി മുതല്‍ കടലാസ് രശീതിയില്ല; പകരം ഫോണില്‍ മെസെജ്.

സര്‍ക്കാര്‍ ഓഫീസുകളില്‍ പണമിടപാടുകള്‍ ഓണ്‍ലൈനായതോടെയാണ് കടലാസ് രശീതി അവസാനിപ്പിക്കുന്നത്

സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍  പണം അടച്ചാല്‍ ഇനി മുതല്‍ കടലാസ് രശീതി ലഭിക്കില്ല, പകരം വിവരങ്ങളടങ്ങിയ മെസെജ്  നിങ്ങളുടെ ഫോണിലെത്തും. ജൂലൈ 1 മുതല്‍ കടലാസ് രശീതി നല്‍കുന്ന രീതി പൂര്‍ണമായും ഒഴിവാക്കാനാണ് തീരുമാനം.സര്‍ക്കാര്‍ ഓഫീസുകളില്‍ പണമിടപാടുകള്‍ ഓണ്‍ലൈനായതോടെയാണ് കടലാസ് രശീതി അവസാനിപ്പിക്കുന്നത്. ഇതിനായി 'ഇ-ടി.ആര്‍ അഞ്ച്' എന്ന ആപ്ലിക്കേഷനും തയ്യാറാക്കിയിട്ടുണ്ട്. ഇത് കംപ്യൂട്ടറിലും മൊബൈലിലും ഒരുപോലെ പ്രവര്‍ത്തിപ്പിക്കാം. നെറ്റ് ബാങ്കിങ്, കാര്‍ഡ് പേമെന്റ്, യു.പി.ഐ., ക്യൂആര്‍ കോഡ്, പി.ഒ.എസ്. മെഷീന്‍ എന്നീ മാര്‍ഗങ്ങളില്‍ തുക സ്വീകരിക്കും. പണം നേരിട്ട് നല്‍കിയാലും രശീത് മൊബൈലില്‍ ആയിരിക്കും ലഭിക്കുക.ഈമാസം 15 വരെ താലൂക്കുതലംവരെയുള്ള ഓഫീസുകളിലും 30 വരെ മറ്റെല്ലാ ഓഫീസുകളിലും കടലാസ് രശീതി ലഭിക്കും. ജൂലായ് ഒന്നുമുതല്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ കടലാസ് രശീതി വഴി ഈടാക്കിയ പണം ട്രഷറികളില്‍ സ്വീകരിക്കില്ലെന്ന് വകുപ്പുകളെ അറിയിച്ചിട്ടുണ്ട്.

വാഹനാപകടങ്ങൾ കേസ് എങ്ങനെ?

 1. വണ്ടിയുടെ ഇൻഷുറൻസ്‌ OK ആണെങ്കിൽ ഒരു സെറ്റിൽമെന്റിനും ശ്രമിക്കേണ്ടതില്ല, പരിക്കേറ്റ ആളെ ആശുപത്രിയിൽ എത്തിക്കുക, പോലീസ്‌ സ്റ്റേഷനിൽ (ഫോൺ വിളിച്ചോ മറ്റോ) അറിയിക്കുക.

2.  നാട്ടുകാരും, പരിക്കേറ്റ ആൾക്ക്‌ പരിചയക്കാരുണ്ടെങ്കിൽ അവരും നിങ്ങളെ സമ്മർദ്ധത്തിലാക്കാൻ നോക്കും. ഒരു കാരണവശാലും പണം നൽകിയുള്ള ഒത്തുതീർപ്പിനു വഴങ്ങേണ്ടതില്ല.

3.  പരാതിയില്ല എന്ന് എഴുതി വാങ്ങിയാലും പരാതിക്കാരനു കേസിനു പോകാൻ പറ്റും.   ഫ്രാക്ചർ ഉണ്ടായാൽ അയാളെ ഏതെങ്കിലും വക്കീൽ ക്യാൻവാസ്‌ ചെയ്യും. ഫ്രാക്ചർ ഉണ്ടാകുമ്പോൾ ഗ്രീവിയസ്‌ ഹർട്ട്‌ ആയി പരിഗണിക്കും, നഷ്ടപരിഹാരത്തുക കിട്ടുകയും ചെയ്യും.

4. ഡ്രെസ്സിംഗ്‌ മാത്രം വേണ്ട മുറിവും, ചെറിയ സ്റ്റിച്ച്‌ ഇടാനും ഒക്കെ ഉള്ള പരിക്കേ ഉള്ളെങ്കിൽ മാനുഷിക പരിഗണന വെച്ചും, നിങ്ങളുടെ സാമ്പത്തിക ശേഷി അനുസരിച്ചും വേണമെങ്കിൽ ചെറിയ തുക ആശുപത്രി ബിൽ അടയ്ക്കാം. (1000, 2000, 3000 ഒക്കെ ആണെങ്കിൽ).

5. അപകടം പറ്റിയ ആൾ കേസിനു പോയാൽ വക്കീൽ ഫീസ്‌ കൊടുക്കേണ്ടതില്ല  ഇപ്പോളത്തെ ഒരു നടപ്പ്‌ രീതിയിൽ ക്ലെയിം സെറ്റിൽമന്റ്‌ കിട്ടുന്ന തുകയുടെ ഒരു % ആണു വക്കീലിന്റെ ഫീസ്‌. അതിനാൽ മാക്സിമം ഇൻഷുറൻസ്‌ ക്ലെയിം വാങ്ങിത്തരാൻ വക്കീൽ ശ്രെമിക്കും അത്‌ കൊണ്ട്‌ തന്നെ. ആ ശതമാനം  എത്ര എന്നത്‌ ആദ്യമേ വ്യെക്തമായി വക്കീലുമായി കരാറാകുക.

