Monday, December 1, 2025

തദ്ദേശ തിരഞ്ഞെടുപ്പ്; ഒരാള്‍ക്ക് ഒരു വോട്ടറെ മാത്രമെ സഹായിക്കാനാകൂ; ഉത്തരവിട്ട് കമ്മീഷൻ.

തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒരാള്‍ക്ക് ഒരു വോട്ടറെ മാത്രമെ സഹായിക്കാൻ കഴിയൂ എന്ന ഉത്തരവിറക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടറുടെ ഇടതുവിരലിലെ ചൂണ്ടുവിരലില്‍ മഷി പുരട്ടുന്നതിനൊപ്പം സഹായിയുടെ വലതു കൈയിലെ ചൂണ്ടുവിരലിലും മഷി പുരട്ടും. ഒരു വ്യക്തി ഒന്നില്‍ കൂടുതല്‍ പേർക്ക് വേണ്ടി വോട്ടുചെയ്യുന്നത് തടയാനാണിത്.

കാഴ്ചപരിമിധി, പ്രായാധിക്യം മൂലമുള്ള അവശതകള്‍ തുടങ്ങിയവയാല്‍ ബുദ്ധിമുട്ടുന്നവർക്ക് പരസഹായം കൂടാതെ വോട്ട് ചെയ്യാൻ സാധിക്കാത്തതിനാല്‍ ഇവർക്ക് 18 വയസ് പൂർത്തിയായ മറ്റൊരാളുടെ സഹായം തേടാനാകും. ഇവരെ വോട്ടിംഗ് കംപാർട്ടുമെന്റിലേക്ക് ഒപ്പം കൊണ്ടുപോകുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതേ സഹായിക്ക് മറ്റൊരാളെ ഇത്തരത്തില്‍ സഹായിക്കാൻ സാധിക്കില്ല.

രേഖപ്പെടുത്തിയ വോട്ടിന്റെ രഹസ്യ സ്വഭാവം കാത്തുസൂക്ഷിക്കുമെന്നും അതേദിവസം മറ്റേതെങ്കിലും പോളിംഗ് സ്റ്റേഷനില്‍ സഹായിയായി പ്രവർത്തിച്ചിട്ടില്ലെന്നും നിർദ്ദിഷ്‌ട ഫോമിലൂടെ സഹായി പ്രിസൈഡിംഗ് ഓഫീസർക്ക് ഉറപ്പ് നല്‍കണം. ഈ ഫോം പ്രത്യേക കവറിലിട്ട് പ്രിസൈഡിംഗ് ഓഫീസർ വരണാധികാരിക്ക് നല്‍കും.

എന്നാല്‍ വോട്ടർക്ക് പരസഹായം കൂടാതെ വോട്ട് ചെയ്യാൻ കഴിയില്ലെന്ന് പ്രിസൈഡിംഗ് ഓഫീസർക്ക് ബോധ്യപ്പെട്ടാല്‍ മാത്രമെ സഹായിക്ക് വോട്ട് ചെയ്യാനുള്ള അനുമതി നല്‍കൂ.

എന്നാല്‍ സ്ഥാനാർത്ഥിക്കോ പോളിംഗ് ഏജന്റിനോ സഹായിയായി വോട്ട് ചെയ്യാനുള്ള അനുമതിയില്ല.

തദ്ദേശ തിരഞ്ഞെടുപ്പില്‍ കാഴ്‌ച പരിമിധിയുള്ള വോട്ടർക്ക് സ്വയം വോട്ട് രേഖപ്പെടുത്താൻ സാധിക്കും വിധത്തില്‍ ബാലറ്റ് യൂണിറ്റിന്റെ വലത് ഭാഗത്ത് ബ്രെയ്ൻ ലിപി ആലേഖനം ചെയ്‌തിട്ടുണ്ടെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ.

ശാരീരിക പരിമിധികള്‍, പ്രായാധിക്യം, രോഗബാധ തുടങ്ങിയവയുള്ള വോട്ടർമാർക്ക് ക്യൂ ഇല്ലാതെ പോളിംഗ് സ്‌റ്റേഷനില്‍ പ്രവേശിച്ച്‌ വോട്ടുചെയ്യാനുള്ള സൗകര്യമൊരുക്കുകയുള്ളൂ.

Saturday, November 22, 2025

സര്‍ക്കാര്‍ ഓഫീസുകളില്‍ ഇനി മുതല്‍ കടലാസ് രശീതിയില്ല; പകരം ഫോണില്‍ മെസെജ്.

സര്‍ക്കാര്‍ ഓഫീസുകളില്‍ പണമിടപാടുകള്‍ ഓണ്‍ലൈനായതോടെയാണ് കടലാസ് രശീതി അവസാനിപ്പിക്കുന്നത്

സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍  പണം അടച്ചാല്‍ ഇനി മുതല്‍ കടലാസ് രശീതി ലഭിക്കില്ല, പകരം വിവരങ്ങളടങ്ങിയ മെസെജ്  നിങ്ങളുടെ ഫോണിലെത്തും. ജൂലൈ 1 മുതല്‍ കടലാസ് രശീതി നല്‍കുന്ന രീതി പൂര്‍ണമായും ഒഴിവാക്കാനാണ് തീരുമാനം.സര്‍ക്കാര്‍ ഓഫീസുകളില്‍ പണമിടപാടുകള്‍ ഓണ്‍ലൈനായതോടെയാണ് കടലാസ് രശീതി അവസാനിപ്പിക്കുന്നത്. ഇതിനായി 'ഇ-ടി.ആര്‍ അഞ്ച്' എന്ന ആപ്ലിക്കേഷനും തയ്യാറാക്കിയിട്ടുണ്ട്. ഇത് കംപ്യൂട്ടറിലും മൊബൈലിലും ഒരുപോലെ പ്രവര്‍ത്തിപ്പിക്കാം. നെറ്റ് ബാങ്കിങ്, കാര്‍ഡ് പേമെന്റ്, യു.പി.ഐ., ക്യൂആര്‍ കോഡ്, പി.ഒ.എസ്. മെഷീന്‍ എന്നീ മാര്‍ഗങ്ങളില്‍ തുക സ്വീകരിക്കും. പണം നേരിട്ട് നല്‍കിയാലും രശീത് മൊബൈലില്‍ ആയിരിക്കും ലഭിക്കുക.ഈമാസം 15 വരെ താലൂക്കുതലംവരെയുള്ള ഓഫീസുകളിലും 30 വരെ മറ്റെല്ലാ ഓഫീസുകളിലും കടലാസ് രശീതി ലഭിക്കും. ജൂലായ് ഒന്നുമുതല്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ കടലാസ് രശീതി വഴി ഈടാക്കിയ പണം ട്രഷറികളില്‍ സ്വീകരിക്കില്ലെന്ന് വകുപ്പുകളെ അറിയിച്ചിട്ടുണ്ട്.

വാഹനാപകടങ്ങൾ കേസ് എങ്ങനെ?

 1. വണ്ടിയുടെ ഇൻഷുറൻസ്‌ OK ആണെങ്കിൽ ഒരു സെറ്റിൽമെന്റിനും ശ്രമിക്കേണ്ടതില്ല, പരിക്കേറ്റ ആളെ ആശുപത്രിയിൽ എത്തിക്കുക, പോലീസ്‌ സ്റ്റേഷനിൽ (ഫോൺ വിളിച്ചോ മറ്റോ) അറിയിക്കുക.

2.  നാട്ടുകാരും, പരിക്കേറ്റ ആൾക്ക്‌ പരിചയക്കാരുണ്ടെങ്കിൽ അവരും നിങ്ങളെ സമ്മർദ്ധത്തിലാക്കാൻ നോക്കും. ഒരു കാരണവശാലും പണം നൽകിയുള്ള ഒത്തുതീർപ്പിനു വഴങ്ങേണ്ടതില്ല.

3.  പരാതിയില്ല എന്ന് എഴുതി വാങ്ങിയാലും പരാതിക്കാരനു കേസിനു പോകാൻ പറ്റും.   ഫ്രാക്ചർ ഉണ്ടായാൽ അയാളെ ഏതെങ്കിലും വക്കീൽ ക്യാൻവാസ്‌ ചെയ്യും. ഫ്രാക്ചർ ഉണ്ടാകുമ്പോൾ ഗ്രീവിയസ്‌ ഹർട്ട്‌ ആയി പരിഗണിക്കും, നഷ്ടപരിഹാരത്തുക കിട്ടുകയും ചെയ്യും.

4. ഡ്രെസ്സിംഗ്‌ മാത്രം വേണ്ട മുറിവും, ചെറിയ സ്റ്റിച്ച്‌ ഇടാനും ഒക്കെ ഉള്ള പരിക്കേ ഉള്ളെങ്കിൽ മാനുഷിക പരിഗണന വെച്ചും, നിങ്ങളുടെ സാമ്പത്തിക ശേഷി അനുസരിച്ചും വേണമെങ്കിൽ ചെറിയ തുക ആശുപത്രി ബിൽ അടയ്ക്കാം. (1000, 2000, 3000 ഒക്കെ ആണെങ്കിൽ).

5. അപകടം പറ്റിയ ആൾ കേസിനു പോയാൽ വക്കീൽ ഫീസ്‌ കൊടുക്കേണ്ടതില്ല  ഇപ്പോളത്തെ ഒരു നടപ്പ്‌ രീതിയിൽ ക്ലെയിം സെറ്റിൽമന്റ്‌ കിട്ടുന്ന തുകയുടെ ഒരു % ആണു വക്കീലിന്റെ ഫീസ്‌. അതിനാൽ മാക്സിമം ഇൻഷുറൻസ്‌ ക്ലെയിം വാങ്ങിത്തരാൻ വക്കീൽ ശ്രെമിക്കും അത്‌ കൊണ്ട്‌ തന്നെ. ആ ശതമാനം  എത്ര എന്നത്‌ ആദ്യമേ വ്യെക്തമായി വക്കീലുമായി കരാറാകുക.