6. നിങ്ങൾക്കെതിരെ വരുന്ന കേസ്‌ റാഷ്‌ & നെഗ്ലിജന്റ്‌ ഡ്രൈവിംഗിനു എതിരേ ആയിരിക്കും.  കോടതിയിൽ ഫൈൻ അടച്ച്‌ , കുറ്റം സമ്മതിക്കുന്നതോടെ ഡ്രൈവറുടെ  കേസ് തീർന്നു. ബക്കി ഇൻഷുറൻസ്‌ കമ്പനി  കേസ്‌ നടത്തിക്കോളും. അതിനു വേണ്ടി വക്കീലിനെ കമ്പനി ഏർപ്പാടാക്കിക്കൊള്ളും.

7. ഒരു വ്യെക്തിയേ ഇടിച്ചതിനു പകരം  ഒരു ഇലക്ട്രിക്‌ പോസ്റ്റ്‌/ ട്രാൻസ്ഫോർമ്മറിൽ ഇടിച്ചെന്ന് കരുതുക. കെ.എസ്‌.ഇ.ബി യും പോലീസും  കൂടി നിങ്ങളെ സമ്മർദ്ധത്തിലാക്കും നഷ്ടപരിഹാരം പണമായി അടയ്ക്കാൻ പറഞ്ഞ്‌. അടച്ചില്ലെങ്കിൽ കേസ്‌ വരും, റവന്യൂ റിക്കവറി വരും എന്നെല്ലാം പറഞ്ഞ്‌ ഭയപ്പെടുത്തും. അടയ്ക്കേണ്ടതില്ല, കേസ്‌ കൊടുത്തോളാൻ പറയുക, പൈസ കയ്യിൽ ഇല്ലെന്നും അറിയിക്കുക.

Monday, November 17, 2025

ഇന്ത്യൻ പാസ്‌പോർട്ട് ഇനി 'ഹൈടെക്'! ചിപ്പ് ഘടിപ്പിച്ച ഇ-പാസ്‌പോർട്ടിന് എങ്ങനെ അപേക്ഷിക്കാം.

ഇന്ത്യൻ പാസ്‌പോർട്ട് ഇനി 'ഹൈടെക്'! ചിപ്പ് ഘടിപ്പിച്ച ഇ-പാസ്‌പോർട്ടിന് എങ്ങനെ അപേക്ഷിക്കാം.

നിങ്ങളുടെ പാസ്‌പോർട്ടിന്റെ കാലാവധി കഴിഞ്ഞോ. എങ്കിൽ വൈകരുത്, പാസ്പോർട്ട് ഇപ്പോൾ തന്നെ പുതുക്കാം. നവീകരിച്ച പാസ്‌പോർട്ട് സേവാ പ്രോഗ്രാമിന് (PSP V2.0) കീഴിൽ, എല്ലാ പാസ്‌പോർട്ട് ഓഫീസുകളിലും പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങളിലും പോസ്റ്റ് ഓഫീസ് പാസ്‌പോർട്ട് കേന്ദ്രങ്ങളിലും വിദേശത്തുള്ള ഇന്ത്യൻ മിഷനുകളിലും ചിപ്പ് ഘടിപ്പിച്ച ഇ-പാസ്‌പോർട്ടുകൾ ലഭ്യമാക്കിയിട്ടുണ്ട്. നിങ്ങൾ ഇതിനായി പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ല. ഓരോ പുതിയതോ പുതുക്കിയതോ ആയ പാസ്‌പോർട്ടും ഇനി ഇ-പാസ്‌പോർട്ട് ആയിരിക്കും. ഇ-പാസ്പോർട്ടിൽ ഒരു സുരക്ഷിതമായ ആർഎഫ്ഐഡി (റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ) ചിപ്പും ആന്റിനയും ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഇത് നിങ്ങളുടെ വ്യക്തിഗത, ബയോമെട്രിക് വിവരങ്ങൾ സൂക്ഷിക്കും.

എന്താണ് ഇ-പാസ്‌പോർട്ട്

പുറംഭാഗത്ത് കവറിൽ ഒരു ചെറിയ ഗോൾഡൻ ചിഹ്നം മാത്രം മാറ്റി നിർത്തിയാൽ പഴയ പാസ്പോർട്ടുമായി ഒറ്റ നോട്ടത്തിൽ കാര്യമായ മാറ്റം ഇ-പാസ്പോർട്ടിനില്ല. ആർഎഫ്ഐഡി ചിപ്പും ആന്റിനയും ഉൾപ്പെടുത്തിയതിനാൽ പുതിയ ഇ-പാസ്പോർട്ട് ആഗോള ഇ-വെരിഫിക്കേഷൻ സംവിധാനങ്ങളുമായി പൊരുത്തപ്പെടുത്തുകയും തട്ടിപ്പുകൾ കുറയ്ക്കുകയും ഇമിഗ്രേഷൻ ക്യൂവിലെ സമയം ലാഭിക്കുകയും മൊത്തത്തിലുള്ള സുരക്ഷ വർദ്ധിപ്പിക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തൽ.

നിലവിലെ പാസ്‌പോർട്ട് മാറ്റേണ്ടതുണ്ടോ

നിങ്ങളുടെ പക്കൽ നിലവിലുള്ള പാസ്പോർട്ട് ഇപ്പോൾ മാറ്റേണ്ട ആവശ്യമില്ല. പാസ്‌പോർട്ടിന്റെ കാലാവധി തീരുകയോ അല്ലെങ്കിൽ അതിലെ പേജുകൾ തീരുകയോ ചെയ്ത ശേഷം മാത്രം നിലവിലുള്ള പാസ്പോർട്ട് മാറ്റിയാൽ മതി. അതുവരെ ഇപ്പോഴുള്ള പാസ്പോർട്ടിന് സാധുത ഉണ്ടായിരിക്കും. നിങ്ങൾ ഭാവിയിൽ പാസ്പോർട്ട് പുതുക്കുന്നതിനായി അപേക്ഷിക്കുമ്പോൾ പുതിയ ചിപ്പ് ഘടിപ്പിച്ച പതിപ്പ് നിങ്ങൾക്ക് ഓട്ടോമാറ്റിക്കായി ലഭിക്കും.

പാസ്‌പോർട്ട് സേവാ പ്രോഗ്രാം V2.0 എന്നത് കേവലം ചിപ്പ് മാത്രമല്ല, പകരം വെബ്സൈറ്റും ആപ്പും കൂടുതൽ ഫീച്ചറുകൾ ഉൾപ്പെടുത്തി പുനർരൂപകൽപ്പന ചെയ്തിട്ടുണ്ട്. അവയിൽ ഓട്ടോ-ഫിൽഡ് ഫോമുകൾ, കൂടുതൽ എളുപ്പത്തിൽ രേഖകൾ അപ്‌ലോഡ് ചെയ്യാനുള്ള സൗകര്യം, യുപിഐ, ക്യുആർ കോഡ് വഴിയുള്ള പേയ്‌മെന്റുകൾ, അപേക്ഷകരെ സഹായിക്കാൻ എഐ-പവേ‍ര്‍ഡ് ചാറ്റ്, വോയിസ് ബോട്ടുകൾ എന്നിവയാണ് ശ്രദ്ധേയം. നിങ്ങൾ പാസ്പോർട്ടിനായി പുതുതായി അപേക്ഷിക്കുകയാണെങ്കിലും നിലവിലുള്ളത് പുതുക്കുകയാണെങ്കിലും നടപടിക്രമങ്ങൾ മുമ്പത്തേക്കാൾ ഇപ്പോൾ കൂടുതൽ എളുപ്പമായി മാറിയിട്ടുണ്ട്.

Sunday, November 2, 2025

SIR 2025: വോട്ടർമാർ അറിയേണ്ടത്:

2002-ലെയും 2025-ലെയും പട്ടികയിൽ പേര് ഉള്ളവർക്ക് രേഖകൾ ഒന്നും ആവശ്യമില്ല. 

ഇപ്പോൾ 40 വയസ്സിൽ താഴെയുള്ള 2025 ലെ പട്ടികയിൽ പേരുള്ളവർ:* അവരുടെ സ്വന്തം മാതാവ് / പിതാവ് 2002 ലെ പട്ടികയിൽ പേരുണ്ടെങ്കിൽ ആ പിതാവിന്റെ/ മാതാവിന്റെ അന്നത്തെ നിയമസഭ മണ്ഡലത്തിന്റെ നമ്പർ,  Part നമ്പർ, പട്ടികയിലെ ക്രമനമ്പർ എന്നിവ ലഭ്യമാണെങ്കിൽ അവർക്കും മറ്റു രേഖകൾ ഒന്നും ആവശ്യമില്ല. (വിവാഹം കഴിച്ചു കൊണ്ടു വന്നവർക്ക് ഇത് നിർബന്ധമാണ്. സ്വന്തം വീട്ടിലേക്ക് വിളിച്ച് അത് റെഡിയാക്കി വെക്കുക.)

ഓരോരുത്തർക്കും അവരുടെ ഫോട്ടോ പതിച്ച 2 ഫോറം വീതം BLO വീട്ടിൽ നൽകും. ഒന്ന് പൂരിപ്പിച്ച് BLO ക്ക് നൽകണം. രണ്ടാമത്തേത് വീട്ടിൽ സൂക്ഷിക്കണം. (പുതിയ ഫോട്ടോ മാറ്റി നൽകാൻ അതിൽ സൗകര്യം ഉണ്ടാകും.)

*എല്ലാ ഫോമുകളും വീട്ടിൽ മുതിർന്ന ഒരാൾ ഒപ്പിട്ട് നൽകിയാൽ മതി.* വോട്ടർ തന്നെ ഒപ്പിടണം എന്ന് നിർബന്ധമില്ല.

(അതുകൊണ്ട് ഇപ്പോൾ പ്രവാസികളായ 40 വയസിനു താഴെയുള്ള വോട്ടർമാർക്ക് അവരുടെ വോട്ട് നഷ്ടപ്പെടില്ല.)

*2025 ലെ പട്ടികയിൽ പേരുള്ള എല്ലാവരും BLO വീട്ടിൽ കൊണ്ടു വരുന്ന ഫോറം പൂരിപ്പിച്ചു നൽകണം.* എങ്കിൽ മാത്രമേ 2025 ഡിസംബർ 9 ന് പുറത്തിറങ്ങുന്ന കരട് പട്ടികയിൽ പേര് വരികയുള്ളൂ.. (കരട് പട്ടികയിൽ പേര് വരാത്തവർ രേഖകൾ സഹിതം പിന്നീട് ഹിയറിങ് ന് ഹാജരാകേണ്ടി വരും.)

*ഇപ്പോൾ 40 വയസിന് മുകളിൽ ഉള്ളവർ:*

2025 ലെ പട്ടികയിൽ പേര് ഉണ്ട്, 2002 ലെ പട്ടികയിൽ പേരില്ല എങ്കിൽ അവർ പിന്നീട് രേഖകൾ ഹാജരാക്കേണ്ടി വരും. (BLO യുടെ അടുത്ത് ഫോറം മാത്രം നൽകിയാൽ മതി. കരട് പട്ടികയിൽ പേര് വന്നിട്ടില്ല എങ്കിൽ ഹിയറിങ് സമയത്ത് രേഖകൾ നൽകിയാൽ മതി.)

*കൂടുതൽ വിവരങ്ങളും 2002-ലെ പട്ടിക പരിശോധിക്കാനുള്ള ലിങ്കും..*👇🏻

https://almakthab.blogspot.com/p/election.html

കെട്ടിടനിർമാണ ചട്ടങ്ങളിൽ സമഗ്രമാറ്റത്തിന് സർക്കാർ നീക്കം. 117 ചട്ടങ്ങളിൽ 200ലധികം ഭേദഗതികളാണ് വരുന്നത്.?