6. നിങ്ങൾക്കെതിരെ വരുന്ന കേസ്‌ റാഷ്‌ & നെഗ്ലിജന്റ്‌ ഡ്രൈവിംഗിനു എതിരേ ആയിരിക്കും.  കോടതിയിൽ ഫൈൻ അടച്ച്‌ , കുറ്റം സമ്മതിക്കുന്നതോടെ ഡ്രൈവറുടെ  കേസ് തീർന്നു. ബക്കി ഇൻഷുറൻസ്‌ കമ്പനി  കേസ്‌ നടത്തിക്കോളും. അതിനു വേണ്ടി വക്കീലിനെ കമ്പനി ഏർപ്പാടാക്കിക്കൊള്ളും.

7. ഒരു വ്യെക്തിയേ ഇടിച്ചതിനു പകരം  ഒരു ഇലക്ട്രിക്‌ പോസ്റ്റ്‌/ ട്രാൻസ്ഫോർമ്മറിൽ ഇടിച്ചെന്ന് കരുതുക. കെ.എസ്‌.ഇ.ബി യും പോലീസും  കൂടി നിങ്ങളെ സമ്മർദ്ധത്തിലാക്കും നഷ്ടപരിഹാരം പണമായി അടയ്ക്കാൻ പറഞ്ഞ്‌. അടച്ചില്ലെങ്കിൽ കേസ്‌ വരും, റവന്യൂ റിക്കവറി വരും എന്നെല്ലാം പറഞ്ഞ്‌ ഭയപ്പെടുത്തും. അടയ്ക്കേണ്ടതില്ല, കേസ്‌ കൊടുത്തോളാൻ പറയുക, പൈസ കയ്യിൽ ഇല്ലെന്നും അറിയിക്കുക.

Monday, November 17, 2025

ഇന്ത്യൻ പാസ്‌പോർട്ട് ഇനി 'ഹൈടെക്'! ചിപ്പ് ഘടിപ്പിച്ച ഇ-പാസ്‌പോർട്ടിന് എങ്ങനെ അപേക്ഷിക്കാം.

ഇന്ത്യൻ പാസ്‌പോർട്ട് ഇനി 'ഹൈടെക്'! ചിപ്പ് ഘടിപ്പിച്ച ഇ-പാസ്‌പോർട്ടിന് എങ്ങനെ അപേക്ഷിക്കാം.

നിങ്ങളുടെ പാസ്‌പോർട്ടിന്റെ കാലാവധി കഴിഞ്ഞോ. എങ്കിൽ വൈകരുത്, പാസ്പോർട്ട് ഇപ്പോൾ തന്നെ പുതുക്കാം. നവീകരിച്ച പാസ്‌പോർട്ട് സേവാ പ്രോഗ്രാമിന് (PSP V2.0) കീഴിൽ, എല്ലാ പാസ്‌പോർട്ട് ഓഫീസുകളിലും പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങളിലും പോസ്റ്റ് ഓഫീസ് പാസ്‌പോർട്ട് കേന്ദ്രങ്ങളിലും വിദേശത്തുള്ള ഇന്ത്യൻ മിഷനുകളിലും ചിപ്പ് ഘടിപ്പിച്ച ഇ-പാസ്‌പോർട്ടുകൾ ലഭ്യമാക്കിയിട്ടുണ്ട്. നിങ്ങൾ ഇതിനായി പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ല. ഓരോ പുതിയതോ പുതുക്കിയതോ ആയ പാസ്‌പോർട്ടും ഇനി ഇ-പാസ്‌പോർട്ട് ആയിരിക്കും. ഇ-പാസ്പോർട്ടിൽ ഒരു സുരക്ഷിതമായ ആർഎഫ്ഐഡി (റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ) ചിപ്പും ആന്റിനയും ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഇത് നിങ്ങളുടെ വ്യക്തിഗത, ബയോമെട്രിക് വിവരങ്ങൾ സൂക്ഷിക്കും.

എന്താണ് ഇ-പാസ്‌പോർട്ട്

പുറംഭാഗത്ത് കവറിൽ ഒരു ചെറിയ ഗോൾഡൻ ചിഹ്നം മാത്രം മാറ്റി നിർത്തിയാൽ പഴയ പാസ്പോർട്ടുമായി ഒറ്റ നോട്ടത്തിൽ കാര്യമായ മാറ്റം ഇ-പാസ്പോർട്ടിനില്ല. ആർഎഫ്ഐഡി ചിപ്പും ആന്റിനയും ഉൾപ്പെടുത്തിയതിനാൽ പുതിയ ഇ-പാസ്പോർട്ട് ആഗോള ഇ-വെരിഫിക്കേഷൻ സംവിധാനങ്ങളുമായി പൊരുത്തപ്പെടുത്തുകയും തട്ടിപ്പുകൾ കുറയ്ക്കുകയും ഇമിഗ്രേഷൻ ക്യൂവിലെ സമയം ലാഭിക്കുകയും മൊത്തത്തിലുള്ള സുരക്ഷ വർദ്ധിപ്പിക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തൽ.

നിലവിലെ പാസ്‌പോർട്ട് മാറ്റേണ്ടതുണ്ടോ

നിങ്ങളുടെ പക്കൽ നിലവിലുള്ള പാസ്പോർട്ട് ഇപ്പോൾ മാറ്റേണ്ട ആവശ്യമില്ല. പാസ്‌പോർട്ടിന്റെ കാലാവധി തീരുകയോ അല്ലെങ്കിൽ അതിലെ പേജുകൾ തീരുകയോ ചെയ്ത ശേഷം മാത്രം നിലവിലുള്ള പാസ്പോർട്ട് മാറ്റിയാൽ മതി. അതുവരെ ഇപ്പോഴുള്ള പാസ്പോർട്ടിന് സാധുത ഉണ്ടായിരിക്കും. നിങ്ങൾ ഭാവിയിൽ പാസ്പോർട്ട് പുതുക്കുന്നതിനായി അപേക്ഷിക്കുമ്പോൾ പുതിയ ചിപ്പ് ഘടിപ്പിച്ച പതിപ്പ് നിങ്ങൾക്ക് ഓട്ടോമാറ്റിക്കായി ലഭിക്കും.

പാസ്‌പോർട്ട് സേവാ പ്രോഗ്രാം V2.0 എന്നത് കേവലം ചിപ്പ് മാത്രമല്ല, പകരം വെബ്സൈറ്റും ആപ്പും കൂടുതൽ ഫീച്ചറുകൾ ഉൾപ്പെടുത്തി പുനർരൂപകൽപ്പന ചെയ്തിട്ടുണ്ട്. അവയിൽ ഓട്ടോ-ഫിൽഡ് ഫോമുകൾ, കൂടുതൽ എളുപ്പത്തിൽ രേഖകൾ അപ്‌ലോഡ് ചെയ്യാനുള്ള സൗകര്യം, യുപിഐ, ക്യുആർ കോഡ് വഴിയുള്ള പേയ്‌മെന്റുകൾ, അപേക്ഷകരെ സഹായിക്കാൻ എഐ-പവേ‍ര്‍ഡ് ചാറ്റ്, വോയിസ് ബോട്ടുകൾ എന്നിവയാണ് ശ്രദ്ധേയം. നിങ്ങൾ പാസ്പോർട്ടിനായി പുതുതായി അപേക്ഷിക്കുകയാണെങ്കിലും നിലവിലുള്ളത് പുതുക്കുകയാണെങ്കിലും നടപടിക്രമങ്ങൾ മുമ്പത്തേക്കാൾ ഇപ്പോൾ കൂടുതൽ എളുപ്പമായി മാറിയിട്ടുണ്ട്.

Sunday, November 2, 2025

SIR 2025: വോട്ടർമാർ അറിയേണ്ടത്:

2002-ലെയും 2025-ലെയും പട്ടികയിൽ പേര് ഉള്ളവർക്ക് രേഖകൾ ഒന്നും ആവശ്യമില്ല. 

ഇപ്പോൾ 40 വയസ്സിൽ താഴെയുള്ള 2025 ലെ പട്ടികയിൽ പേരുള്ളവർ:* അവരുടെ സ്വന്തം മാതാവ് / പിതാവ് 2002 ലെ പട്ടികയിൽ പേരുണ്ടെങ്കിൽ ആ പിതാവിന്റെ/ മാതാവിന്റെ അന്നത്തെ നിയമസഭ മണ്ഡലത്തിന്റെ നമ്പർ,  Part നമ്പർ, പട്ടികയിലെ ക്രമനമ്പർ എന്നിവ ലഭ്യമാണെങ്കിൽ അവർക്കും മറ്റു രേഖകൾ ഒന്നും ആവശ്യമില്ല. (വിവാഹം കഴിച്ചു കൊണ്ടു വന്നവർക്ക് ഇത് നിർബന്ധമാണ്. സ്വന്തം വീട്ടിലേക്ക് വിളിച്ച് അത് റെഡിയാക്കി വെക്കുക.)

ഓരോരുത്തർക്കും അവരുടെ ഫോട്ടോ പതിച്ച 2 ഫോറം വീതം BLO വീട്ടിൽ നൽകും. ഒന്ന് പൂരിപ്പിച്ച് BLO ക്ക് നൽകണം. രണ്ടാമത്തേത് വീട്ടിൽ സൂക്ഷിക്കണം. (പുതിയ ഫോട്ടോ മാറ്റി നൽകാൻ അതിൽ സൗകര്യം ഉണ്ടാകും.)

*എല്ലാ ഫോമുകളും വീട്ടിൽ മുതിർന്ന ഒരാൾ ഒപ്പിട്ട് നൽകിയാൽ മതി.* വോട്ടർ തന്നെ ഒപ്പിടണം എന്ന് നിർബന്ധമില്ല.