തിരുവനന്തപുരം: പിഴവുകളില്ലെങ്കിൽ തദ്ദേശസ്ഥാപന ങ്ങളിൽ കെ- സ്മ്‌മാർട്ടുവഴി നൽകുന്ന അപേക്ഷകളിൽ 30 സെക്കൻഡിൽ കെട്ടിട നിർമാണ പെർമിറ്റ് നൽകുന്ന വ്യവസ്ഥകളടക്കം 

കേരളത്തിന്റെ സ്ഥലപരമായ പരിമിതികളും സവിശേഷതകളും പരിഗണിച്ച് പ്രത്യേക ഇളവുകളും നൽകും. തദ്ദേശ അദാലത്തിലും നവകേരള സദസ്സിലും ഉയർന്ന നിർദേശങ്ങൾ ഉൾക്കൊള്ളിച്ചാണ് തദ്ദേശവകുപ്പിന്റെ നടപടി. 

കെ- സമാർട്ട് വഴിയുള്ള ഡിജിറ്റൽ പരിശോധനയിൽ പിഴവില്ലെങ്കിൽ 300 ചതുരശ്രമീറ്റർ (3229.17 ചതുരശ്ര അടി) വരെ വിസ്തീർണമുള്ള ഇരുനില വീടുകൾക്ക് അപേക്ഷിച്ചാൽ ഉയരം പരിഗണിക്കാതെ ഉടൻ കെട്ടിട നിർമാണ പെർമിറ്റ് നൽകും. സ്ഥലപരിശോധന ഇല്ലാതെയാണ് പെർമിറ്റ് അനുവദിക്കുക. ഇത് പൂർണസജ്ജമാകാൻ റവന്യൂവകുപ്പിൻ്റെ ഡിജിറ്റൽ സർവേ കൂടി പൂർത്തിയാകണം നിലവിൽ, പരമാവധി 300 ചതുരശ്രമീറ്റർ വിസ്തീർണ മുള്ളതും രണ്ട് നില വരെയുള്ളതും ഏഴു മീറ്റർ വരെ ഉയരവുമുള്ള വീടുകളെയാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരുന്നത്. ഇരുനില വീടുകളിൽ പലതിന്റെയും ഉയരം ഏഴ്മീറ്ററിൽ കൂടുതലാണെന്നതിനാൽ ഇളവുകൾ ലഭിക്കുന്നില്ലെന്ന പരാതി ഇതോടെ ഒഴിവാകും. വാണിജ്യ കെട്ടിടങ്ങൾക്ക് സെൽഫ് സർട്ടിഫൈഡ് പെർമിറ്റ് നൽകാനുള്ള വിസ്‌തീർണവും വർധിപ്പിക്കും. നിലവിൽ 100 ചതുരശ്രമീറ്റർ (1076.39 ചതുരശ്രഅടി) എന്നത് 250 ചതുരശ്രമീറ്ററായി (2690.98 ചതുരശ്ര അടി) ഉയർത്തും. ഇതോടെ ഒട്ടേറെ ചെറുകിട, ഇടത്തരം വാണിജ്യ കെട്ടിടങ്ങളുടെ നിർമാണങ്ങൾക്ക് അപേക്ഷിച്ചാൽ ഉടൻ അനുമതി ലഭിക്കും. കൂടാതെ വീടുകൾക്ക് മുകളിൽ സംരക്ഷണം ഒരുക്കാൻ ഷീറ്റും ഓടും കൊണ്ട് നിർമിക്കുന്ന മേൽക്കൂരകളുടെ ഉയരത്തിൽ ഇളവ് അനുവദിക്കും. ടെറസിൽ നിന്ന് ഷീറ്റിലേക്കുള്ള ഉയരം 2.4 മീറ്ററിൽ കൂടാൻ പാടില്ലെന്ന നിബന്ധനയോടെ മൂന്ന് നിലകൾ വരെയുള്ള വീടുകൾക്കാണ് ഈ ഇളവ്. ഇതിനായി പ്രത്യേക ഫീസോ അനുമതിയോ വേണ്ടിവരില്ല.

ഈ കാര്യം ചെയ്തില്ലെങ്കിൽ ജനുവരി 1 മുതൽ നിങ്ങളുടെ പാൻ കാർഡ് പ്രവർത്തനരഹിതമാകും?

ന്യൂഡൽഹി: നമ്മുടെ ദൈനംദിന സാമ്പത്തിക ഇടപാടുകളിൽ പാൻ (പെർമനന്റ് അകൗണ്ട് നമ്പർ) കാർഡിന്റെ പ്രാധാന്യത്തെക്കുറിച്ച് നമുക്കെല്ലാവർക്കും അറിയാം. നികുതി റിട്ടേൺ സമർപ്പിക്കുന്നത് മുതൽ ബാങ്ക് അക്കൗണ്ട് തുറക്കുന്നതും ഉയർന്ന മൂല്യമുള്ള ഇടപാടുകൾ നടത്തുന്നതിനും വരെ പാൻ കാർഡ് നിർബന്ധമാണ്. എന്നാൽ നിങ്ങൾ ഇതുവരെ നിങ്ങളുടെ ആധാർ നിങ്ങളുടെ പാൻ കാർഡുമായി ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ പാൻ കാർഡിന്റെ പ്രവർത്തനം അസാധുവാകും.

പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി 2025 ഡിസംബർ 31 ആണ്. അതിനുള്ളിൽ ആധാർ കാർഡ് ബന്ധിപ്പിച്ചില്ലെങ്കിൽ 2026 ജനുവരി 1 മുതൽ നിങ്ങളുടെ പാൻ കാർഡ് നിർജ്ജീവമാകും. അതിനാൽ നിങ്ങളുടെ പാൻ കാർഡ് ആധാറുമായി എത്രയും വേഗം ബന്ധിപ്പിക്കുക.