(അതുകൊണ്ട് ഇപ്പോൾ പ്രവാസികളായ 40 വയസിനു താഴെയുള്ള വോട്ടർമാർക്ക് അവരുടെ വോട്ട് നഷ്ടപ്പെടില്ല.)

*2025 ലെ പട്ടികയിൽ പേരുള്ള എല്ലാവരും BLO വീട്ടിൽ കൊണ്ടു വരുന്ന ഫോറം പൂരിപ്പിച്ചു നൽകണം.* എങ്കിൽ മാത്രമേ 2025 ഡിസംബർ 9 ന് പുറത്തിറങ്ങുന്ന കരട് പട്ടികയിൽ പേര് വരികയുള്ളൂ.. (കരട് പട്ടികയിൽ പേര് വരാത്തവർ രേഖകൾ സഹിതം പിന്നീട് ഹിയറിങ് ന് ഹാജരാകേണ്ടി വരും.)

*ഇപ്പോൾ 40 വയസിന് മുകളിൽ ഉള്ളവർ:*

2025 ലെ പട്ടികയിൽ പേര് ഉണ്ട്, 2002 ലെ പട്ടികയിൽ പേരില്ല എങ്കിൽ അവർ പിന്നീട് രേഖകൾ ഹാജരാക്കേണ്ടി വരും. (BLO യുടെ അടുത്ത് ഫോറം മാത്രം നൽകിയാൽ മതി. കരട് പട്ടികയിൽ പേര് വന്നിട്ടില്ല എങ്കിൽ ഹിയറിങ് സമയത്ത് രേഖകൾ നൽകിയാൽ മതി.)

*കൂടുതൽ വിവരങ്ങളും 2002-ലെ പട്ടിക പരിശോധിക്കാനുള്ള ലിങ്കും..*👇🏻

https://almakthab.blogspot.com/p/election.html

കെട്ടിടനിർമാണ ചട്ടങ്ങളിൽ സമഗ്രമാറ്റത്തിന് സർക്കാർ നീക്കം. 117 ചട്ടങ്ങളിൽ 200ലധികം ഭേദഗതികളാണ് വരുന്നത്.?

തിരുവനന്തപുരം: പിഴവുകളില്ലെങ്കിൽ തദ്ദേശസ്ഥാപന ങ്ങളിൽ കെ- സ്മ്‌മാർട്ടുവഴി നൽകുന്ന അപേക്ഷകളിൽ 30 സെക്കൻഡിൽ കെട്ടിട നിർമാണ പെർമിറ്റ് നൽകുന്ന വ്യവസ്ഥകളടക്കം 

കേരളത്തിന്റെ സ്ഥലപരമായ പരിമിതികളും സവിശേഷതകളും പരിഗണിച്ച് പ്രത്യേക ഇളവുകളും നൽകും. തദ്ദേശ അദാലത്തിലും നവകേരള സദസ്സിലും ഉയർന്ന നിർദേശങ്ങൾ ഉൾക്കൊള്ളിച്ചാണ് തദ്ദേശവകുപ്പിന്റെ നടപടി. 

കെ- സമാർട്ട് വഴിയുള്ള ഡിജിറ്റൽ പരിശോധനയിൽ പിഴവില്ലെങ്കിൽ 300 ചതുരശ്രമീറ്റർ (3229.17 ചതുരശ്ര അടി) വരെ വിസ്തീർണമുള്ള ഇരുനില വീടുകൾക്ക് അപേക്ഷിച്ചാൽ ഉയരം പരിഗണിക്കാതെ ഉടൻ കെട്ടിട നിർമാണ പെർമിറ്റ് നൽകും. സ്ഥലപരിശോധന ഇല്ലാതെയാണ് പെർമിറ്റ് അനുവദിക്കുക. ഇത് പൂർണസജ്ജമാകാൻ റവന്യൂവകുപ്പിൻ്റെ ഡിജിറ്റൽ സർവേ കൂടി പൂർത്തിയാകണം നിലവിൽ, പരമാവധി 300 ചതുരശ്രമീറ്റർ വിസ്തീർണ മുള്ളതും രണ്ട് നില വരെയുള്ളതും ഏഴു മീറ്റർ വരെ ഉയരവുമുള്ള വീടുകളെയാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരുന്നത്. ഇരുനില വീടുകളിൽ പലതിന്റെയും ഉയരം ഏഴ്മീറ്ററിൽ കൂടുതലാണെന്നതിനാൽ ഇളവുകൾ ലഭിക്കുന്നില്ലെന്ന പരാതി ഇതോടെ ഒഴിവാകും. വാണിജ്യ കെട്ടിടങ്ങൾക്ക് സെൽഫ് സർട്ടിഫൈഡ് പെർമിറ്റ് നൽകാനുള്ള വിസ്‌തീർണവും വർധിപ്പിക്കും. നിലവിൽ 100 ചതുരശ്രമീറ്റർ (1076.39 ചതുരശ്രഅടി) എന്നത് 250 ചതുരശ്രമീറ്ററായി (2690.98 ചതുരശ്ര അടി) ഉയർത്തും. ഇതോടെ ഒട്ടേറെ ചെറുകിട, ഇടത്തരം വാണിജ്യ കെട്ടിടങ്ങളുടെ നിർമാണങ്ങൾക്ക് അപേക്ഷിച്ചാൽ ഉടൻ അനുമതി ലഭിക്കും. കൂടാതെ വീടുകൾക്ക് മുകളിൽ സംരക്ഷണം ഒരുക്കാൻ ഷീറ്റും ഓടും കൊണ്ട് നിർമിക്കുന്ന മേൽക്കൂരകളുടെ ഉയരത്തിൽ ഇളവ് അനുവദിക്കും. ടെറസിൽ നിന്ന് ഷീറ്റിലേക്കുള്ള ഉയരം 2.4 മീറ്ററിൽ കൂടാൻ പാടില്ലെന്ന നിബന്ധനയോടെ മൂന്ന് നിലകൾ വരെയുള്ള വീടുകൾക്കാണ് ഈ ഇളവ്. ഇതിനായി പ്രത്യേക ഫീസോ അനുമതിയോ വേണ്ടിവരില്ല.

ഈ കാര്യം ചെയ്തില്ലെങ്കിൽ ജനുവരി 1 മുതൽ നിങ്ങളുടെ പാൻ കാർഡ് പ്രവർത്തനരഹിതമാകും?

ന്യൂഡൽഹി: നമ്മുടെ ദൈനംദിന സാമ്പത്തിക ഇടപാടുകളിൽ പാൻ (പെർമനന്റ് അകൗണ്ട് നമ്പർ) കാർഡിന്റെ പ്രാധാന്യത്തെക്കുറിച്ച് നമുക്കെല്ലാവർക്കും അറിയാം. നികുതി റിട്ടേൺ സമർപ്പിക്കുന്നത് മുതൽ ബാങ്ക് അക്കൗണ്ട് തുറക്കുന്നതും ഉയർന്ന മൂല്യമുള്ള ഇടപാടുകൾ നടത്തുന്നതിനും വരെ പാൻ കാർഡ് നിർബന്ധമാണ്. എന്നാൽ നിങ്ങൾ ഇതുവരെ നിങ്ങളുടെ ആധാർ നിങ്ങളുടെ പാൻ കാർഡുമായി ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ പാൻ കാർഡിന്റെ പ്രവർത്തനം അസാധുവാകും.

പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി 2025 ഡിസംബർ 31 ആണ്. അതിനുള്ളിൽ ആധാർ കാർഡ് ബന്ധിപ്പിച്ചില്ലെങ്കിൽ 2026 ജനുവരി 1 മുതൽ നിങ്ങളുടെ പാൻ കാർഡ് നിർജ്ജീവമാകും. അതിനാൽ നിങ്ങളുടെ പാൻ കാർഡ് ആധാറുമായി എത്രയും വേഗം ബന്ധിപ്പിക്കുക.

പാൻ ആധാറുമായി എങ്ങനെ ലിങ്ക് ചെയ്യാം:

1. ആദായനികുതി ഇ-ഫയലിംഗ് പോർട്ടൽ സന്ദർശിക്കുക: [https://www.incometax.gov.in/iec/foportal/)

2. 'ലിങ്ക് ആധാർ' (ഹോംപേജിൽ താഴെ ഇടതുവശത്ത്) ക്ലിക്ക് ചെയ്യുക

3. കാണിച്ചിരിക്കുന്ന ഫീൽഡുകളിൽ നിങ്ങളുടെ 10 അക്ക പാൻ, 12 അക്ക ആധാർ നമ്പറുകൾ നൽകുക

4. സ്ക്രീനിലെ നിർദേശങ്ങൾ പാലിച്ച് 1,000 രൂപ പേയ്‌മെന്റ് പൂർത്തിയാക്കുക

5. അഭ്യർത്ഥന സമർപ്പിക്കുക- പോർട്ടൽ അത് സ്വീകരിക്കുകയും ലിങ്കിംഗ് പ്രോസസ്സ് ചെയ്യുകയും ചെയ്യും

ആധാർ-പാൻ ലിങ്ക്: ലിങ്ക് സ്റ്റാറ്റസ് എങ്ങനെ പരിശോധിക്കാം (ഓൺലൈൻ)

1. അതേ പോർട്ടലിൽ 'ലിങ്ക് ആധാർ സ്റ്റാറ്റസ്' തെരഞ്ഞെടുക്കുക

2. നിങ്ങളുടെ പാൻ, ആധാർ നമ്പറുകൾ നൽകുക

3. രണ്ടും ലിങ്ക് ചെയ്‌തിട്ടുണ്ടോ എന്ന് കാണുക

ആധാർ-പാൻ ലിങ്ക്: എസ്എംഎസ് വഴി ലിങ്ക് എങ്ങനെ പരിശോധിക്കാം

1. ഡ്രാഫ്റ്റ്: UIDPAN <12-അക്ക ആധാർ> <10-അക്ക പാൻ>`.

2. 567678 അല്ലെങ്കിൽ 56161 എന്ന നമ്പറിലേക്ക് അയക്കുക.

3. സ്റ്റാറ്റസ് സ്ഥിരീകരിക്കുന്ന ഒരു മറുപടി നിങ്ങൾക്ക് ലഭിക്കും.

OTP-ക്കായി ഉപയോഗിക്കുന്ന മൊബൈൽ നമ്പർ നിങ്ങളുടെ ആധാറിൽ രജിസ്റ്റർ ചെയ്‌തതാണെന്ന് ഉറപ്പാക്കണം. അതില്ലാതെ ഓൺലൈൻ പ്രക്രിയ പൂർത്തിയാകില്ല.

Friday, October 31, 2025

upi payment fault report how to do?

യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസിനെ (യുപിഐ) ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ പണമിടപാട് രീതിയാക്കി മാറ്റി. കൃത്യതയാർന്ന പണമിടപാട് രീതിയാണെങ്കിലും ഇടയ്‌ക്ക് എപ്പോഴെങ്കിലും യുപിഐ പണമിടപാട് നടത്തുമ്പോൾ തെറ്റി മറ്റൊരാളുടെ അക്കൗണ്ടിലേക്ക് പണം പോയേക്കാവുന്ന അവസ്ഥയോ പണം പോയതായി വിവരം ലഭിക്കുകയും ട്രാൻസാക്ഷൻ പരാജയപ്പെടുകയോ ഉണ്ടാകാറുണ്ട്. ഈ പ്രശ്‌നം വരുമ്പോൾ തന്റെ പണം നഷ്‌ടമായോ എന്ന് അക്കൗണ്ട് ഉടമകൾ വിഷമിക്കാറുമുണ്ട്.

ഇത്തരം പ്രശ്‌നം എപ്പോഴെങ്കിലും നേരിട്ടാൽ ചില ലളിതമായ വഴികളിലൂടെ പോയ പണം ഒരു പൈസ നഷ്‌ടമാകാതെ തിരിച്ചുപിടിക്കാനാകും. ആദ്യമായി ചെയ്യേണ്ടത് ട്രാൻസാക്ഷൻ നടത്തിയതിന്റെ ഒരു സ്‌ക്രീൻഷോട്ട്, രസീത് സൂക്ഷിക്കുക എന്നതാണ്. ഇതിൽ അയച്ചപണം, തീയതി, യുടിആർ നമ്പർ, ട്രാൻസാക്ഷൻ ഐഡി എന്നിവയുണ്ടെന്ന് ശ്രദ്ധിച്ച് നോക്കി ഉറപ്പാക്കുക. ഇനി യുപിഐ പേമെന്റ് ആപ്പുകളുടെ കസ്റ്റമർ കെയർ നമ്പർ ലഭ്യമാണ് ഈ നമ്പരിലേക്ക് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച ഫോണിൽ നിന്ന് വിളിക്കുക.

ഗൂഗിൾ പേയ്‌ക്ക് 1800-419-0157 എന്നതും ഫോൺ പേയ്‌ക്ക് 080 68727374, പേടിഎമ്മിന് 0120-4456-456, ഭീം യുപിഐ പേയ്‌മെന്റിനാകട്ടെ 1800-120-1740 എന്നതുമാണ് കസ്റ്റമർ കെയർ നമ്പരുകൾ. കസ്റ്റമർ കെയർ എക്‌സിക്യൂട്ടിവിനെ ലഭിച്ച ശേഷം അവരോട് വിവരം പറയുകയും അവർ ആവശ്യപ്പെടും പോലെ ട്രാൻസാക്ഷൻ നടത്തിയതിന്റെ ഒരു സ്‌ക്രീൻഷോട്ട്, രസീത് ഇവ അയച്ചുനൽകുക. അവർ പണമിടപാട് പരിശോധിച്ച ശേഷം അത് നാഷണൽ പേയ്‌മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ(എൻപിസിഐ)യുമായി ബന്ധപ്പെട്ട് പണം തിരികെ നൽകാൻ ആവശ്യപ്പെടും. നിങ്ങൾ നൽകിയ വിവരങ്ങളെല്ലാം ശരിയാണെങ്കിൽ അൽപംപോലും പണം നഷ്‌ടമാകാതെ പണമെല്ലാം തിരികെകിട്ടും.

ഇനി ഈ മാർഗത്തിലൂടെ പണം മടക്കികിട്ടുന്നില്ലെങ്കിൽ എൻപിസിഐ വെബ്‌സാറ്റായ npci.org.in എന്നതിൽ ലോഗിൻ ചെയ്‌ത് അതിൽ ഡിസ്‌പ്യൂട്ട് റിഡ്രസൽ മെക്കാനിസം എന്ന ഭാഗത്ത് ക്ളിക്ക് ചെയ്യുക. ഇവിടെ ഫോമിൽ അയച്ചപണത്തിന്റെ വിവരം, തീയതി, യുടിആർ നമ്പർ, ട്രാൻസാക്ഷൻ ഐഡി എന്നിവ കൃത്യമായി രേഖപ്പെടുത്തി പരാതിപ്പെടുക. എൻപിസിഐ വൈകാതെ നിങ്ങളുടെ ബാങ്കുമായി വിവരം അന്വേഷിക്കുകയും കാര്യം ശരിയാണെന്ന് ബോദ്ധ്യപ്പെട്ടയുടൻ അക്കൗണ്ടിലേക്ക് പണം നൽകുകയും ചെയ്യും.

Wednesday, October 15, 2025

പൊതുവിഭാഗം റേഷന്‍ കാര്‍ഡുകള്‍ ബിപിഎല്‍ ആക്കുന്നതിന് ഇപ്പോള്‍ അപേക്ഷിക്കാം.?

പൊതുവിഭാഗം റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് അതായത് ബിപിഎല്‍ വിഭാഗത്തിലേക്ക് മാറ്റുന്നതിന് ഇപ്പോള്‍ അപേക്ഷിക്കാം. ഓണ്‍ലൈനായി ഒക്ടോബര്‍ 20 വരെ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. സിവില്‍ സപ്ലൈസ് വെബ്സൈിലെ സിറ്റിസണ്‍ ലോഗിന്‍ വഴിയോ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ ആണ് അപേക്ഷിക്കേണ്ടത്.അവസാന തീയതി നീട്ടുന്നത് സംബന്ധിച്ച് റിപ്പോര്‍ട്ടുകളില്ല. ഇനി ഒട്ടും സമയം നഷ്ടപ്പെടുത്താതെ അപേക്ഷിക്കാം.

അപേക്ഷിക്കാൻ സാധിക്കുന്നവർ

തദ്ദേശ സ്വയംഭരണ സെക്രട്ടറി നൽകുന്ന ബിപിഎൽ സർട്ടിഫിക്കറ്റുള്ളവർ (മുൻഗണന വിഭാഗത്തിൽ ഉൾപ്പെടാനുള്ള അർഹതയുണ്ടെന്ന സാക്ഷ്യപത്രം). മാരക രോഗമുള്ളവർ പട്ടികജാതി വിഭാഗക്കാർ പരമ്പരാഗത മേഖലയിൽ തൊഴിലെടുക്കുന്നവർ നിർധന ഭൂരഹിതഭവനരഹിതർ, സർക്കാർ ധനസഹായത്തോടെ ലഭ്യമായ വീടുള്ളവർ (ലക്ഷംവീട്, ഇഎംഎസ് ഭവന പദ്ധതി, ഇന്ദിര ആവാസ് യോജന പദ്ധതി, പട്ടികജാതി/പട്ടികവർഗ നഗറുകൾ തുടങ്ങിയവ), ഭിന്നശേഷിക്കാർ എന്നിവർക്ക് മുൻഗണന ലഭിക്കും. അപേക്ഷയിൽ ഈ വിവരം നൽകുന്നതോടൊപ്പം ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കണo.

Sunday, September 28, 2025

തദ്ദേശ തിരഞ്ഞെടുപ്പ്; സെപ്‌തംബർ 29 മുതൽ വോട്ടർപട്ടികയിൽ പേരു ചേർക്കാം

തദ്ദേശ തിരഞ്ഞെടുപ്പ്; സെപ്‌തംബർ 29 മുതൽ വോട്ടർപട്ടികയിൽ പേരു ചേർക്കാം 

തിരുവനന്തപുരം: ഒക്ടോബർ 14 വരെ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ അവസരമുണ്ടാകുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ. 2025 ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ്സ് പൂർത്തിയായവർക്ക് വോട്ടർപട്ടികയിൽ പേര് ചേർക്കാം. തിരുത്തുന്നതിനും സ്ഥാനമാറ്റം വരുത്തുന്നതിനും പേര് ഒഴിവാക്കുന്നതിനും അപേക്ഷ സമർപ്പിക്കാമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു.

വോട്ടർപട്ടികയിൽ പുതുതായി പേരു ചേർക്കുന്നതിനും (ഫാറം 4), ഉൾക്കുറിപ്പുകൾ തിരുത്തുന്നതിനും (ഫാറം 6), സ്ഥാനമാറ്റം വരുത്തുന്നതിനും (ഫാറം 7) സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ sec.kerala.gov.in വെബ് സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കണം. ഓൺലൈനായി അപേക്ഷിക്കുമ്പോൾ ഹീയറിംഗിനുള്ള കമ്പ്യൂട്ടർ ജനറേറ്റഡ് നോട്ടീസ് ലഭിക്കും. നോട്ടീസിൽ പറഞ്ഞിട്ടുള്ള തീയതിയിൽ ആവശ്യമായ രേഖകൾ സഹിതം ഹീയറിംഗിന് നേരിട്ട് ഹാജരാകണം.