പാൻ ആധാറുമായി എങ്ങനെ ലിങ്ക് ചെയ്യാം:

1. ആദായനികുതി ഇ-ഫയലിംഗ് പോർട്ടൽ സന്ദർശിക്കുക: [https://www.incometax.gov.in/iec/foportal/)

2. 'ലിങ്ക് ആധാർ' (ഹോംപേജിൽ താഴെ ഇടതുവശത്ത്) ക്ലിക്ക് ചെയ്യുക

3. കാണിച്ചിരിക്കുന്ന ഫീൽഡുകളിൽ നിങ്ങളുടെ 10 അക്ക പാൻ, 12 അക്ക ആധാർ നമ്പറുകൾ നൽകുക

4. സ്ക്രീനിലെ നിർദേശങ്ങൾ പാലിച്ച് 1,000 രൂപ പേയ്‌മെന്റ് പൂർത്തിയാക്കുക

5. അഭ്യർത്ഥന സമർപ്പിക്കുക- പോർട്ടൽ അത് സ്വീകരിക്കുകയും ലിങ്കിംഗ് പ്രോസസ്സ് ചെയ്യുകയും ചെയ്യും

ആധാർ-പാൻ ലിങ്ക്: ലിങ്ക് സ്റ്റാറ്റസ് എങ്ങനെ പരിശോധിക്കാം (ഓൺലൈൻ)

1. അതേ പോർട്ടലിൽ 'ലിങ്ക് ആധാർ സ്റ്റാറ്റസ്' തെരഞ്ഞെടുക്കുക

2. നിങ്ങളുടെ പാൻ, ആധാർ നമ്പറുകൾ നൽകുക

3. രണ്ടും ലിങ്ക് ചെയ്‌തിട്ടുണ്ടോ എന്ന് കാണുക

ആധാർ-പാൻ ലിങ്ക്: എസ്എംഎസ് വഴി ലിങ്ക് എങ്ങനെ പരിശോധിക്കാം

1. ഡ്രാഫ്റ്റ്: UIDPAN <12-അക്ക ആധാർ> <10-അക്ക പാൻ>`.

2. 567678 അല്ലെങ്കിൽ 56161 എന്ന നമ്പറിലേക്ക് അയക്കുക.

3. സ്റ്റാറ്റസ് സ്ഥിരീകരിക്കുന്ന ഒരു മറുപടി നിങ്ങൾക്ക് ലഭിക്കും.

OTP-ക്കായി ഉപയോഗിക്കുന്ന മൊബൈൽ നമ്പർ നിങ്ങളുടെ ആധാറിൽ രജിസ്റ്റർ ചെയ്‌തതാണെന്ന് ഉറപ്പാക്കണം. അതില്ലാതെ ഓൺലൈൻ പ്രക്രിയ പൂർത്തിയാകില്ല.

Friday, October 31, 2025

upi payment fault report how to do?

യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസിനെ (യുപിഐ) ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ പണമിടപാട് രീതിയാക്കി മാറ്റി. കൃത്യതയാർന്ന പണമിടപാട് രീതിയാണെങ്കിലും ഇടയ്‌ക്ക് എപ്പോഴെങ്കിലും യുപിഐ പണമിടപാട് നടത്തുമ്പോൾ തെറ്റി മറ്റൊരാളുടെ അക്കൗണ്ടിലേക്ക് പണം പോയേക്കാവുന്ന അവസ്ഥയോ പണം പോയതായി വിവരം ലഭിക്കുകയും ട്രാൻസാക്ഷൻ പരാജയപ്പെടുകയോ ഉണ്ടാകാറുണ്ട്. ഈ പ്രശ്‌നം വരുമ്പോൾ തന്റെ പണം നഷ്‌ടമായോ എന്ന് അക്കൗണ്ട് ഉടമകൾ വിഷമിക്കാറുമുണ്ട്.

ഇത്തരം പ്രശ്‌നം എപ്പോഴെങ്കിലും നേരിട്ടാൽ ചില ലളിതമായ വഴികളിലൂടെ പോയ പണം ഒരു പൈസ നഷ്‌ടമാകാതെ തിരിച്ചുപിടിക്കാനാകും. ആദ്യമായി ചെയ്യേണ്ടത് ട്രാൻസാക്ഷൻ നടത്തിയതിന്റെ ഒരു സ്‌ക്രീൻഷോട്ട്, രസീത് സൂക്ഷിക്കുക എന്നതാണ്. ഇതിൽ അയച്ചപണം, തീയതി, യുടിആർ നമ്പർ, ട്രാൻസാക്ഷൻ ഐഡി എന്നിവയുണ്ടെന്ന് ശ്രദ്ധിച്ച് നോക്കി ഉറപ്പാക്കുക. ഇനി യുപിഐ പേമെന്റ് ആപ്പുകളുടെ കസ്റ്റമർ കെയർ നമ്പർ ലഭ്യമാണ് ഈ നമ്പരിലേക്ക് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച ഫോണിൽ നിന്ന് വിളിക്കുക.

ഗൂഗിൾ പേയ്‌ക്ക് 1800-419-0157 എന്നതും ഫോൺ പേയ്‌ക്ക് 080 68727374, പേടിഎമ്മിന് 0120-4456-456, ഭീം യുപിഐ പേയ്‌മെന്റിനാകട്ടെ 1800-120-1740 എന്നതുമാണ് കസ്റ്റമർ കെയർ നമ്പരുകൾ. കസ്റ്റമർ കെയർ എക്‌സിക്യൂട്ടിവിനെ ലഭിച്ച ശേഷം അവരോട് വിവരം പറയുകയും അവർ ആവശ്യപ്പെടും പോലെ ട്രാൻസാക്ഷൻ നടത്തിയതിന്റെ ഒരു സ്‌ക്രീൻഷോട്ട്, രസീത് ഇവ അയച്ചുനൽകുക. അവർ പണമിടപാട് പരിശോധിച്ച ശേഷം അത് നാഷണൽ പേയ്‌മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ(എൻപിസിഐ)യുമായി ബന്ധപ്പെട്ട് പണം തിരികെ നൽകാൻ ആവശ്യപ്പെടും. നിങ്ങൾ നൽകിയ വിവരങ്ങളെല്ലാം ശരിയാണെങ്കിൽ അൽപംപോലും പണം നഷ്‌ടമാകാതെ പണമെല്ലാം തിരികെകിട്ടും.

ഇനി ഈ മാർഗത്തിലൂടെ പണം മടക്കികിട്ടുന്നില്ലെങ്കിൽ എൻപിസിഐ വെബ്‌സാറ്റായ npci.org.in എന്നതിൽ ലോഗിൻ ചെയ്‌ത് അതിൽ ഡിസ്‌പ്യൂട്ട് റിഡ്രസൽ മെക്കാനിസം എന്ന ഭാഗത്ത് ക്ളിക്ക് ചെയ്യുക. ഇവിടെ ഫോമിൽ അയച്ചപണത്തിന്റെ വിവരം, തീയതി, യുടിആർ നമ്പർ, ട്രാൻസാക്ഷൻ ഐഡി എന്നിവ കൃത്യമായി രേഖപ്പെടുത്തി പരാതിപ്പെടുക. എൻപിസിഐ വൈകാതെ നിങ്ങളുടെ ബാങ്കുമായി വിവരം അന്വേഷിക്കുകയും കാര്യം ശരിയാണെന്ന് ബോദ്ധ്യപ്പെട്ടയുടൻ അക്കൗണ്ടിലേക്ക് പണം നൽകുകയും ചെയ്യും.

Wednesday, October 15, 2025

പൊതുവിഭാഗം റേഷന്‍ കാര്‍ഡുകള്‍ ബിപിഎല്‍ ആക്കുന്നതിന് ഇപ്പോള്‍ അപേക്ഷിക്കാം.?

പൊതുവിഭാഗം റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് അതായത് ബിപിഎല്‍ വിഭാഗത്തിലേക്ക് മാറ്റുന്നതിന് ഇപ്പോള്‍ അപേക്ഷിക്കാം. ഓണ്‍ലൈനായി ഒക്ടോബര്‍ 20 വരെ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. സിവില്‍ സപ്ലൈസ് വെബ്സൈിലെ സിറ്റിസണ്‍ ലോഗിന്‍ വഴിയോ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ ആണ് അപേക്ഷിക്കേണ്ടത്.അവസാന തീയതി നീട്ടുന്നത് സംബന്ധിച്ച് റിപ്പോര്‍ട്ടുകളില്ല. ഇനി ഒട്ടും സമയം നഷ്ടപ്പെടുത്താതെ അപേക്ഷിക്കാം.

അപേക്ഷിക്കാൻ സാധിക്കുന്നവർ

തദ്ദേശ സ്വയംഭരണ സെക്രട്ടറി നൽകുന്ന ബിപിഎൽ സർട്ടിഫിക്കറ്റുള്ളവർ (മുൻഗണന വിഭാഗത്തിൽ ഉൾപ്പെടാനുള്ള അർഹതയുണ്ടെന്ന സാക്ഷ്യപത്രം). മാരക രോഗമുള്ളവർ പട്ടികജാതി വിഭാഗക്കാർ പരമ്പരാഗത മേഖലയിൽ തൊഴിലെടുക്കുന്നവർ നിർധന ഭൂരഹിതഭവനരഹിതർ, സർക്കാർ ധനസഹായത്തോടെ ലഭ്യമായ വീടുള്ളവർ (ലക്ഷംവീട്, ഇഎംഎസ് ഭവന പദ്ധതി, ഇന്ദിര ആവാസ് യോജന പദ്ധതി, പട്ടികജാതി/പട്ടികവർഗ നഗറുകൾ തുടങ്ങിയവ), ഭിന്നശേഷിക്കാർ എന്നിവർക്ക് മുൻഗണന ലഭിക്കും. അപേക്ഷയിൽ ഈ വിവരം നൽകുന്നതോടൊപ്പം ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കണo.

Sunday, September 28, 2025

തദ്ദേശ തിരഞ്ഞെടുപ്പ്; സെപ്‌തംബർ 29 മുതൽ വോട്ടർപട്ടികയിൽ പേരു ചേർക്കാം

തദ്ദേശ തിരഞ്ഞെടുപ്പ്; സെപ്‌തംബർ 29 മുതൽ വോട്ടർപട്ടികയിൽ പേരു ചേർക്കാം 

തിരുവനന്തപുരം: ഒക്ടോബർ 14 വരെ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ അവസരമുണ്ടാകുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ. 2025 ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ്സ് പൂർത്തിയായവർക്ക് വോട്ടർപട്ടികയിൽ പേര് ചേർക്കാം. തിരുത്തുന്നതിനും സ്ഥാനമാറ്റം വരുത്തുന്നതിനും പേര് ഒഴിവാക്കുന്നതിനും അപേക്ഷ സമർപ്പിക്കാമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു.

വോട്ടർപട്ടികയിൽ പുതുതായി പേരു ചേർക്കുന്നതിനും (ഫാറം 4), ഉൾക്കുറിപ്പുകൾ തിരുത്തുന്നതിനും (ഫാറം 6), സ്ഥാനമാറ്റം വരുത്തുന്നതിനും (ഫാറം 7) സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ sec.kerala.gov.in വെബ് സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കണം. ഓൺലൈനായി അപേക്ഷിക്കുമ്പോൾ ഹീയറിംഗിനുള്ള കമ്പ്യൂട്ടർ ജനറേറ്റഡ് നോട്ടീസ് ലഭിക്കും. നോട്ടീസിൽ പറഞ്ഞിട്ടുള്ള തീയതിയിൽ ആവശ്യമായ രേഖകൾ സഹിതം ഹീയറിംഗിന് നേരിട്ട് ഹാജരാകണം.

വോട്ടർപട്ടികയിൽ പേര് ഒഴിവാക്കുന്നത് സംബന്ധിച്ച ആക്ഷേപങ്ങൾ (ഫാറം 5) ഓൺലൈനായി രജിസ്റ്റർ ചെയ്ത‌്, അതിന്റെ പ്രിന്റൗട്ടിൽ അപേക്ഷകനും ആ വാർഡിലെ ഒരു വോട്ടറും ഒപ്പിട്ട് നേരിട്ടോ തപാലിലൂടെയോ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർക്ക് സമർപ്പിക്കണം. ഓൺലൈൻ മുഖേന അല്ലാതെയും നിർദ്ദിഷ്‌ട ഫാറത്തിൽ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.