വോട്ടർപട്ടികയിൽ പേര് ഒഴിവാക്കുന്നത് സംബന്ധിച്ച ആക്ഷേപങ്ങൾ (ഫാറം 5) ഓൺലൈനായി രജിസ്റ്റർ ചെയ്ത‌്, അതിന്റെ പ്രിന്റൗട്ടിൽ അപേക്ഷകനും ആ വാർഡിലെ ഒരു വോട്ടറും ഒപ്പിട്ട് നേരിട്ടോ തപാലിലൂടെയോ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർക്ക് സമർപ്പിക്കണം. ഓൺലൈൻ മുഖേന അല്ലാതെയും നിർദ്ദിഷ്‌ട ഫാറത്തിൽ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.

ഇതിൻ്റെ കരട് വോട്ടർപട്ടിക സെപ്തംബർ 29 ന് പ്രസിദ്ധീകരിക്കും. അന്തിമ വോട്ടർപട്ടിക ഒക്ടോബർ 25 ന് പ്രസിദ്ധീകരിക്കും. 2025 സെപ്ത‌ംബർ 2 ന് പുതുക്കി പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടികയാണ് ഇപ്പോൾ കരടായി പ്രസിദ്ധീകരിക്കുന്നത്. കരട് വോട്ടർപട്ടികയിൽ 2,83,12,458 വോട്ടർമാരാണുള്ളത്. 1,33,52,947 പുരുഷന്മാരും, 1,49,59,235 സ്ത്രീകളും, 276 ട്രാൻസ്ജെൻഡറുമാണ് വോട്ടർപട്ടികയിലുള്ളത്. ഇതിനു പുറമെ 2087 പ്രവാസി വോട്ടർമാരും പട്ടികയിലുണ്ട്. കരട് വോട്ടർപട്ടിക എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ sec.kerala.gov.in വെബ് സൈറ്റിലും പരിശോധനയ്ക്ക് ലഭിക്കും. 941 ഗ്രാമപഞ്ചായത്തുകളിലെ 17337 നിയോജകമണ്ഡലങ്ങളിലെയും, 87 മുനിസിപ്പാലിറ്റികളിലെ 3240 വാർഡുകളിലെയും, ആറ് മുനിസിപ്പൽ കോർപ്പറേഷനുകളിലെ 421 വാർഡുകളിലെയും വോട്ടർപട്ടികയാണ് പുതുക്കുന്നത്. ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും അതാത് സ്ഥാപനങ്ങളിലെ സെക്രട്ടറിമാരും കോർപ്പറേഷനുകളിൽ അഡീഷണൽ സെക്രട്ടറിയുമാണ് ഇലക്‌ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ. അപേക്ഷകളിലും ആക്ഷേപങ്ങളിലും ഇലക്‌ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ സ്വീകരിക്കുന്ന നടപടിക്കെതിരെ തദ്ദേശസ്വയംഭരണവകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർക്ക് അപ്പീൽ നൽകാം. ഉത്തരവ് തീയതി മുതൽ 15 ദിവസത്തിനകമാണ് അപ്പീൽ നൽകേണ്ടത്.

Friday, September 26, 2025

പിഎഫ് പിന്‍വലിക്കുന്നതിന് മുന്‍പ് രണ്ടാമതും ആലോചിക്കണം; ദുരുപയോഗം ചെയ്താല്‍ പിഴ, മുന്നറിയിപ്പ്?

 എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്ഒ) അക്കൗണ്ട് ഉടമകള്‍ക്ക് മുന്നറിയിപ്പുമായി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍. ചട്ട വിരുദ്ധമായി പ്രൊവിഡന്റ് ഫണ്ട് സമ്പാദ്യം ദുരുപയോഗം ചെയ്താല്‍ പിഴ ഈടാക്കി ഫണ്ട് വീണ്ടെടുക്കുമെന്ന് ഇപിഎഫ്ഒയുടെ മുന്നറിയിപ്പില്‍ പറയുന്നു.

1952 ലെ ഇപിഎഫ് സ്‌കീമില്‍ പറഞ്ഞിട്ടില്ലാത്ത കാരണങ്ങളാല്‍ പിഎഫ് പണം പിന്‍വലിക്കുന്നത് ഒരു ലംഘനമായി കണക്കാക്കും. ഇത്തരം സന്ദര്‍ഭങ്ങളില്‍ പിഴയ്‌ക്കൊപ്പം ദുരുപയോഗം ചെയ്ത ഫണ്ട് വീണ്ടെടുക്കാന്‍ അധികാരമുണ്ടെന്ന് ഇപിഎഫ്ഒ വ്യക്തമാക്കി. എടിഎമ്മുകളില്‍ നിന്ന് പിഎഫ് പണം പിന്‍വലിക്കുന്നതിന് അടക്കം പിഎഫ് സേവനങ്ങള്‍ വേഗത്തിലും എളുപ്പത്തിലും ആക്കുന്നതിനായി സജ്ജീകരിച്ചിരിക്കുന്ന നവീകരിച്ച ഡിജിറ്റല്‍ പ്ലാറ്റ്ഫോം ഇപിഎഫ്ഒ 3.0 ആരംഭിക്കുന്നതിന് മുമ്പാണ് ഈ മുന്നറിയിപ്പ്. 'തെറ്റായ കാരണങ്ങളാല്‍ പിഎഫ് പിന്‍വലിക്കുന്നത് 1952 ലെ ഇപിഎഫ് സ്‌കീം പ്രകാരം വീണ്ടെടുക്കലിന് കാരണമാകും,'- ഇപിഎഫ്ഒ എക്സില്‍ കുറിച്ചു.

*പിഎഫിന്റെ പിന്‍വലിക്കല്‍ മാനദണ്ഡങ്ങള്‍ എന്തൊക്കെയാണ്?*

യോഗ്യതയും അനുവദനീയമായ പരമാവധി തുകയും പാലിക്കുന്നുണ്ടെങ്കില്‍ അംഗങ്ങള്‍ക്ക് മുന്‍കൂര്‍ തുക ലഭിക്കും.

വിരമിച്ച സാഹചര്യത്തിലോ ജോലിയില്ലാത്ത അവസ്ഥയിലോ മുഴുവന്‍ ഇപിഎഫ് കോര്‍പ്പസും പിന്‍വലിക്കാം. എന്നാല്‍ രണ്ടുമാസം എന്ന സമയപരിധിയുണ്ട്. വിരമിച്ച് രണ്ടു മാസത്തിന് ശേഷം മാത്രമേ മുഴുവന്‍ പണവും പിന്‍വലിക്കാന്‍ സാധിക്കുകയുള്ളൂ.

ഇപിഎഫ്ഒ വെബ്‌സൈറ്റ് പ്രകാരം വീട് വാങ്ങല്‍, നിര്‍മ്മാണം അല്ലെങ്കില്‍ നവീകരണം, കുടിശ്ശികയുള്ള വായ്പകളുടെ തിരിച്ചടവ്, മെഡിക്കല്‍ അടിയന്തര സാഹചര്യങ്ങള്‍ തുടങ്ങിയ പ്രത്യേക സാഹചര്യങ്ങളില്‍ ഭാഗിക പിന്‍വലിക്കലുകള്‍ അനുവദനീയമാണ്.

യോഗ്യതയും പരമാവധി തുകയും പാലിക്കുന്നുണ്ടെങ്കില്‍ ഏത് അഡ്വാന്‍സും ലഭിക്കും. ഈ അഡ്വാന്‍സുകള്‍ ലഭിക്കുന്നതിന് അംഗങ്ങള്‍ ഒരു രേഖയും നല്‍കേണ്ടതില്ല.

കുട്ടികളുടെ വിദ്യാഭ്യാസത്തിനും അക്കൗണ്ട് ഉടമയുടെയോ അവരുടെ കുട്ടികളുടെയോ വിവാഹത്തിനും ഭാഗിക പിന്‍വലിക്കല്‍ അനുവദനീയമാണ്.

Monday, September 22, 2025

റേഷൻ കാർഡ് മുൻഗണന വിഭാഗത്തിലേക്ക് മാറ്റാം; അപേക്ഷ സെപ്റ്റംബർ 22 മുതൽ; അവസാന തിയ്യതി ഒക്ടോബർ 20

 അർഹരായ റേഷൻ കാർഡ് ഉടമകൾക്ക് മുൻഗണനാ (ബിപിഎൽ) വിഭാഗത്തിലേക്ക് മാറുന്നതിന് ഈ മാസം 22 മുതൽ അടുത്ത മാസം 20 വരെ ഓൺലൈനായി അപേക്ഷിക്കാം. വിവിധ മാനദണ്ഡങ്ങൾ പാലിക്കുന്നവർക്ക് അപേക്ഷ സമർപ്പിക്കാൻ അവസരം ലഭിക്കും.

നിലവിൽ ബിപിഎൽ കാർഡ് ഉള്ളവർ, 1000 ചതുരശ്ര അടിയിൽ കൂടുതൽ വിസ്തീർണമുള്ള വീടുള്ളവർ, നാല് ചക്ര വാഹനങ്ങൾ ഉള്ളവർ, ഒരേക്കറിൽ കൂടുതൽ ഭൂമി ഉള്ളവർ, പ്രതിമാസം 25,000 രൂപയിൽ കൂടുതൽ വരുമാനമുള്ളവർ, ആദായനികുതി അടയ്ക്കുന്നവർ, സർക്കാർ/അർദ്ധസർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ എന്നിവർക്ക് ഈ വിഭാഗത്തിലേക്ക് അപേക്ഷിക്കാൻ കഴിയില്ല.