ഇതിൻ്റെ കരട് വോട്ടർപട്ടിക സെപ്തംബർ 29 ന് പ്രസിദ്ധീകരിക്കും. അന്തിമ വോട്ടർപട്ടിക ഒക്ടോബർ 25 ന് പ്രസിദ്ധീകരിക്കും. 2025 സെപ്ത‌ംബർ 2 ന് പുതുക്കി പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടികയാണ് ഇപ്പോൾ കരടായി പ്രസിദ്ധീകരിക്കുന്നത്. കരട് വോട്ടർപട്ടികയിൽ 2,83,12,458 വോട്ടർമാരാണുള്ളത്. 1,33,52,947 പുരുഷന്മാരും, 1,49,59,235 സ്ത്രീകളും, 276 ട്രാൻസ്ജെൻഡറുമാണ് വോട്ടർപട്ടികയിലുള്ളത്. ഇതിനു പുറമെ 2087 പ്രവാസി വോട്ടർമാരും പട്ടികയിലുണ്ട്. കരട് വോട്ടർപട്ടിക എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ sec.kerala.gov.in വെബ് സൈറ്റിലും പരിശോധനയ്ക്ക് ലഭിക്കും. 941 ഗ്രാമപഞ്ചായത്തുകളിലെ 17337 നിയോജകമണ്ഡലങ്ങളിലെയും, 87 മുനിസിപ്പാലിറ്റികളിലെ 3240 വാർഡുകളിലെയും, ആറ് മുനിസിപ്പൽ കോർപ്പറേഷനുകളിലെ 421 വാർഡുകളിലെയും വോട്ടർപട്ടികയാണ് പുതുക്കുന്നത്. ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും അതാത് സ്ഥാപനങ്ങളിലെ സെക്രട്ടറിമാരും കോർപ്പറേഷനുകളിൽ അഡീഷണൽ സെക്രട്ടറിയുമാണ് ഇലക്‌ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ. അപേക്ഷകളിലും ആക്ഷേപങ്ങളിലും ഇലക്‌ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ സ്വീകരിക്കുന്ന നടപടിക്കെതിരെ തദ്ദേശസ്വയംഭരണവകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർക്ക് അപ്പീൽ നൽകാം. ഉത്തരവ് തീയതി മുതൽ 15 ദിവസത്തിനകമാണ് അപ്പീൽ നൽകേണ്ടത്.

Friday, September 26, 2025

പിഎഫ് പിന്‍വലിക്കുന്നതിന് മുന്‍പ് രണ്ടാമതും ആലോചിക്കണം; ദുരുപയോഗം ചെയ്താല്‍ പിഴ, മുന്നറിയിപ്പ്?

 എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്ഒ) അക്കൗണ്ട് ഉടമകള്‍ക്ക് മുന്നറിയിപ്പുമായി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍. ചട്ട വിരുദ്ധമായി പ്രൊവിഡന്റ് ഫണ്ട് സമ്പാദ്യം ദുരുപയോഗം ചെയ്താല്‍ പിഴ ഈടാക്കി ഫണ്ട് വീണ്ടെടുക്കുമെന്ന് ഇപിഎഫ്ഒയുടെ മുന്നറിയിപ്പില്‍ പറയുന്നു.

1952 ലെ ഇപിഎഫ് സ്‌കീമില്‍ പറഞ്ഞിട്ടില്ലാത്ത കാരണങ്ങളാല്‍ പിഎഫ് പണം പിന്‍വലിക്കുന്നത് ഒരു ലംഘനമായി കണക്കാക്കും. ഇത്തരം സന്ദര്‍ഭങ്ങളില്‍ പിഴയ്‌ക്കൊപ്പം ദുരുപയോഗം ചെയ്ത ഫണ്ട് വീണ്ടെടുക്കാന്‍ അധികാരമുണ്ടെന്ന് ഇപിഎഫ്ഒ വ്യക്തമാക്കി. എടിഎമ്മുകളില്‍ നിന്ന് പിഎഫ് പണം പിന്‍വലിക്കുന്നതിന് അടക്കം പിഎഫ് സേവനങ്ങള്‍ വേഗത്തിലും എളുപ്പത്തിലും ആക്കുന്നതിനായി സജ്ജീകരിച്ചിരിക്കുന്ന നവീകരിച്ച ഡിജിറ്റല്‍ പ്ലാറ്റ്ഫോം ഇപിഎഫ്ഒ 3.0 ആരംഭിക്കുന്നതിന് മുമ്പാണ് ഈ മുന്നറിയിപ്പ്. 'തെറ്റായ കാരണങ്ങളാല്‍ പിഎഫ് പിന്‍വലിക്കുന്നത് 1952 ലെ ഇപിഎഫ് സ്‌കീം പ്രകാരം വീണ്ടെടുക്കലിന് കാരണമാകും,'- ഇപിഎഫ്ഒ എക്സില്‍ കുറിച്ചു.

*പിഎഫിന്റെ പിന്‍വലിക്കല്‍ മാനദണ്ഡങ്ങള്‍ എന്തൊക്കെയാണ്?*

യോഗ്യതയും അനുവദനീയമായ പരമാവധി തുകയും പാലിക്കുന്നുണ്ടെങ്കില്‍ അംഗങ്ങള്‍ക്ക് മുന്‍കൂര്‍ തുക ലഭിക്കും.

വിരമിച്ച സാഹചര്യത്തിലോ ജോലിയില്ലാത്ത അവസ്ഥയിലോ മുഴുവന്‍ ഇപിഎഫ് കോര്‍പ്പസും പിന്‍വലിക്കാം. എന്നാല്‍ രണ്ടുമാസം എന്ന സമയപരിധിയുണ്ട്. വിരമിച്ച് രണ്ടു മാസത്തിന് ശേഷം മാത്രമേ മുഴുവന്‍ പണവും പിന്‍വലിക്കാന്‍ സാധിക്കുകയുള്ളൂ.