സമർപ്പിക്കേണ്ട രേഖകൾ:

അപേക്ഷകർ വീടിന്റെ സ്ക്വയർ ഫീറ്റ് തെളിയിക്കുന്ന പഞ്ചായത്ത് സെക്രട്ടറിയുടെ സർട്ടിഫിക്കറ്റ് ഹാജരാക്കണം. വാടക വീട്ടിലാണ് താമസിക്കുന്നതെങ്കിൽ 200 രൂപയുടെ മുദ്രപത്രത്തിൽ തയ്യാറാക്കിയ വാടകക്കരാറും രണ്ട് സാക്ഷികളുടെ ഒപ്പും വേണം. കൂടാതെ, പഞ്ചായത്ത് ബിപിഎൽ ലിസ്റ്റിൽ ഉൾപ്പെട്ടതിന്റെയോ അല്ലെങ്കിൽ ഉൾപ്പെടാൻ അർഹതയുണ്ടെന്നോ തെളിയിക്കുന്ന പഞ്ചായത്ത് സെക്രട്ടറിയുടെ സർട്ടിഫിക്കറ്റ് ആവശ്യമാണ്.

മാരക രോഗങ്ങളോ അംഗവൈകല്യമോ ഉണ്ടെങ്കിൽ അതിന്റെ മെഡിക്കൽ സർട്ടിഫിക്കറ്റ്, സർക്കാർ പദ്ധതിയിലൂടെ ലഭിച്ച വീടാണെങ്കിൽ അതിന്റെ രേഖ, സ്വന്തമായി സ്ഥലമോ വീടോ ഇല്ലെന്ന് തെളിയിക്കുന്ന വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റ് എന്നിവയും സമർപ്പിക്കണം. 21 വയസ്സ് തികഞ്ഞ പുരുഷന്മാർ ഇല്ലാത്ത നിരാലംബരായ വിധവകൾ പുനർവിവാഹം ചെയ്തിട്ടില്ലെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റും ഹാജരാക്കണം.

അപേക്ഷകളിൽ ന്യൂനതകൾ കണ്ടെത്തിയാൽ അത് തിരിച്ചയക്കും. അതുകൊണ്ട് തന്നെ നിശ്ചിത സമയപരിധിക്കുള്ളിൽത്തന്നെ തിരുത്തലുകൾ വരുത്തി വീണ്ടും സമർപ്പിക്കേണ്ടതുണ്ട്.

http

Friday, September 19, 2025

പേരില്ലാത്ത ചെക്കിന് ഇനി മുതൽ ട്രഷറിയിൽ നിന്ന് പണം ലഭിയ്ക്കില്ല; തീരുമാനം ക്രമക്കേടുകൾ ഒഴിവാക്കാൻ‌..

 പേരില്ലാത്ത ചെക്കിന് ഇനി മുതൽ ട്രഷറിയിൽ നിന്ന് പണം ലഭിയ്ക്കില്ല. ‘ഓർ ബെയറർ’ പരാമർശം ഒഴിവാക്കി. ചെക്ക് കൊണ്ടു വരുന്നയാൾക്ക് പണം നൽകണം എന്ന് നിഷ്കർഷിക്കുന്നതാണ് ‘ഓർ ബെയറർ’. ക്രമക്കേടുകൾ ഒഴിവാക്കാനാണ് തീരുമാനം. സ്വന്തമായാണ് ചെക്ക് മാറാനെത്തുന്നതെങ്കിൽ ‘പേ ടു സെൽഫ്’ എന്നെഴുതണം..

മൂന്ന് തരത്തില്‍ ട്രഷറി അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കാന്‍ കഴിയുമായിരുന്നു. ഒന്ന് അക്കൗണ്ട് ഉടമയക്ക് നേരിട്ടെത്തി പണം പിന്‍വലിക്കാം. രണ്ടാമത് മറ്റൊരാള്‍ക്ക് എത്തി പണം പിന്‍വലിക്കാന്‍ കഴിയുമായിരുന്നു. മൂന്നാമതായാണ് ഓര്‍ ബെയറര്‍ എന്ന മൂന്നാം കക്ഷിക്കെത്തി പണം പിന്‍ വലിക്കാന്‍ കഴിയുന്ന വ്യവസ്ഥ. ഇത് ഒഴിവാക്കിയാണ് പുതിയ ഉത്തരവ്..

രണ്ടാമതൊരാൾക്കാണ് ചെക്ക് നൽകുന്നതെങ്കിൽ അയാളുടെ പേരും ചെക്കിലുണ്ടാകണം. ഇത് രണ്ടുമില്ലാതെ ഇനി ചെക്ക് മാറില്ല. അക്കൗണ്ട് ഉടമ ഒപ്പിട്ട ചെക്ക് ഉപയോഗിച്ച് തട്ടിപ്പ് നടത്തിയതായി പരാതികൾ ഉയർന്നിരുന്നു. ഇതേ തുടർന്നാണ് തീരുമാനം. ചെക്ക് കൊണ്ടുവരുന്നയാള്‍ക്ക് പണം കൈമാറണമെന്നതാണ് ഓര്‍ ബെയറര്‍ വ്യവസ്ഥ. അത് ഇനി ഉണ്ടാകില്ലെന്നാണ് ധനവകുപ്പ് അറിയിച്ചിരിക്കുന്നത്..


Monday, August 4, 2025

ലോൺ ബാധ്യത തീർത്താലും നോടീസ് വരും?-

 ബാങ്കുകൾ ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങൾ നമ്മൾ കരുതുന്ന പോലെ അത്ര നിഷ്കളങ്ക സ്ഥാപനങ്ങൾ അല്ല. കഷ്ടപ്പെട്ട് ലോൺ ബാധ്യത തീർത്താലും ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ നിങ്ങൾ വഴിയാധാരമാകാൻ വരെ സാധ്യത ഉണ്ട്. ബാധ്യതകൾ തീർത്ത മനഃസമാധാനത്തിൽ ജീവിക്കുമ്പോൾ ഇടിത്തീ പോലൊരു നോടീസ് വരും - നിങ്ങൾ ഇനിയും വലിയ ഒരു സംഖ്യ അടയ്ക്കാനുണ്ട് എന്ന് കാണിച്ച് കൊണ്ട്. ഏത് നിയമ വിദഗ്ദ്ധന്റെ സഹായം തേടിയിട്ടോ കേസിന് പോയിട്ടോ ഒരു പ്രയോജനവും ഉണ്ടാകില്ല എന്ന് മാത്രമല്ല ആ ചിലവ് വേറെയും വരും. അത്രയും പഴുതടച്ച കെണിയാണ് അവർ ഒരുക്കുക. ആ ഒരവസ്ഥ ഒഴിവാക്കാൻ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക. 


നിങ്ങൾ ഒരു ധനകാര്യ സ്ഥാപനത്തിൽ നിന്നും ലോൺ ക്ലോസ് ചെയ്യുമ്പോൾ ഇനി പറയുന്ന 5 സർട്ടിഫിക്കറ്റുകൾ അവിടെ നിന്നും നിർബന്ധമായും വാങ്ങിയിരിക്കണം.

1. ലോൺ എടുക്കാൻ വേണ്ടി നിങ്ങൾ നൽകിയ എല്ലാ രേഖകളും ബാങ്കിൽ നിന്നും തിരിച്ച് വാങ്ങി എന്ന് ഉറപ്പു വരുത്തുക.

2. Zero liability certificate ➖മേലാൽ തനിക്ക് ഈ സ്ഥാപനവുമായി ഒരു തരത്തിലുമുള്ള ബാധ്യത (liability) ഇല്ല എന്നതിനുള്ള ഒരു രേഖയാണ് Zero liability certificate

3. loan closure certificate :- നിങ്ങൾക്ക് പ്രസ്തുത സ്ഥാപനം നൽകിയ ലോൺ പൂർണ്ണമായും തിരച്ചടച്ചു എന്നതിനുള്ള തെളിവ് 

4. NOC (No Objection Certificate) :-  നിങ്ങളുടെ ൽ ഇടപാട് സംബന്ധിച്ച് തുടർന്ന് ഇനി ഒരു തരത്തിലുമുള്ള എതിർപ്പുകളും ബാങ്കിന്റെ ഭാഗത്തുനിന്നും ഉണ്ടാകില്ല എന്നതിനുള്ള ഉറപ്പ്. 

വാഹന ലോണുകൾ ആണെങ്കിൽ hypothecation cancellation certificate വാങ്ങണം.

5. NDC (no due certificate) :- ഒരു തരത്തിലുമുള്ള മുടക്കങ്ങൾ തിരിച്ചടവിൽ ഉണ്ടായിട്ടില്ല എന്നും അഥവാ ഉണ്ടായിരുന്നെങ്കിൽ അത് തീർത്തു എന്നും സാക്ഷ്യപ്പെടുത്തുന്ന സർട്ടിഫിക്കറ്റ്. ഇത് കൈവശമില്ലെങ്കിൽ ഒരു പക്ഷ ലോൺ തീർന്ന് വർഷങ്ങൾക്ക് ശേഷം ഏതെങ്കിലും മുടക്കിന്റെ കാര്യം ചൂണ്ടിക്കാട്ടി അതും അതിന്റെ പലിശയും പിഴപലിശയും തിരിച്ചടക്കണം എന്ന പരാതിയുമായി വന്നേക്കാം…

ലോൺ തീരുന്നതോടെ ബാധ്യതകൾ തീർന്നു എന്ന് കരുത്താതിരിക്കുക നമ്മുടെ അശ്രദ്ധയോ മടിയോ ഒന്നുകൊണ്ട് വലിയ ഒരു അബദ്ധം ഉണ്ടായിക്കൂട അഥവാ നമ്മളെ വഞ്ചിക്കാൻ നമ്മളായി വഴി ഒരുക്കിക്കൂടാ. ഉദാഹരണം ഇത് വായിക്കുന്നവരിൽ പലരുടെയും അനുഭവങ്ങൾ തന്നെയാണ്….

Wednesday, July 30, 2025

നിങ്ങൾ 6 മാസമായി റേഷൻ വാങ്ങുന്നില്ലേ എങ്കിൽ നിങ്ങളുടെ കാർഡുകൾ ബ്ലോക്ക് ചെയ്യും ?

റേഷൻ കാർഡ് മരവിപ്പിക്കൽ പ്രാബല്യത്തിൽ.

ആറ് മാസത്തിനിടെ ഒരു തവണ പോലും റേഷൻ സാധനങ്ങൾ വാങ്ങാത്തവരുടെ റേഷൻ കാർഡുകൾ താൽക്കാലികമായി മരവിപ്പിക്കാൻ കേന്ദ്ര ഉപഭോക്തൃ-ഭക്ഷ്യ പൊതുവിതരണ മന്ത്രാലയം കൊണ്ടുവന്ന ചട്ടഭേദഗതി ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിലായി. സംസ്ഥാന സർക്കാരുകളാണ് ഈ കാർഡുകൾ മരവിപ്പിക്കേണ്ടത്.

കാർഡ് മരവിപ്പിച്ച ശേഷം മൂന്ന് മാസത്തിനുള്ളിൽ നേരിട്ടുള്ള പരിശോധന നടത്തി ഉടമകളുടെ ഇലക്ട്രോണിക്-കെവൈസി (തിരിച്ചറിയൽ) നടപടിക്രമങ്ങൾ പൂർത്തിയാക്കണം. തുടർന്ന് അർഹത ബോധ്യപ്പെട്ടാൽ റേഷൻ അനുവദിക്കും. ഈ പുതിയ നീക്കം കേരളത്തിലെ ഒട്ടേറെ റേഷൻ കാർഡ് ഉടമകളെ ബാധിക്കുമെന്നാണ് വിലയിരുത്തൽ.

കേരളത്തിൽ ഓരോ മാസവും ശരാശരി 17.65 ലക്ഷം പേരാണ് റേഷൻ വാങ്ങാത്തത്. കഴിഞ്ഞ മാസം 95.05 ലക്ഷം കാർഡ് ഉടമകളിൽ 78.33 ലക്ഷം പേർ (82.34%) മാത്രമാണ് റേഷൻ വാങ്ങിയത്. മൂന്ന് മാസം റേഷൻ വാങ്ങാത്ത പിങ്ക്, മഞ്ഞ കാർഡുകൾ മുൻഗണനാ വിഭാഗത്തിൽനിന്ന് ഒഴിവാക്കുന്ന രീതി നിലവിലുണ്ടെങ്കിലും, കാർഡ് മരവിപ്പിക്കുന്ന രീതി ഒരു വിഭാഗത്തിലുമുണ്ടായിരുന്നില്ല.

റേഷൻ കാർഡ് അംഗങ്ങളുടെ മസ്റ്ററിങ് (ഇ-കെവൈസി) ഇനി അഞ്ച് വർഷത്തിലൊരിക്കൽ നടത്തണമെന്ന് കേന്ദ്ര സർക്കാർ വ്യവസ്ഥ ചെയ്തിട്ടുണ്ട്. അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികളുടെയും ആധാർ നമ്പർ ലഭ്യമാണെങ്കിൽ രേഖപ്പെടുത്തണം. അഞ്ച് വയസ്സ് തികഞ്ഞ് ഒരു വർഷത്തിനുള്ളിൽ ഇവരുടെ മസ്റ്ററിങ് പൂർത്തിയാക്കണം. 18 വയസ്സാകാത്തവർക്ക് ഇനി മുതൽ പ്രത്യേകം റേഷൻ കാർഡ് അനുവദിക്കില്ല.

കേരളത്തിൽ നിലവിൽ മുൻഗണനാ വിഭാഗങ്ങളായ മഞ്ഞ, പിങ്ക് റേഷൻ കാർഡുകളിലെ അംഗങ്ങളുടെ മസ്റ്ററിങ്ങാണ് നിർബന്ധമായും ചെയ്യേണ്ടത്. ഇതിൽ സംസ്ഥാനം 98.85% പൂർത്തിയാക്കിയിട്ടുണ്ട്.

ഒരാൾ ഒന്നിലധികം സംസ്ഥാനങ്ങളിലെ റേഷൻ കാർഡുകളിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ആ കാർഡുകൾ മരവിപ്പിക്കും. തുടർന്ന് അർഹത തെളിയിക്കാൻ മൂന്ന് മാസത്തിനുള്ളിൽ മസ്റ്ററിങ് നടത്തണം.

പുതിയ അപേക്ഷകൾ മുൻഗണനാക്രമത്തിൽ പരിഗണിക്കണമെന്നും കേന്ദ്രം നിർദ്ദേശിച്ചു. പിന്നാക്ക, ദുർബല വിഭാഗങ്ങൾക്ക് സാഹചര്യം പരിഗണിച്ച് മുൻഗണന നൽകാം. വെയ്റ്റ് ലിസ്റ്റ് സംസ്ഥാന പോർട്ടലിൽ പ്രസിദ്ധീകരിക്കണം. അപേക്ഷകളുടെ തൽസ്ഥിതി പരിശോധിക്കാനുള്ള സൗകര്യവും labhymakanam.

രാവിലെ പിഎസ്‌സി പരീക്ഷ 7 മണിക്ക്; സെപ്തംബര്‍ ഒന്ന് മുതല്‍ പുതിയ സമയമാറ്റ0.

സ്‌കൂള്‍ സമയമാറ്റത്തിന് അനുസരിച്ചുള്ള പിഎസ്‌സി പരീക്ഷകളുടെ സമയ ക്രമത്തില്‍ വരുത്തുന്ന മാറ്റം സെപ്തംബര്‍ മുതല്‍ നിലവില്‍ വരും.

രാവിലെ നടത്താറുള്ള പിഎസ് സി പരീക്ഷകള്‍ ഇനിമുതല്‍ എഴ് മണിക്ക് തുടങ്ങും. സെപ്റ്റംബര്‍ ഒന്നുമുതല്‍ പുതിയ സമയക്രമം പ്രാബല്യത്തില്‍ വരും

സ്‌കൂള്‍ പ്രവൃത്തി ദിനങ്ങളില്‍ നിശ്ചയിക്കുന്ന പരീക്ഷകളാണ് പിഎസ്‌സി രാവിലെ നടത്താറുള്ളത്. ഒരു മാസം ശരാശരി 10 മുതല്‍ 15 പരീക്ഷകള്‍ വരെയാണ് പിഎസ്സി ഇത്തരം ദിവസങ്ങളില്‍ നടത്തിവരുന്നത്. നേരത്തെ 7.15 നായിരുന്നു പരീക്ഷ ആരംഭിച്ചിരുന്നത്. ഈ സമയമാണ് 15 മിനിറ്റ് നേരത്തെയാക്കിയിരിക്കുന്നത്.

സ്‌പെഷ്യല്‍ തസ്തികകളിലേക്കുള്ള പരീക്ഷകളാണ് മിക്കപ്പോഴും രാവിലെ ക്രമീകരിക്കാറുള്ളത്.

 ഇത്തരം പരീക്ഷകള്‍ക്ക് താലൂക്ക് തലത്തില്‍ പോലും പരീക്ഷാ കേന്ദ്രങ്ങളും ഉണ്ടാകാറില്ല. അതിരാവിലെ ബസ് സര്‍വീസുകള്‍ ഇല്ലാത്തതും കൃത്യസമയത്തില്‍ നിന്നും ഒരു മിനിറ്റ് വൈകിയാല്‍ പോലും പരീക്ഷയെഴുതാന്‍ കഴിയില്ലെന്ന സാഹചര്യവും പലപ്പോഴും രാവിലെയുള്ള ടെസ്റ്റുകളില്‍ പങ്കെടുക്കുന്നവര്‍ക്ക് വലിയ സമ്മര്‍ദത്തിന് ഇടയാക്കാറുണ്ട്.

 ഉള്‍പ്രദേശങ്ങളില്‍ നിന്നുള്ള ഉദ്യോഗാര്‍ഥികള്‍ ഈ സമയക്രമം പാലിക്കാന്‍ പോലും വലിയെ ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യം മറികടക്കാന്‍ തലേ ദിവസം വന്ന് പരീക്ഷാ കേന്ദ്രത്തിന് സമീപം താമസിക്കേണ്ട സാഹചര്യവും ഉദ്യോഗാര്‍ഥികള്‍ക്കുണ്ട്. ഇതിനിടെയാണ് ഇപ്പോഴത്തെ സമയമാറ്റം 

രജിസ്ട്രേഡ് തപാലിന്റെ കാലം കഴിഞ്ഞു; സെപ്തംബർ ഒന്നു മുതൽ സേവനം നിർത്തുന്നതായി തപാൽ വകുപ്പ്

രജിസ്ട്രേഡ് തപാൽ സേവനം നിർത്തലാക്കുന്നതായി പ്രഖ്യാപിച്ച് കേന്ദ്ര തപാൽ വകുപ്പ്. 2025 സെപ്റ്റംബർ 1 മുതൽ ഈ തീരുമാനം നിലവിൽ വരും. തപാൽ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ഉപഭോക്തൃ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുമാണ് ഈ മാറ്റമെന്ന് ഉത്തരവിൽ പറയുന്നു.

ഇനിമുതൽ സാധാരണ തപാലും സ്പീഡ് പോസ്റ്റും മാത്രമേ ലഭ്യമാകൂ. രജിസ്ട്രേഡ് തപാൽ സേവനം സ്പീഡ് പോസ്റ്റുമായി ലയിപ്പിക്കുകയാണെന്ന് വകുപ്പ് ഉത്തരവിൽ വ്യക്തമാക്കി. എല്ലാ തപാൽ വകുപ്പ് യൂണിറ്റുകളും ഡയറക്ടറേറ്റുകളും പുതിയ സംവിധാനത്തിലേക്ക് മാറ്റം വരുത്താൻ ആവശ്യമായ നടപടികൾ ഉടൻ സ്വീകരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. 