ഇപിഎഫ്ഒ വെബ്‌സൈറ്റ് പ്രകാരം വീട് വാങ്ങല്‍, നിര്‍മ്മാണം അല്ലെങ്കില്‍ നവീകരണം, കുടിശ്ശികയുള്ള വായ്പകളുടെ തിരിച്ചടവ്, മെഡിക്കല്‍ അടിയന്തര സാഹചര്യങ്ങള്‍ തുടങ്ങിയ പ്രത്യേക സാഹചര്യങ്ങളില്‍ ഭാഗിക പിന്‍വലിക്കലുകള്‍ അനുവദനീയമാണ്.

യോഗ്യതയും പരമാവധി തുകയും പാലിക്കുന്നുണ്ടെങ്കില്‍ ഏത് അഡ്വാന്‍സും ലഭിക്കും. ഈ അഡ്വാന്‍സുകള്‍ ലഭിക്കുന്നതിന് അംഗങ്ങള്‍ ഒരു രേഖയും നല്‍കേണ്ടതില്ല.

കുട്ടികളുടെ വിദ്യാഭ്യാസത്തിനും അക്കൗണ്ട് ഉടമയുടെയോ അവരുടെ കുട്ടികളുടെയോ വിവാഹത്തിനും ഭാഗിക പിന്‍വലിക്കല്‍ അനുവദനീയമാണ്.

Monday, September 22, 2025

റേഷൻ കാർഡ് മുൻഗണന വിഭാഗത്തിലേക്ക് മാറ്റാം; അപേക്ഷ സെപ്റ്റംബർ 22 മുതൽ; അവസാന തിയ്യതി ഒക്ടോബർ 20

 അർഹരായ റേഷൻ കാർഡ് ഉടമകൾക്ക് മുൻഗണനാ (ബിപിഎൽ) വിഭാഗത്തിലേക്ക് മാറുന്നതിന് ഈ മാസം 22 മുതൽ അടുത്ത മാസം 20 വരെ ഓൺലൈനായി അപേക്ഷിക്കാം. വിവിധ മാനദണ്ഡങ്ങൾ പാലിക്കുന്നവർക്ക് അപേക്ഷ സമർപ്പിക്കാൻ അവസരം ലഭിക്കും.

നിലവിൽ ബിപിഎൽ കാർഡ് ഉള്ളവർ, 1000 ചതുരശ്ര അടിയിൽ കൂടുതൽ വിസ്തീർണമുള്ള വീടുള്ളവർ, നാല് ചക്ര വാഹനങ്ങൾ ഉള്ളവർ, ഒരേക്കറിൽ കൂടുതൽ ഭൂമി ഉള്ളവർ, പ്രതിമാസം 25,000 രൂപയിൽ കൂടുതൽ വരുമാനമുള്ളവർ, ആദായനികുതി അടയ്ക്കുന്നവർ, സർക്കാർ/അർദ്ധസർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ എന്നിവർക്ക് ഈ വിഭാഗത്തിലേക്ക് അപേക്ഷിക്കാൻ കഴിയില്ല.

സമർപ്പിക്കേണ്ട രേഖകൾ:

അപേക്ഷകർ വീടിന്റെ സ്ക്വയർ ഫീറ്റ് തെളിയിക്കുന്ന പഞ്ചായത്ത് സെക്രട്ടറിയുടെ സർട്ടിഫിക്കറ്റ് ഹാജരാക്കണം. വാടക വീട്ടിലാണ് താമസിക്കുന്നതെങ്കിൽ 200 രൂപയുടെ മുദ്രപത്രത്തിൽ തയ്യാറാക്കിയ വാടകക്കരാറും രണ്ട് സാക്ഷികളുടെ ഒപ്പും വേണം. കൂടാതെ, പഞ്ചായത്ത് ബിപിഎൽ ലിസ്റ്റിൽ ഉൾപ്പെട്ടതിന്റെയോ അല്ലെങ്കിൽ ഉൾപ്പെടാൻ അർഹതയുണ്ടെന്നോ തെളിയിക്കുന്ന പഞ്ചായത്ത് സെക്രട്ടറിയുടെ സർട്ടിഫിക്കറ്റ് ആവശ്യമാണ്.

മാരക രോഗങ്ങളോ അംഗവൈകല്യമോ ഉണ്ടെങ്കിൽ അതിന്റെ മെഡിക്കൽ സർട്ടിഫിക്കറ്റ്, സർക്കാർ പദ്ധതിയിലൂടെ ലഭിച്ച വീടാണെങ്കിൽ അതിന്റെ രേഖ, സ്വന്തമായി സ്ഥലമോ വീടോ ഇല്ലെന്ന് തെളിയിക്കുന്ന വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റ് എന്നിവയും സമർപ്പിക്കണം. 21 വയസ്സ് തികഞ്ഞ പുരുഷന്മാർ ഇല്ലാത്ത നിരാലംബരായ വിധവകൾ പുനർവിവാഹം ചെയ്തിട്ടില്ലെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റും ഹാജരാക്കണം.

അപേക്ഷകളിൽ ന്യൂനതകൾ കണ്ടെത്തിയാൽ അത് തിരിച്ചയക്കും. അതുകൊണ്ട് തന്നെ നിശ്ചിത സമയപരിധിക്കുള്ളിൽത്തന്നെ തിരുത്തലുകൾ വരുത്തി വീണ്ടും സമർപ്പിക്കേണ്ടതുണ്ട്.

http

Mal News - Headlines

Mal Mangalam News

Kerala News - One India

Tvpm Popular News

Mal - Webdunia News

World News - Reuteurs

Kerala... Indian Express News

World News - Popular

Business News - Popular

Business News - Money Control

Business News - Yahoo

Business News - CNN IBN

Stock Market - Yahoo Market News

Stock market - Money control

Personal finance - yahoo finance