രജിസ്ട്രേഡ് പോസ്റ്റ്' എന്ന പദം ഉപയോഗിക്കുന്നത് ഒഴിവാക്കി, പകരം 'സ്പീഡ് പോസ്റ്റ്' എന്ന് രേഖപ്പെടുത്തണം. ഈ മാറ്റത്തിനാവശ്യമായ നടപടികൾ ഉടൻ പൂർത്തിയാക്കി, ഈ മാസം 31-നകം എല്ലാ വകുപ്പുകളും റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ (മെയിൽ ഓപറേഷൻസ്) ദുഷ്യന്ത് മുദ്ഗൽ.

Monday, June 23, 2025

വാട്‌സ്ആപ്പില്‍ ഇനി ചാറ്റ്‌ജിപിടി ഉപയോഗിച്ച് ചിത്രങ്ങൾ നിർമിക്കാം; ഇക്കാര്യങ്ങള്‍ !!

ജനപ്രിയ മെസേജിംഗ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പില്‍ ചാറ്റ്ജിപിടി പുതിയ ഫീച്ചറുകൾ കൊണ്ടുവരുന്നു. ഇനി ചാറ്റ്ജിപിടി ഉപയോഗിച്ച് വാട്‌സ്ആപ്പില്‍ ചിത്രങ്ങൾ നിർമിക്കാന്‍ സാധിക്കും. നാളിതുവരെ ചാറ്റ്‌ജിപിടി വെബ് വേർഷനിലും ആപ്പിലും മാത്രം ലഭ്യമായിരുന്ന ഫീച്ചറാണിത്.

വാട്സ്ആപ്പില്‍ ചാറ്റ്‌ജിപിടി സേവനം ലഭ്യമായ രാജ്യങ്ങളിൽ എല്ലാം ഈ പുതിയ ഫീച്ചർ ഉപയോഗിക്കാനാകും. പുത്തന്‍ ഫീച്ചർ വഴി ഉപഭോക്താക്കൾക്ക് ചിത്രങ്ങൾ നിർമിക്കാനും എഡിറ്റ് ചെയ്യാനും സാധിക്കും. ഈ സേവനം സൗജന്യമാണ്. എന്നാല്‍ ഒരു ദിവസം ഒരു ചിത്രം മാത്രമേ നിർമിക്കാൻ സാധിക്കൂ. 24 മണിക്കൂറിന് ശേഷം മാത്രമേ അടുത്ത ചിത്രം നിര്‍മിക്കാനാവൂ. മാത്രമല്ല, ഒരു ചിത്രം പൂർണമായും എഡിറ്റ് ചെയ്ത് വരാൻ ഏകദേശം രണ്ട് മിനിട്ട് സമയം എടുക്കും. ചാറ്റ്‌ജിപിടി വരിക്കാരാണെങ്കില്‍ കൂടുതല്‍ ചിത്രങ്ങള്‍ ഒരു ദിവസം തന്നെ നിര്‍മിക്കാനാവും എന്ന പ്രത്യേകതയുമുണ്ട്. 

 *ചാറ്റ്ജിപിടി ഉപയോഗിച്ച് ചിത്രങ്ങൾ നിർമ്മിക്കുന്ന രീതി*

*+1 (800) 242-8478 എന്ന നമ്പര്‍ ഫോണില്‍ സേവ് ചെയ്ത് നമ്പറിലേക്ക് Hi എന്ന സന്ദേശം അയച്ച് ചാറ്റ് ആരംഭിക്കാം. ശേഷം നിങ്ങള്‍ക്ക് ഏത് തരത്തിലുള്ള ചിത്രമാണ് വേണ്ടത് എന്ന് വിവരിച്ച് നല്‍കുക. രണ്ട് മിനിറ്റ് കൊണ്ട് ചിത്രം നിര്‍മിച്ചു ലഭിക്കും. സൗജന്യ പരിധി കഴിഞ്ഞാൽ കൂടുതല്‍ ചിത്രങ്ങള്‍ നിര്‍മിക്കാന്‍ 23:57 മണിക്കൂറിന് ശേഷമേ സാധിക്കുകയുള്ളൂ എന്ന സന്ദേശം ലഭിക്കും. അതോടൊപ്പം ചാറ്റ്ജിപിടി അക്കൗണ്ട് ലിങ്ക് ചെയ്യാന്‍ ആവശ്യപ്പെടുന്ന യുആര്‍എല്‍ ലഭിക്കും. ഇതുവഴി നിങ്ങളുടെ വാട്‌സ്ആപ്പ് അക്കൗണ്ട് ചാറ്റ്‌ജിപിടി അക്കൗണ്ടുമായി ബന്ധിപ്പിക്കാം.

Wednesday, June 18, 2025

പ്ലസ് വൺ സ്പോർട്സ് ക്വാട്ട പ്രവേശനം: സപ്ലിമെന്ററി ഘട്ടം ഇന്ന് മുതൽ ?

 2025-2026 അധ്യയന വർഷത്തേക്കുള്ള പ്ലസ് വൺ സ്പോർട്സ് ക്വാട്ട സപ്ലിമെന്ററി ഘട്ടം ഇന്ന് (ജൂൺ 18) മുതൽ ആരംഭിക്കുമെന്ന് ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി അറിയിച്ചു. സ്പോർട്സ് ക്വാട്ടയ്ക്ക് പരിഗണിക്കുന്നതിനായി 2023 ഏപ്രിൽ ഒന്നു മുതൽ 2025 മാർച്ച് 31 വരെയുള്ള സർട്ടിഫിക്കറ്റുകളാണ് സമർപ്പിക്കേണ്ടത്. 

വിദ്യാർഥികൾ https://hscap.kerala.gov.in/ എന്ന വെബ്സൈറ്റിലെ സ്പോർട്സ് ക്വാട്ടാ (SPORTS ACHIEVEMENT REGISTRATION) ലിങ്ക് വഴി അപേക്ഷ നൽകി സ്പോർട്സ് സർട്ടിഫിക്കറ്റുകൾ സമർപ്പിക്കണം. സ്പോര്‍ട്ട് അച്ചീവ്മെന്റ് പ്രിന്റ് ഔട്ടും ഒറിജിനൽ സർട്ടിഫിക്കറ്റിന്റെ പകർപ്പും (ഒബ്സർവർ സീലും ഒപ്പും ഉൾപ്പെടെ) സഹിതം ജൂൺ 19 മുതൽ ജൂൺ 20 വൈകുന്നേരം 5 മണി വരെ സിവിൽ സ്റ്റേഷൻ പാലക്കാട് ഫ്രണ്ട്സ് ജനസേവന കേന്ദ്രത്തിന്റെ മുകളിൽ പ്രവർത്തിക്കുന്ന ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫീസിൽ നേരിട്ട് എത്തണം. ഇ-മെയിൽ വഴിയുള്ള സര്‍ട്ടിഫിക്കറ്റുകള്‍ സ്വീകരിക്കില്ല. സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ശേഷം സ്കോർ കാർഡ് നൽകും. സ്കോർ കാർഡ് ലഭിച്ച ശേഷം 21 ന് വൈകീട്ട് അഞ്ചു മണിക്കുള്ളില്‍ വിദ്യാര്‍ഥികള്‍ വീണ്ടും ലോഗിൻ ചെയ്ത് സ്കൂൾ/കോഴ്സുകൾ തിരഞ്ഞെടുക്കേണ്ടതാണ്. 

സ്പോർട്സ് പ്രവേശനത്തിന് സമർപ്പിക്കുന്ന സർട്ടിഫിക്കറ്റുകളിൽ സീരിയൽ നമ്പർ, ഇഷ്യു ചെയ്ത തീയതി, ഇഷ്യു അതോറിറ്റി എന്നിവ നിർബന്ധമായും ഉണ്ടായിരിക്കണം. ഇവ ഇല്ലാത്ത പക്ഷം അതിന്റെ പൂർണ്ണ ഉത്തരവാദിത്തം അതാത് അതോറിറ്റിക്കും അപേക്ഷ സമർപ്പിക്കുന്ന വിദ്യാർത്ഥികൾക്കുമായിരിക്കുമെന്നുള്ള സത്യവാങ്മൂലം അപേക്ഷയോടൊപ്പം നൽകണം. കൂടുതൽ വിവരങ്ങൾക്കായി 9961083861, 9605144383, 6238376691 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

ഇ-ഗ്രാന്റ്സ് തുക കൈപ്പറ്റണം !

പാലക്കാട് വിക്ടോറിയ കോളേജിൽ 2020-21, 2021-22, 2022-23, 2023-24 അധ്യയന വർഷങ്ങളിൽ പ്രവേശനം നേടിയ വിവിധ വിഭാഗങ്ങളിലെ (ഒ.ബി.സി, ഒ.ഇ.സി, എസ്.ടി, ജനറല്‍) ഇ-ഗ്രാന്റ്സ് തുക കൈപ്പറ്റാത്ത വിദ്യാർഥികൾ ജൂലൈ 23 നകം കൈപ്പറ്റണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.  തുക കൈപ്പറ്റാനുള്ള വിദ്യാർഥികളുടെ പട്ടിക കോളേജ് വെബ്സൈറ്റിലും (victoriacollege.ac.in) നോട്ടീസ് ബോർഡിലും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 8281716773.

Mal News - Headlines

Mal Mangalam News

Kerala News - One India

Tvpm Popular News

Mal - Webdunia News

World News - Reuteurs

Kerala... Indian Express News

World News - Popular

Business News - Popular

Business News - Money Control

Business News - Yahoo

Business News - CNN IBN

Stock Market - Yahoo Market News

Stock market - Money control

Personal finance - yahoo finance